2014 ഡിസംബർ 12, വെള്ളിയാഴ്‌ച

കാരണവരുടെ മെസ്സും ചിക്കൻ സിക്സ്റ്റി ഫൈവും


പ്രവാസിയായ ഏതൊരാൾക്കും മെസ്സിനെ കുറിച്ചോർക്കുമ്പോൾ പറയാൻ ഒരുപാടുണ്ടാവും ,തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ 10 ഉം 12 ഉം മണിക്കൂർ ജോലി ചെയ്യ്‌ത് 1 മണിക്കൂർ ഓവർ ൭൭ടമായ് ട്രാഫിക്കിനും  കൊടുത്തു റൂമിലെത്തുമ്പോൾ ക്ഷീണം കൊണ്ട് ഒരു പരുവമായിരിക്കും എന്നിട്ടും സമാധാനമായ് ഒന്ന് ഇരിക്കാമെന്ന് വച്ചാലോ നടക്കുമോ അതുമില്ല ,എല്ലാ റുമിലും കാണും 6 ൽ കുറയാതെ സഹയാത്രികർ ഇവർ ഓരോരുത്തരുമാവു ഓരോദിവസത്തെ മെസ്സ്തയ്യാറാക്കുക, അങ്ങനെയുള്ളൊരു മെസ്സിൽ നടന്നൊരു സംഭവമാണ്  "കാരണവരുടെ മെസ്സ്" , കാരണവർ എന്നാൽ "അസ്സിസ് ഇക്ക" കാരണവർ എന്നാണ് ഞങ്ങൾ വിളിക്കുക ,

കാരണവരെ കുറിച്ച് പറയുമ്പോൾ  കാരണവർ നാട്ടിൽ ചെയ്യാത്ത പണിയൊന്നുമില്ല , പാചകം , ആശാരിപ്പണി ,കൽപ്പണി ,കൃഷി അങ്ങനെപോവും ലിസ്റ്റ് ,  മുപ്പര് പ്രവാസി ആയിട്ട് കുറെ വർഷങ്ങൾ ആയെങ്കിലും ഞങ്ങളോടൊപ്പം തുടങ്ങിയിട്ട് 4 മാസമേ ആയിട്ടുള്ളൂ , ഇനി സംഭവം പറയാം .

ഒരാഴ്ച്ച മുൻപ്പ് ഞങ്ങളെല്ലാം ജോലി കഴിഞ്ഞുവന്ന് ദിവസവുമുള്ള ചീട്ട് കളിയിൽ മുഴുകി ഇരിക്കുവായിരുന്നു , ഞങ്ങൾ എന്നുപറഞ്ഞാൽ ഒരു 6 പേരുണ്ട് ഞാനും കുടി ആവുമ്പോൾ 7 അന്നത്തെ ദിവസം കാരണവരുടെ മെസ്സാണ്, ചീട്ട് കളിയുടെ ആവേശത്തിൽ ഇരിക്കുമ്പഴാണ് കാരണവരുടെ വരവ് കണ്ടപ്പോൾ തന്നെ മനസ്സിലായ് തളർന്നുള്ള വരവാണെന്ന് .

കാരണവർ കയറി ഡോറൊക്കെ  അടച്ചു  ഷൂസ്സ് അഴിച്ചു വച്ച് ൭൭കയിൽ ഉണ്ടായിരുന്ന ടിഫിൻ ബോക്സ്‌ കിച്ചണിൽ വച്ച് ഹാളിലോട്ടു നടന്നു വരുമ്പോൾ ഞങ്ങൾ ചീട്ട് കളിച്ചിരിക്കുവാണ് അതിനിടയിലാണ് സജീബിന്റെ വക കമന്റ് കാരണവരോട് ,
ഇന്നു നിങ്ങളെ മെസ്സ് അല്ലെ ചിക്കൻ സിക്സ്റ്റി ഫൈവ് തന്നെ ആയിക്കോട്ടെന്ന്  ,

"സജീബ് നാട്ടിൽ പോയ്‌ നിശ്ചയം കഴിഞ്ഞു വന്നിട്ട് ഒരാഴ്ച്ചയെ ആയിട്ടുള്ളൂ നിക്കാഹ് ഈ വരുന്ന  ഡിസംബർ 21 നാണു "

കാരണവർ അപ്പോൾ തന്നെ മൊബൈൽ എടുത്തു ഗ്രോസ്സറിയിൽ വിളിച്ചും 2 ചിക്കനും കുറച്ചു ഉള്ളിയും തക്കാളിയും മുളകും ഓർഡർ ചെയ്യ്‌ത് സജീബിനോടായ് പറഞ്ഞു , ചിക്കൻ അറുപത്തഞ്ചു  പോരെയെന്ന് , ആ മറുപടി കുറച്ചു നേരം ഞങ്ങൾക്ക് ചിരിക്കുവാൻ വകവെച്ചു ,

നല്ലൊരു പാചകക്കാരനും കുടിയാണ് കാരണവർ അതു നേരുത്തേ പറഞ്ഞല്ലോ !!!!!

അതുകൊണ്ടുതന്നെ ഈ രാത്രി കുശാലാവുമെന്ന ആത്മവിശ്വാസത്തോടെ ഞങ്ങൾ ചീട്ടു കളിയിൽ മുഴുകി .

അങ്ങനെ  സാധനങ്ങളൊക്കെ വന്നു കാരണവരും അസ്സിസ്റ്റ്‌ന്റും കുടി കിച്ചണിൽ എന്തൊക്കയോ ചെയ്യുന്ന ശബ്ദങ്ങളും കേൾക്കുന്നു ,

 ചിട്ടുകളിയൊക്കെ കഴിഞ്ഞു ഞാൻ കുളിച്ചു നേരെ കിച്ചണിലെത്തി ഒരു പാത്രമെടുത്തു കഴുകി കറിക്കായ്‌ ചെമ്പ് തുറന്നപ്പോൾ ശരിയാണ് ചിക്കൻ അറുപത്തഞ്ചു തന്നെ , കണ്ടപ്പോൾ തന്നെ വായിൽ നിന്നും ഒരുകൊട്ട തുപ്പൽ പുറത്തു വന്നു , അത്രക്ക് ഭംഗിയായ് കറി വച്ചിട്ടുണ്ട്  കാരണവർ 

ഞാൻ ഒരു സ്പൂണ്‍ എന്റെ പാത്രത്തിൽ വിളമ്പിയപ്പോൾ തന്നെ കാരണവർ പറഞ്ഞു മതിയാവോളം എടുത്തോളു കറി ഒരുപാടുണ്ട് സജീബിനുള്ളത് പ്രത്തേകം മാറ്റി വെച്ചിട്ടും ഉണ്ടെന്നു . സജീബിനു മാറ്റി വെച്ചിട്ടുണ്ടെൻക്കിൽ   ഇതു പിന്നെ അധികം വന്നത് തന്നെയെന്നു ഞാനും മനസ്സിലോർത്തു ,, ശരിയാണ് സജീബിനുള്ളത് പ്രത്തേകം മാറ്റി വച്ചിട്ടുണ്ട് വലിയ പാത്രത്തിൽ കാരണവർ . അവൻ കുറെ കഴിഞ്ഞേ കഴിക്കു,, പെണ്ണിനെ ഫോണിലുടെ ഉറക്കിയിട്ടേ വരുകയുള്ളു അതാണ് കാര്യം  , ഞങ്ങളെല്ലാവരും കഴിച്ചു ലാസ്റ്റ് കഴിക്കാൻ വന്ന ഫിറോസു ചിക്കൻ അറുപത്തഞ്ചു വച്ച ചെമ്പും കുടി കഴിവി വെക്കേണ്ടി വന്നു അത്രയ്ക്ക് രുചി ആയിരുന്നു കറി ,

അത്താഴം കഴിഞ്ഞു ഞങ്ങൾ നാട്ടിലെ വാർത്തകൾ TV യിലുടെ മാറ്റി മാറ്റി കണ്ടു കൊണ്ടിരിക്കുമ്പോഴാണ്  ഫോണ്‍ വിളികഴിഞ്ഞു സജീബ് ബാൽക്കണിയിൽ നിന്നും അകത്തേക്ക് കയറി വരുന്നത്  കാരണവർ അപ്പോൾ കസേരയിൽ ഇരുന്നു രണ്ടു  കാലും പൊക്കി മേശപ്പുറത്തു വെച്ച്  TV റിമോട്ടിനാൽ നിയന്ത്രിച്ചു കൊണ്ടിരിക്കുവാണ് ,

ബാൽക്കണിയിൽ നിന്നും ഹാളിലേക്ക് വന്ന സജീബ് കാരണവരോടായ് ഒന്ന് ആക്കി  പറഞ്ഞു " കല്യാണം വരുവല്ലേ ശരീരം ഒന്നു ഉഷാറാക്കണ്ടേ അതാ ഇന്നു ചിക്കൻ സിക്സ്റ്റി ഫൈവ് വെക്കാൻ പറഞ്ഞെ ങാ ....  ഇനിയിപ്പം  ചിക്കൻ അറുപത്തഞ്ചുയെങ്കിൽ അറുപത്തഞ്ചു" അതും  പറഞ്ഞു സജീബ് അടുക്കളയിൽ  പോയ്‌ സ്പെഷ്യൽ പാത്രവുമെടുത്തു ഹാളിൽ വന്നു 
ഞങ്ങളോട് സംസാരിച്ചു കുബുസിന്റെ കവർ തുറന്നു ഒരെണ്ണം എടുത്തു പാത്രത്തിൽ വച്ച് കറിക്കായ്  ചിക്കൻ അറുപത്തഞ്ചുിന്റെ അടപ്പ് തുറന്നപ്പോൾ കണ്ടത് നേരുത്തെ വേടിച്ച രണ്ടു ചിക്കനിൽ ഒരു ചിക്കൻ അതുപോലെ.... പിന്നെ ഒരു സവാള, 3 തക്കാളി , കുറച്ചു മുളക് പിന്നെ മുളകുപൊടി മഞ്ഞപ്പൊടി ഉപ്പ് എല്ലാം കുറേശെയായ് പോരാത്തതിനു ഒരു കുറുപ്പും ചിക്കൻ സിക്സ്റ്റി ഫൈവ് ഉണ്ടാക്കുന്നതെങ്ങനെയെന്നും  ആ കുറുപ്പിന് അവസാനം ഒരു ഡയലോഗും " വേണേൽ ഉണ്ടാക്കി തിന്നടാന്നും "

ഇതു കണ്ടപാടെ ഞാൻ അവിടുന്ന് സ്ക്കുട്ടായ്.......  അല്ലേ അവൻ നമ്മളെ പിടിച്ചു തിന്നുമേ !!!!!

പിന്നത്തെ കാഴ്ച്ചകൾ ഞാൻ ഒളിഞ്ഞു നിന്നാണ്  കണ്ടത് !!!!!!!!!

കാരണവർ അപ്പഴും  രണ്ടു കാലും പൊക്കി കസേരയിൽ തന്നെ ഇരിപ്പുണ്ട് !!!!!!

സജീബ് ആകട്ടെ കാരണവർക്ക്‌ പുറകിലായ് ടേബിളിലിരുന്നു മുളക്പൊടിയും മല്ലിപൊടിയും ഉപ്പും വെളിച്ചെണ്ണയിൽ ചാലിച്ച് എന്തോ ഒരു സാധനം ഉണ്ടാക്കി കുബുസ്സിൽ മുക്കി കഴിക്കുന്നുണ്ട് ................. ആ വേവിക്കാത്ത കോഴിയേയും നോക്കി !!!!!!!



                                                                                                                                               ശുഭം ......... 


2014 ഡിസംബർ 10, ബുധനാഴ്‌ച

ഷക്കീലയെ വിളിച്ചാൽ രക്ഷപെടുമോ KSRTC


 ഹിറ്റ്‌ FM റേഡിയോയിലെ ന്യൂസ്‌ ഡയറക്ടർ  ഷാബു കിളിത്തട്ടിൽ പുറത്തിറക്കിയ പുതിയ പുസ്തകമായ സ്പെഷ്യൽ ന്യൂസിലെ ഒരു ഉള്ളടക്കമാണ്‌ ഞാൻ ഇട്ട ശീർഷകം .

പുതുതായ് ഒന്നും പ്രേതീക്ഷിക്കാതെയാണ്  ഞാനി പുസ്തകം വായിക്കാൻ തുടങ്ങിയത് കാരണം ദിവസവും രാവിലെ 8 മണിയുടെ വാർത്ത കഴിഞ്ഞു കേട്ടിരുന്ന പരിപാടിയായിരുന്നു സ്പെഷ്യൽ ന്യൂസ്‌ , എന്നാൽ കേട്ട് മനസ്സിലാക്കുന്നതിനേക്കാൾ പതിന്മടങ്ങ്‌ ശക്തി വായിച്ചു മനസ്സിലാക്കുമ്പോൾ കിട്ടുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു ഈ പുസ്തകം .

നമ്മുടെ സമൂഹത്തിൽ നടന്ന പല വിഷയങ്ങളും ജനങ്ങളുടെ മനസ്സിൽ കൊടുത്ത സന്ദേശമെന്താണെന്ന് ഭരണാധികാരികൾക്ക് മനസ്സിലാക്കാൻ പറ്റിയ ഒരവസരം എഴുത്തുകാരൻ  ഇവിടെ  നൽകുന്നു .

ഈ പുസ്തകം എല്ലാകാലവും ഈ മണ്ണിൽ നിൽക്കും , അതിത്ര  ഉറപ്പിച്ചെങ്ങനെ  പറയുന്നെന്നാൽ,
എനിക്കു ഇഷ്ട്ടപ്പെട്ട ഒരു തിരക്കഥകൃത്താണ്  ശ്രീനിവാസൻ സർ,
അദേഹത്തിന്റെ പഴയകാല സിനിമകളും ഇന്നത്തെ രാഷ്ട്രിയവും കാണുമ്പോളെങ്ങനെയാണോ അങ്ങനെ തന്നെയാണ് ഈ പുസ്തകവും.

വലിയ വിഷയങ്ങൾ നർമ്മത്തിൽ പൊതിഞ്ഞു വിളമ്പിയിരിക്കുന്നു ഇവിടെ. കഴിക്കുന്നവർ അകത്തുള്ള കയ്പ്പ് മധുരത്തിൽ സേവിക്കുകയും, കുറച്ചു ചിന്തിക്കുമ്പോൾ ആ കയ്പ്പിനെ മധുരത്തിനിടയിൽ നിന്നും തിരിച്ചറിയുകയും ചെയ്യുന്നിവിടെ . വായനയുടെ രസം ഒരിക്കലും നഷ്ട്ടമാക്കുന്നില്ല എഴുത്തുകാരൻ ഇവിടെ ,

ഒരു വിഷയം തന്നെ പല കോണുകളിലുടെ നോക്കി മേലാളന്മാരുടെ പ്രീതി പിടിച്ചു പറ്റാൻ വിഷയം വളച്ചൊടിച്ചു ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന ചില മാധ്യമ സ്നേഹിതർക്കു ഈ ഒറ്റയാന്റെ എഴുത്തൊരു പാഠമായിരിക്കും .

ഇതിൽ ഒരുപാടു കാര്യങ്ങൾ പറഞ്ഞു പോകുന്നുണ്ടെങ്കിലും  KSRTC യും അതിന്റെ വകുപ്പിനെതിരയും പറഞ്ഞൊരു ചെറിയ കാര്യം പറഞ്ഞു ഞാൻ നിർത്തുന്നു  ബാക്കി ഉള്ളത് പുസ്തകം വാങ്ങി വായിച്ചു അഭിപ്രായം പറയുമെന്ന് വിശ്വാസത്തോടെ ...

ഷക്കീലയെ വിളിച്ചാൽ രക്ഷപെടുമോ  KSRTC

വർഷങ്ങളായ് അയാൾ ഒരേ കൃഷിയിടത്തിൽ തന്നെ കൃഷി ചെയ്യുകയാണ് , അതിന്റെ മൂലയിൽ ഒരു പാറയുണ്ട് ,അത് നീക്കം ചെയ്യാതെ അതിനു ചുറ്റുമാണ് കൃഷിയിറക്കി കൊണ്ടിരുന്നത് , നിലം ഉഴുമ്പോഴും ,വിത്ത് വിതക്കുംപ്പഴും ആ പാറ അങ്ങനെ തന്നെ ശല്യമായ് നിന്നെങ്കിലും അയാളത്  മാറ്റാൻ തുനിഞ്ഞില്ല അതു മാറ്റാനുള്ള പാടുകൊണ്ട് ,,, അങ്ങനെ ഇരിക്കെ കുറെ കാലമായ് ശല്യമായ് നിന്ന പാറ മാറ്റാൻ അയാൾ തീരുമാനിച്ചു , അന്നാദ്യമായ്‌ കർഷകൻ ആ പാറ സുക്ഷ്മമായ് ഒന്ന് നോക്കിയിട്ട്  കൈയ്യിൽ ഉണ്ടായിരുന്ന കുടം കൊണ്ടൊരു ചെറിയ തട്ട് കൊടുത്തു അതിശയമെന്നു പറയട്ടെ പാറയുടെ ഒരുവശം പൊട്ടി വീണു. യഥാർത്ഥത്തിൽ പാറയുടെ മുകൾ ഭാഗത്ത്‌ മാത്രമാണ് ഉറപ്പുണ്ടായിരുന്നത് , കുറഞ്ഞ നേരം കൊണ്ടാ കർഷകന് പാറ പൊട്ടിച്ചു മാറ്റാൻ സാധിച്ചു .

ഇതുപോലെ ഇത്രെയും കൊല്ലമായിട്ടും  KSRTC യുടെ ഗതി കണ്ടിട്ട് സഹിക്കാൻ വയ്യാതെ ഷാബുകിളിത്തട്ടിൽ  പറഞ്ഞ രസകരവും ചിന്തിക്കേണ്ടതും മായ കാര്യം വായിക്കുക .

ഈ പറക്കും തളിക സിനിമയിൽ ദിലീപ് അഭിനയിച്ച കഥാപാത്രത്തിന്റെ ഉടമസ്ഥതയിലുള്ള താരാക്ഷാൻ പിള്ളയെന്ന ബസിന്റെ സാമ്പത്തിക പ്രതിസന്ധിക്ക്  പരിഹാരം കാണുവാനായ് ഷക്കിലയുടെ ഇക്കിളി പടങ്ങൾ കാണിച്ചും കാമിതാക്കൾക്ക് സല്ലപിക്കുവാൻ ബസ്സിനുള്ളിൽ മറ ഉണ്ടാക്കി കൊടുത്തും പണം ഉണ്ടാക്കുന്നതുമാണ്‌ കാണിക്കുന്നത് അതുപോലെ ആസുത്രണ ബോർഡിലൊക്കെ അനേകം ബുദ്ധി രാക്ഷസ്സന്മാർ ഉണ്ടായിട്ടും  KSRTC യെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ  കടം വീട്ടാൻ ഈ മാർഗങ്ങൾ നോക്കേണ്ടി വരുമെന്ന് ഷാബു ഇവിടെ കളിയാക്കുന്നു ,,
ഇങ്ങനെ ഒരുപാട് വിഷയങ്ങളിലുടെ കടന്നു പോകുന്നതാണ് ഈ പുസ്തകം ...
എല്ലാവരും ഈ പുസ്തകം വായിച്ചു  മറുപടി തരണമെന്ന് പറഞ്ഞു കൊള്ളട്ടെ ,

ഒടുവിൽ KSRTC എന്ന പേരും ആണുങ്ങൾ കൊണ്ടു പോയ്‌  Karnataka State Road Transport ഇതാണ് ഇപ്പോൾ KSRTC

2014 ഡിസംബർ 9, ചൊവ്വാഴ്ച

സ്നേഹ മതികളായ സ്ത്രികൾ


സ്നേഹ മതികളായ  സ്ത്രികൾ
 
 ഭൂമിയുടെ ഓരോ കോണിലും ഉണ്ട്

 നിർഭാഗ്യം  എന്നല്ലാതെ എന്ത് പറയാൻ

ഭൂമി ഉരുണ്ടൊരു ഗോളമായ്  പോയില്ലേ ????

ഈ ഗോളത്തിന്റെ ഏതു കോണിലാ  നമ്മൾ പോയ്‌ തപ്പുക അവരെ

അല്ലേ???????   പറ .............................

2014 ഡിസംബർ 3, ബുധനാഴ്‌ച

നരസിംഹം റീ ലോഡ്


15 കൊല്ലം മുൻപ്പ് അതായത്  2000 ജനുവരി 26 , ഞാൻ അന്നു 8 ലോ 9 ലോ പഠിക്കുന്നു , ആ

സമയത്താണ് ഞാൻ ആദ്യമായ് ആ വാക്ക് കേൾക്കുന്നത്  " നീ പോ മോനെ ദിനേശാ...",

ആദ്യമൊക്കെ കുട്ടുകാർ പറയുമ്പോൾ മനസ്സിലായിരുന്നില്ല അന്ന് ആ കാലത്ത് ആണ്ടിണോ

ആവണിക്കോ ആണ് തിയറ്ററിൽ പോയ്‌ സിനിമ  കാണുക,  അതും C ക്ലാസ് തിയറ്ററിൽ ,ഒരു

സിനിമ ഇറങ്ങി ആറൊ ഏഴോ മാസം കഴിഞ്ഞാണ് അവിടെ വരാറ് , എന്നാൽ കുട്ടുകാരുടെ മാസ്സ്

ഡയലോഗുകൾ എന്റെ മനസ്സിൽ കുത്തി കയറിയിട്ടും അന്ന് ആകെ ഉണ്ടായിരുന്നത് വീടിനു കുറച്ചു

ദുരെ ഉള്ള വീട്ടിലെ ദൂരദർശൻ കേന്ദ്രം മാത്രം ആയിരുന്നു എന്നാൽ അതു പേരു പോലെ തന്നെ ദൂരം

കുടിയ ദർശൻ ആണെന്നു അറിയാമായിരുന്നത് കൊണ്ടും ഒരുപാട് വിഷമിച്ചു ,


അങ്ങനെ മാസങ്ങൾ കടന്നുപോയ് , നരസിംഹം മുണ്ടും , നരസിംഹം ചെരുപ്പും , നരസിംഹം

മാലയും അപ്പോഴും ഹിറ്റ്‌ ആയ് തന്നെ നിന്നു .


കുറെ മാസങ്ങൾക്കു ശേഷം  എനിക്കും കിട്ടി ഒരു ആഡിയോ ക്യാസ്സറ്റ്  അന്ന് CD ഒന്നും ഇല്ലാന്ന്

തോന്നുന്നു , ക്യാസ്സറ്റ് കുട്ടുകാരനിൽ നിന്ന് വേടിക്കുമ്പോൾ ദേഹമാസകലം ഒരു

കോരിതരിപ്പായിരുന്നു ക്യസ്സറ്റുമായ് ഞാൻ വീട്ടിലേക്കോടി പുസ്തകകെട്ടുകളടങ്ങിയ ബാഗ്

കട്ടിലിലേക്ക് വലിച്ചെറിഞ്ഞു നേരെ ടേപ്പ് റിക്കാർടിനു അടുത്തെത്തി തുറന്നു ക്യാസ്സറ്റ് ഉള്ളിലിട്ട്

 പ്ലേ ചെയ്യ്തു അപ്പഴാണ് അറിയുന്നത് കറണ്ട്  ഇല്ലാന്ന് , ജീവിതത്തിൽ ആദ്യമായ് അന്നു ഞാൻ

KSEB യെ ശപിച്ചു ,  " മുൻപൊക്കെ ആ കാലത്ത് കറണ്ട്  പോവുമ്പോൾ സന്തോഷം ആയിരുന്നു

പടിത്തത്തിനൊരു അയവു കിട്ടിയിരുന്നു അതുകൊണ്ട് മാത്രം "   KSEB യോടുള്ള ആ ദേഷ്യം

പിന്നെ മാറിയത് നമ്മുടെ ചീഫ് വിപ്പ്  KSEB ജീവനക്കാർക്ക് നൽകിയ ഉപദേശം ഒരു

വീഡിയോയിലുടെ കണ്ടപ്പോൾ മാത്രമാണ് ,


കാത്തിരിപ്പിനൊടുവിൽ അങ്ങനെ കറണ്ട് വന്നു പിന്നെ ഒറ്റ ഇരിപ്പാ രണ്ടേ മുക്കാൽ മണിക്കൂർ  

 ആ... ഹ... ഹ.... ഹ  .... എന്താ മാസ്സ് പടം അണ്ണാ ........ രഞ്ജിത്ത് ചേട്ടന്റെ ഡയലോഗ്ഗ്  മാസ്സ്

തന്നെ , പിന്നെ ഒരു മാസം മുഴുവൻ നരസിംഹ ശബ്ദരേഖ ആയിരുന്നു വീട് മുഴുവൻ അതിലെ

തുടക്കം മുതൽ അവസാനം വരെയുള്ള ഡയലോഗ്ഗ്

ഇന്നും മനപ്പാഠം പിന്നെയും ഒരുപാട് സമയം എടുത്തു അതൊന്നു TVയിലുടേ കണ്ടു

ഷാജിയേട്ടന്റെ  സംവിധാനം കാണാൻ ... അപ്പോളാണ് പുർണമായത് ...

ഇന്നു ഇതു എഴുതാൻ കാരണം ഉണ്ട് ലാലേട്ടാ


 നരസിംഹം സിനിമയുടെ 15 വർഷത്തെ വിജയം  ആഘോശിക്കുവാണല്ലോ  ലാലേട്ടനും

ദുബായിലെ ലാലേട്ടന്റെ  ഫാൻസും അതുകൊണ്ട് ഞാൻ പറയട്ടെ,,,

 അന്നത്തെ ആ  9-)o  ക്ലാസുകാരാൻ ഇന്നു വളർന്നു, ഞാനും വരും ഫസ്റ്റ് ഷോയ്ക്ക്

തന്നെ  ലാലേട്ടനും എത്തുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു ,

പലതും അടുത്തു നിന്നു കാണുന്നതിനേക്കാൾ  ഭംഗിയാണ് ദൂരെ നിന്ന് കാണുന്നത് അതുകൊണ്ട്

ആ ആൾകുട്ടത്തിനിടയിൽ ഞാനും കാണും ലാലേട്ടനെ കാണാൻ എന്റെ 2 കണ്ണുകളും ലാലേട്ടന്റെ

മുഖത്തു തന്നെ ആയിരിക്കും ആപ്പോളൊന്നു ചിരിക്കണേ ലാലേട്ടാ  അത്രെയും മതിയാവും ഈ

പാവം മാനവന് ...


ഒരുപാട് നന്ദി ഉണ്ട്  Mohanlal Fans On Line Unit & Lal Caree...
ശുഭം .....

ഇതു 3 ദിവസം മുൻപ് ഞാൻ  ബ്ലോഗ്ഗിൽ കുറിച്ച വരികൾ , ഇനി കണ്ട പൂരം പറയാം


 ഒരു സംഗമം കുടി  അവിടെ നടന്നു  , സുഹ്ര്ത്ത് .com , സന്തത സഹചാരിയായ ഹരിഭായും  ഞാനും തമ്മിലുള്ള സംഗമം

 ഫോണ്‍ വഴി  ബന്ദം ഉണ്ടായിരുന്നെന്ക്കിലും നേരിൽ കാണുവാൻ കഴിഞ്ഞിരുന്നില്ല ,  അതിനു വേതി ആവുകയായിരുന്നു സത്യത്തിൽ നരസിംഹം റീ ലോഡ് .... അതിനു സാക്ഷി ആയതാവട്ടെ സാക്ഷാൽ ലാലേട്ടനും ,  

പൂരമായിരുന്നു അവിടെ തൃശൂർ പൂരം.....

ലാലേട്ടൻ ഫാൻസ്‌ ഇളക്കി മറിച്ചു....

വെടി കെട്ടിന് പകരം ലാലേട്ടന്റെ ആക്ഷൻ രംഗങ്ങളും , മാസ്സ് ഡയലോഗുകളും എന്ന് ഒഴിച്ചാൽ ബാക്കി എല്ലാം തൃശൂർ പൂരത്തെ വെല്ലും , ഇനി കത്തി വയ്ക്കുന്നില്ല..... കുറച്ചു ഫോട്ടോസ് ഞാൻ ചേർക്കാം അപ്പോൾ ഞാൻ പറഞ്ഞത് മുഴുവൻ മനസ്സിലാവും





2014 ഡിസംബർ 2, ചൊവ്വാഴ്ച

New Generation


കടൽ കാറ്റും കടലിന്റെ വിസ്മയ കാഴ്ച്ചകളും കണ്ടു നടക്കുന്നതിനിടയിൽ കണ്ട രസകരമായ ഒരു കാഴ്ച്ച ഇവിടെ  പങ്കുവയ്ക്കാമെന്ന് വിചാരിച്ചു , വായിച്ചിട്ട് രസകരമാണോ അല്ലയോ എന്ന് ചിന്തിക്കേണ്ടത് നിങ്ങൾ തന്നെയാണെന്ന് പറഞ്ഞു കൊള്ളട്ടെ ആദ്യമേ .

                                                     സത്യത്തിൽ " നായിന്റെ മോനെ " എന്ന വിളി കേട്ടാണ് തിരിഞ്ഞത് , തിരിഞ്ഞപ്പോൾ കണ്ടത് ഇപ്പോൾ ന്യൂ ജനറേഷൻ എന്നു വിശേഷിപ്പിക്കുന്ന നമ്മുടെ കുട്ടികൾ തന്നെയാണ് , രണ്ടു പേർ അടിപിടിക്കിടയിൽ ഒരുവൻ മറ്റവനെ വിളിച്ചതാണ് ,കുട്ടുകാർ അവരെ രണ്ടുപേരെയും പിടിച്ചു മാറ്റുന്നുണ്ട് . കുറച്ചു കഴിഞ്ഞു തന്തക്കു വിളികേട്ട കുട്ടിയുടെ ചിരിയാണ് കണ്ടത് , എല്ലാവരും നിശ്ശബ്ദർ ഞാൻ തന്തക്കു  വിളിച്ച കുട്ടിയെ നോക്കി  അവന്റെ മുഖം അസ്വസ്ഥതകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു, അവൻ അവനെ പിടിച്ചു വച്ച കുട്ടുകരിൽ നിന്നും കുതറി മാറി നേരെ നിർത്താതെ ചിരിക്കുന്ന കുട്ടിയുടെ അടുത്തേക്ക് നീങ്ങി പറഞ്ഞു   തിരിച്ചു വിളിക്കടാ!!!! !!!   അവന്റെ ചിരി നിന്നു !!!!!!  എന്തു വിളിക്കാൻ എന്നായ് അവൻ  !!!!!  ഞാൻ നിന്റെ തന്തക്കു വിളിച്ചു, അറിയാതെ വിളിച്ചു പോയതാണ് അതിനു പകരം നീ തിരിച്ചു എന്റെ തന്തക്കും വിളിക്കണം .
         
എന്നെ അത്ഭുതപ്പെടുത്തി  ഈ നല്ല പ്രവർത്തി , എന്തോ ദേഷ്യത്തിന് പെട്ടന്നുണ്ടായ വികാരത്തിൽ തല്ലുന്നതിനിടയിൽ അറിയാതെ വിളിച്ചു പോയത് തെറ്റാണെന്ന് മനസ്സിലാക്കി അത് കുട്ടുകാരുടെ സാന്നിദ്യത്തിൽ തന്നെ സമ്മതിക്കുന്ന ഈ ജനറേഷൻ തന്നെയല്ലേ നമ്മുക്ക് ആവശ്യവും എന്നാൽ ആ സന്തോഷങ്ങൾ അതിക നേരം നിന്നില്ല .

ഞാൻ നിന്റെ തന്തക്കു  തിരിച്ചു വിളിക്കില്ലടാന്നു പറഞ്ഞു പിന്നെയും  ഒന്നാമൻ നിർത്താതെ ചിരി തുടർന്നപ്പോൾ രണ്ടാമൻ പഞ്ഞടുത്തു ഒന്നാമന്റെ കഴുത്തിൽ ൭൭കകൾ അമർത്തി ശ്വാസം മുട്ടിച്ചു ഒന്നാമൻ ശ്വാസത്തിനായ് നിലവിളിച്ചു , കുട്ടുകാർ കഷ്ട്ടപ്പെട്ടു രണ്ടു പേരെയും പിടിച്ചു മാറ്റി , എനിക്കൊന്നും മനസ്സിലായില്ല........ തന്തക്കു തിരിച്ചു വിളിക്കാത്തതിനു  തല്ലുന്ന ഈ ന്യൂ ജനറേഷൻ
കളി എനിക്കു മനസ്സിലായില്ല .

കുട്ടുകാർ ഒന്നാമനേയും കൊണ്ട് നീങ്ങുകയാണ് അവന്റെ ചിരി അപ്പഴും മാറിയിട്ടില്ല അത് എന്നെ പിന്നെയും ആശയകുഴപ്പത്തിലാക്കി  അവർ പോയ്‌ മറയുന്നതും നോക്കി ഞാൻ നിന്നു

പിന്നിട് നടന്ന സംഭാഷണങ്ങളാണ് ഈ കുറിപ്പ് എഴുതാൻ ഞാൻ പ്രേരിതനായത്!!!!!!

രണ്ടാമനോട് കൂടെ നിന്ന കുട്ടുകരിൽ ഒരുവൻ,

രണ്ടാമനോടായ്.....

ടാ ... നിനക്കോർമയില്ലേ  മുൻപൊരിക്കൽ ഇതുപോലെ ഞാൻ അവനെ വിളിച്ചപ്പോഴും അവൻ ഇതുപോലെ ചിരിക്കുക തന്നെയല്ലേ ചെയ്യ്‌തത് അവൻ അങ്ങനെ തന്നെയാടാ

രണ്ടാമൻ : അതു തന്നെയാട വിഷയം "നീ അന്നു വിളിച്ചത് ", നീ അന്നു അവനെ വിളിച്ചിട്ട് പോയ്‌ അതിനു ശേഷം ഞാനവനോട് ഇതേ ചോദ്യം ചോദിച്ചു ? നീ എന്താ തിരിച്ചു വിളിക്കാത്തതെന്നു??അന്ന് അവൻ തന്ന മറുപടി എന്താണെന്ന് നിനക്കറിയാമോ ???

ഇല്ലേ  കേട്ടോ ...

അവനു നായ് എന്ന് വിളിക്കാനെക്കിലും ഒരു തന്ത ഉണ്ടല്ലോ !!!!അതുപോലും ഇല്ലാത്ത അവനെ ഞാൻ എന്ത് വിളിക്കാനെന്നാ

ഇതും പറഞ്ഞു രണ്ടാമൻ നടന്നു നീങ്ങി .......

അവന്റെ സുഹ്രത്ത്‌ ഒന്നും മിണ്ടാതെ അസ്തമയ സുര്യനെയും നോക്കി കുറെ നേരം എന്തോ ആലോചിച്ചു നിൽക്കുന്നുണ്ടായിരുന്നു ..

എല്ലാം കണ്ടു മതിയായ ഞാൻ തിരിച്ചു വീട്ടിലേക്കും നടന്നു.......  

                                                                                                                                           ശുഭം ........

                                             NB: "ഒന്നാമൻ : തന്തക്കു വിളികേട്ടവൻ
                                                       രണ്ടാമൻ : തന്തക്കു വിളിച്ചവൻ "

ഗുരു ചെങ്ങന്നൂർ രാമൻ പിള്ള (1886 - 1980 ) സമർപ്പണം


സ്വൽപ്പാദന്യം പഴുപ്പും ,കരി ,മുടി ,ചുരികാ -

പച്ച വേഷാൽ ധരിച്ചും

കപ്ലിങ്ങാടൻ വഴിക്കായ്‌  കഥകളി , യറുപ -

ത്തഞ്ചു കൊല്ലം ഭജിച്ചും ,

സൽപ്പേരും ,സത്താരം

ശിഷ്യരെയും ,മലഘുവായ്

ചേർത്ത , "രാമാഗ്യ പിള്ള "-

ക്കെപ്പോഴും ചിത്ത ഭക്തിയാതാര വൊടുമദിവാ-

ദ്യങ്ങളർപ്പിച്ചീടാം നാം


പതിനാലാം വയസ്സില്‍ തോപ്പില്‍ കളിയോഗത്തില്‍ ചേര്‍ന്നു. തകഴി കേശവപ്പണിയ്ക്കര്‍ ആയിരുന്നു കച്ച കെട്ടിച്ചതും അഭ്യസിപ്പിച്ചതും. കീരിക്കാട്ട് ഉണ്ടായിരുന്ന ഈ അഭ്യസനത്തിനുശേഷം സ്വദേശത്ത് വന്ന്  മാത്തൂര്‍ കുഞ്ഞുകൃഷ്ണപ്പണിയ്ക്കരുടെ കീഴിലും അഭ്യസിച്ചു. പണിയ്ക്കര്‍ തോപ്പില്‍ കളിയോഗത്തില്‍ നിന്ന് വിട്ട് അദ്ദേഹഹ്ത്തിന്‍റെ ഭാര്യയുടെ നാടായ ചെങ്ങന്നൂരില്‍ താമസിച്ചതിനാലാണ്‌ രാമന്‍ പിള്ളയ്ക്ക് പണിയ്ക്കരുടെ ശിഷ്യത്വം ലഭിക്കാന്‍ കാരണമായത്. 1079-81 കാലത്ത് രാമന്‍ പിള്ളയും ചമ്പക്കുളം പരമുപ്പിള്ളയും കൂടി ആലപ്പുഴ കൊറ്റംകുളങ്ങര മീയാത്ത് തിരുമുല്‍പ്പാടിന്‍റെ കോയിക്കല്‍ വെച്ച് മൂന്ന് കൊല്ലക്കാലത്തോളം കഥകളി അഭ്യസിക്കുകയുണ്ടായി. നല്ലൊരു അദ്ദ്ധ്യാപകനായ കേശവപ്പണിയ്ക്കരുടേയും അഭിനയസാമ്രാട്ടായ കുഞ്ഞുകൃഷ്ണപ്പണിയ്കരുടേയും അഭ്യസനം ചെങ്ങനൂര്‍ രാമന്‍ പിള്ളയെ ഒത്ത ഒരു നടനാക്കി മാറ്റി. 
രാമന്‍ പിള്ള 1101 മുതല്‍ കൊട്ടാരം കഥകളിനടനായിരുന്നു. നല്ലൊരു നടന്‍ എന്നപോലെ നല്ലൊരു അദ്ധ്യാപകനും ആയിരുന്നു ചെങ്ങന്നൂര്‍ രാമന്‍ പിള്ള.  മങ്കൊമ്പ് ശിവശങ്കരപ്പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപ്പിള്ള, മടവൂര്‍ വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ പ്രസിദ്ധ ശിഷ്യന്മാരാണ്‌. 
 
ആശായ്മ‍, അഭ്യാസത്തികവുള്ള ഉത്തമ നടന്‍ എന്നൊക്കെയുള്ള പട്ടിക്കാംതൊടി രാമുണ്ണി മേനോന്ന്‌ വടക്കുന്‍ കേരളത്തില്‍ ഉണ്ടായിരുന്ന അതേ സ്ഥാനമാണ്‌ ചെങ്ങന്നൂര്‍ രാമന്‍ പിള്ളക്ക് തെക്കന്‍ കേരളത്തില്‍ ഉണ്ടായിരുന്നത്.



ഗുരു ചെങ്ങന്നൂർ രാമൻ  പിള്ള (1886  - 1980

കടപ്പാട് : സോഷ്യൽ മീഡിയ 

2014 ഡിസംബർ 1, തിങ്കളാഴ്‌ച

കുഞ്ചൻ നമ്പ്യാർ (1705 - 1770 )




ഓട്ടൻ ,ശീതങ്കനും ,നൽപ്പറയനിവകളാൽ

൭൭കരളി ഭാഷയേയും 

നാട്യാഹാര്യാദികാര്യാത് ലളിതകലയെയും 

സേവ ചെയുതുള്ള കുഞ്ചൻ

കൊട്ടും പാട്ടും നിരക്കും ,സഭയിതു തിര -

നോട്ടം നടത്തുന്നതാകും

കോട്ടം തീർത്തും സുഭദ്രം തരുവതിനുമിതാ

തത്പദം നാം നമിപ്പു .

സമർപ്പണം : IKKF