2015 ജനുവരി 22, വ്യാഴാഴ്‌ച

കവിതയിലെ സാഹിത്യം


"വിശന്നെഴുതിയ വരികളിൽ -

വിശപ്പിന്റെ മണമറിഞ്ഞിട്ടുമവന്റെ -

വിശപ്പടക്കാൻ ശ്രമിക്കാത്തവർ."


"വിശന്നു മരിച്ച ജഡത്തെ നോക്കി -

വിശപ്പെന്തെന്നറിയാത്തവർ -

വിഷമത്തോടെ പാടുന്നവന്റെ-

വിശപ്പു മാറാത്ത വരികളങ്ങനെ ....."

--------------------------------------------------------------------------------------------------------------------------

അതുകേട്ടു മാനവർ പറയും 

"""ഇതാണ് വരികൾ , ഇതാണ് കവിത , ഇതാണ് സാഹിത്യം"""


 """"മരിച്ചവരുടെ ആത്മാവാണ് കവിതകളിലെ സാഹിത്യം""""   

" മാനവൻ മയ്യനാട് "

ശുഭം .

2015 ജനുവരി 8, വ്യാഴാഴ്‌ച

പനിച്ചു വിറച്ച ഞാൻ

"പനിച്ചു വിറച്ചു കിടക്കുമ്പഴും-

എണീക്കുവാനുള്ളെന്റെ ശ്രമത്തെ "

"പുതപ്പിനുള്ളിലെ ശ്വാസ്സത്തിൻ ചൂടിൽ -

സുഖം പറ്റി കിടക്കുന്ന  മനസ്സിന്-

പുതപ്പിന് വെളിയിലെ തണുപ്പിൻ ഭയത്താൽ

വിറയ്ക്കുന്നത് കണ്ടപ്പോൾ, "

"ശ്രമം  പാതി വഴിയിലുപേക്ഷിച്ച് ഞാൻ-

മനസ്സിന്റെ വഴിയെ പുതച്ചു മൂടി കിടന്നു,"

"പനിച്ചു വിറച്ച ഞാൻ.  "

2015 ജനുവരി 5, തിങ്കളാഴ്‌ച

"ഒരു ചെറിയ ചൊറി"... ..... വിഷയം.......... : "രാഷ്ട്രിയം."

"ചൊറിയില്ലാത്തവർ  -

 ചൊറിയുള്ളവനെ -

 ചൊറിയുമ്പോൾ. "


ചൊറിയൻ  മാരേ പറയുക ........

"ചൊറിയുള്ളവരെ  -

       ചൊറിയുമ്പോൾ          -

 ചൊറിയില്ലാത്തവനും -

 ചൊറിയുമെന്ന്......... "



2015 ജനുവരി 3, ശനിയാഴ്‌ച

5 വരികളിലെന്റെ ഭ്രാന്ത്....... എന്റെ കൂട്ടുകാർക്കായ്...............

കൂട്ടു കുടുവാനായ് ഞാൻ നടന്നു

കൂട്ടുകാർ  വന്നണഞ്ഞു

കൂട്ടത്തിൽ ഞാൻ അലഞ്ഞു

കൂട്ടു കുടിയവർ ഓടി മറഞ്ഞു

കൂട്ടം തെറ്റി ഞാൻ ചരിഞ്ഞു



അവധി ദിനത്തിലെങ്കിലും ഒരു  പ്രതീക്ഷ........  മിസ്സ്‌ കോളിനായ് ....

2014 ഡിസംബർ 30, ചൊവ്വാഴ്ച

വീരപ്പൻ ചേട്ടന്റെ പുതുവർഷ സമ്മാനം

എന്റെ പൊട്ടൻ ചിന്തയിലുടെ സഞ്ചരിക്കുക മാത്രമാണ് ഞാൻ  ഈ കഥയിലുടെ , ഇതിൽ ജീവിച്ചിരിക്കുന്നവരുമായ് യാതൊരു വിഥ   ബന്ധവും ഉണ്ടായിരിക്കുന്നതല്ല , അഥവാ അങ്ങനെ തോന്നിയാൽ തികച്ചും യാത്രിച്ചികം മാത്രം ...... തുടർന്ന് വായിക്കുക ....

കാട്ടു കള്ളൻ വീരപ്പനെ കുറിച്ച് എല്ലാവർക്കും അറിയാം , ഇതു നാട്ടു മീശക്കാരൻ വീരപ്പനെ കുറിച്ചാണ് കഥ . വീരപ്പൻ കാട് വാണിടും കാലം ഇങ്ങ്  തൃശൂർ മുളം കുന്നത്തു കാവ്  ഗ്രാമവാസികൾക്ക്‌  "കേശു "എന്നാൽ വീരപ്പനായിരുന്നു . വീരപ്പന്റെ അതെ മീശയായിരുന്നു കേശുവിനും, അതുകൊണ്ട് തന്നെ ഗ്രാമവാസികളിട്ട പേരാണ്  "വീരപ്പൻ കേശു".

വീരപ്പൻ ചേട്ടൻ  പ്രവാസ ജീവിതം തുടങ്ങിയിട്ട് 10 കൊല്ലത്തോളമായ്  , എന്റെ 7 കൊല്ലത്തെ പ്രവാസ ജീവിതത്തിനിടയിൽ ഒരു പുതുവൽസ്സരദിനത്തിൽ എനിക്കു  വീരപ്പൻ ചേട്ടൻ തന്നൊരു സമ്മാനത്തെ കുറിച്ചൊന്നു ഓർക്കുകയാണ് ഈ പുതുവൽസ്സര ദിനത്തിൽ ഒരു  ചെറിയ കഥയിലുടെ . 

"4  കൊല്ലം മുൻപുള്ളൊരു പുതുവൽസ്സര ദിനത്തിൽ  ദുബായിൽ വച്ച് നടന്നൊരു സംഭവം , വെക്തമായ് പറഞ്ഞാൽ ലോകത്തെ ഏറ്റവും ഉയരം കുടിയ കെട്ടിടമായ Burju Khalifa രൂപം കൊണ്ടിട്ടുള്ള ആദ്യത്തെ ന്യൂ ഇയർ,  അതുകൊണ്ടുതന്നെ ലണ്ടൻ മാതൃകയിൽ ഇവിടെ പ്രത്തേകം പരിപാടികൾ ആസൂത്രണം ചെയ്യ്‌തിരിക്കുകയാണ്  അതുകൊണ്ടുതന്നെ ജോലി കഴിഞ്ഞുവന്നിട്ട് ഞങ്ങളെല്ലാവരും പുതുവർഷം  Burju Khalifa ക്ക് സമീപം ആഘോഷിക്കുവാൻ തീരുമാനിച്ചു" . 

തീരുമാനം എടുത്തത് വീരപ്പൻ ചേട്ടനാണ്,  ഞങ്ങൾ കുട്ടുകാർക്കിടയിൽ 10 ഓണം കുടുതൽ ഉണ്ടിട്ടുണ്ട്  മൂപ്പർ , അത് എടക്കെടക്ക് ഓർമിപ്പിക്കാൻ മറക്കാറും ഇല്ല  കക്ഷി .

"കൃത്യം 12 മണിക്ക് തന്നെ അവിടെ  തുടങ്ങുമെന്ന് അറിയിപ്പുണ്ടായിരുന്നു , നാട്ടിൽ തൃശൂർ പുരത്തിനു ഒരാഴ്ച്ച  മുന്നേ പായും തലയണയും എടുത്തു പോകാറുള്ള വീരപ്പൻ ചേട്ടൻ നല്ല ആവേശത്തിലായിരുന്നു കാണപ്പെട്ടത് , കുടാത്തതിനു പുതുവർഷത്തലേന്നുണ്ടാവാറുള്ള ആഘോഷത്തിന്റെ ഭാഗമായ് ഒരു ബോട്ടിലും വാങ്ങിയിട്ടുണ്ട് മൂപ്പർ"

രണ്ടെണ്ണം വിടാതെ ഇതൊന്നും കണ്ടാൽ സുഖം കിട്ടില്ലെന്നാണ് വാദം 

"എന്നാൽ രണ്ടെണ്ണം വിട്ടാൽ മൂപ്പർക്കൊന്നും ആവില്ല , കാട്ടുകള്ളൻ വീരപ്പനെ പോലെയല്ല ഞങ്ങളുടെ മീശ വീരപ്പൻ .... നല്ല തടിയും .... തൃശൂർക്കാർക്ക്  പുലികളിക്കുവാൻ പറ്റിയ ഇനം .....കണ്ടിട്ടില്ലേ ഓണത്തിന് ചതയം ദിനത്തിലെ പുലികളി അതാണ് സാധനം.... ആ പുള്ളിക്ക് രണ്ടു പെഗ്ഗ് എവിടെ പറ്റാനാണ് ഒരു ബോട്ടിൽ തന്നെ വേണം".

"ഞങ്ങളുടെ റൂമിൽ നിന്നും അര മണിക്കൂർ യാത്രയെയുള്ളു   Burju Khalifa ക്ക്  അതുകൊണ്ടുതന്നെ നാട്ടിലെ  ന്യൂ ഇയർ കഴിഞ്ഞു റൂമിൽ നിന്നിറങ്ങിയാൽ മതിയെന്ന് വീരപ്പൻ ചേട്ടൻ ഉത്തരവിറക്കി" .

  നാട്ടിൽ 12 മണിയാവുമ്പോൾ ഇവിടെ 10.30 ആവുകയെയുള്ളൂ .... 1.30 മണിക്കൂർ വ്യത്യാസം

"അങ്ങനെ നാട്ടിൽ ന്യൂ ഇയർ ആയ് എല്ലാവരെയും വിളിച്ചു വിഷ് പറഞ്ഞു...... സമയം പതിനൊന്നു മണി കഴിഞ്ഞതറിഞ്ഞില്ല,.....  ഉടനെ തന്നെ വീരപ്പേട്ടന്റെ അടുത്ത ഉത്തരവ് ഇറങ്ങി , ആ ഉത്തരവ് നിറവേറ്റാനായ്  ഞങ്ങളെല്ലാം പെട്ടന്ന് വണ്ടിയിൽ കയറി .... അപ്പോഴേക്കും ബോട്ടിൽ കാലിയായിരുന്നു."

സമയം 11.30 , മുപ്പതു മിനിറ്റ്  കൊണ്ട്  Burju Khalifa അതാണ് ലക്ഷ്യം, .... ഡ്രൈവർ സജിത്ത് , കൂടെ ഉള്ളവർ... വീരപ്പൻ (നേതാവ് ) പിന്നെ വിനോദ് , ഫിറോസ് , ആഷിഖ്, ഞാനും മൊത്തം 6 പേർ...... വാഹനം Mitsubhishiyude ഉള്ളതിൽ വച്ച് ഏറ്റവും വലിയ വണ്ടി ... മിഷൻ സ്റ്റാർട്ട്‌ .........

എന്നാൽ നേതാവിന്റെ തീരുമാനങ്ങൾ ചീറ്റുന്നതാണ് പിന്നെ കണ്ടത് .........


"ഞങ്ങളുടെ മിഷൻ പൂർത്തിയാക്കണമെങ്കിൽ 30 മിനിറ്റല്ലാ ...... 2 മണിക്കൂർ എടുത്താലും തീരാത്ത തിരക്കായിരുന്നു റോഡിൽ,... ഉടൻ തന്നെ റോഡ്‌ മാറ്റി പിടിക്കാനുള്ള തീരുമാനം വന്നെങ്കിലും ഒരു രക്ഷയില്ല കുടുങ്ങിയെന്നു പറയാം .... വണ്ടി അനങ്ങുന്നില്ല , കാറ്റ് അടിക്കുമ്പോൾ ഒന്നോ രണ്ടോ തുള്ളി എന്ന് പറഞ്ഞപോലെ ഒന്ന് അനങ്ങിയാൽ അനങ്ങി" ...

സമയം 11.50 ....

"ഇനി നീങ്ങിയിട്ടും വലിയ കാര്യമൊന്നുമില്ലെന്ന് മനസ്സിലായ് ...... ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായതുകൊണ്ട് ഇപ്പം നിൽക്കുന്നിടത്ത് നിന്ന് മറ്റു കെട്ടിടങ്ങളുടെ മറവിൽ കുടി ആ ടവറിന്റെ മുകൾ ഭാഗം കാണാൻ കഴിയും .... അതുകൊണ്ട് തന്നെ വണ്ടി നിർത്തി വെളിയിലിറങ്ങി . വീരപ്പൻ ചേട്ടൻ നല്ല ദേഷ്യത്തിലാണ് , എന്തൊക്കയോ പിറു പിറുക്കുന്നുണ്ട് , അങ്ങ് എത്താൻ പറ്റാത്തതിന്റെ സങ്കടമാണ് പാവത്തിന് "

സമയം 11 .59 ....

ഏതു നിമിഷവും തുടങ്ങും..... മറ്റു വണ്ടിക്കാരും റോഡിൽ തന്നെ വണ്ടി നിർത്തി വെളിയിലിറങ്ങി ....


" Burju Khalifa യിലോട്ട് പുറപ്പെട്ട പകുതി പേരും അവിടെ എത്തിയിട്ടില്ല ,അത്രക്കു 
തിരക്ക് തന്നെ "

സമയം 12 മണി,                             തുടങ്ങി .............................................




സമയം 12.04 .....                            തീർന്നു ............................



"സത്യം പറഞ്ഞാൽ നമ്മുടെ കമ്പത്തിനിടയിൽ കുട അമിട്ടുണ്ട് .. അതായതു ഒരു അമിട്ടുതന്നെ ഒന്നിന് മുകളിൽ അങ്ങനെ പൊട്ടും ... ആ പൊട്ടുന്നതിനിടയിൽ കുടയും വരും .... അതുപോലെ എന്തോ കണ്ടു .... ദുരെ കെട്ടിടങ്ങളുടെ മറവിൽ നിന്ന്, എന്ത് കാണാനാണ് ... കുറെ വെട്ടം അല്ലാതെ... ?"



"ഒരു പത്തു മിനിറ്റും കുടി അവിടെനിന്നു , വേറെ വല്ല പരിപാടിയും കുടി ഉണ്ടെങ്കിലോ ???  ഒന്നും ഉണ്ടായില്ല .... നിരാശ്ശ  തന്നെ ഫലം , ആ നിരാശ്ശ  വീരപ്പൻ ചേട്ടന്റെ മീശയിലും ഉണ്ടായിരുന്നു ,  "വിടർന്നു നിന്ന തൊട്ടാവാടിയുടെ ഇലയിൽ തൊട്ടു താഴ്ത്തിയാൽ എങ്ങനെയിരിക്കും" അത് പോലെയായിരുന്നു പാവം വീരപ്പൻ ചേട്ടന്റെ മീശയും ..."


ഞങ്ങളോട്  ഒന്നും മിണ്ടാതെ വീരപ്പൻ ചേട്ടൻ നേരെ വണ്ടിയിൽ കയറി , അതുകണ്ട് കൂടെ ഞങ്ങളും....


ഒടുക്കത്തെ തിരക്കുതന്നെ സമയം ഇപ്പോൾ 12.45 ആയിരിക്കുന്നു , വണ്ടിയാണെ നീങ്ങുന്നുമില്ല , കുത്തി കയറ്റി കുത്തി കയറ്റി സജിത്ത് പരമാവതി ശ്രമിക്കുന്നുണ്ട് ... കൂടെ നല്ല വിശപ്പും ...


"ഈ സമയത്ത് ഇനി എവിടെയാണ് ഒരു ഹോട്ടൽ ... അങ്ങനെ വിശന്നു വിഷമിച്ചിരിക്കുമ്പഴാണ് വിനോദ് പറയുന്നേ   " ഗഫുർക്കാ തട്ടുകട "  ശരിയാ....... അത് സാധാരണ ഗതിയിൽ  2 മണിവരെ തുറന്നിരിക്കാറുണ്ട് ....അപ്പോൾ അങ്ങോട്ട്‌ തന്നെ വിടാം .... ഞാനും പറഞ്ഞു ..."

അപ്പഴും വീരപ്പൻ ചേട്ടൻ ഒന്നും മിണ്ടിയിരുന്നില്ല ........


"ഗഫുർക്കാ തട്ടുകടയിലെത്തി .. തുറന്നിരിക്കുവാണ് .... പതിവിലും നല്ല തിരക്കുണ്ട്‌ ....തിരക്ക് കാരണം വണ്ടി ഒരുപാട് ദുരെ പാർക്ക് ചെയ്യ്‌ത് നടന്നുള്ള വരവാണ് ഞങ്ങളുടേത് .... അല്ലേലും ഇവിടുത്തെ വിഭവങ്ങളുടെ സ്വാദ് ആസ്വദിക്കാൻ ഒരുപാട് ദുരെ നിന്നും ആൾക്കാർ വരുക പതിവാണ്..."


"ഞാനും, ആഷിക്കും , ഫിറോസും, ചപ്പാത്തി സെറ്റും . വിനോദും സജിത്തും തട്ടു ദോശയും , വീരപ്പൻ ചേട്ടനാണെങ്കിൽ  സിംഗിൾ പൊറോട്ട മാത്രവും .. അതിൽ നിന്നുതന്നെ മനസ്സിലായ് വീരപ്പൻ ചേട്ടൻ നല്ല വിഷമത്തിലാണെന്ന് ...... അല്ലെങ്കിൽ ആ കട മൊത്തം ഓർഡർ ചെയ്യുന്ന വ്യക്തിയാണ് ഇപ്പോൾ ഒരു പൊറോട്ടയിൽ ഒതുക്കിയിരിക്കുന്നെ ..."


"വിശപ്പുകൊണ്ട് ഞാൻ പെട്ടന്ന് കഴിച്ചു കൂടെ വീരപ്പൻ ചേട്ടനും ... ബില്ല് വെയ്റ്റർ കൊണ്ടുവന്നപ്പോൾ അതും വാങ്ങി വീരപ്പൻ ചേട്ടൻ എണീറ്റു കൂടെ ഞാനും ... പുള്ളി കൈ കഴുകി കാശ് കൊടുക്കുവാൻ നിന്നു ...."

ഇനിയാണ്  ൭൭ക്ലയ്മാക്സ് ....


ഞാൻ ടാപ്പ് തുറന്നു കൈകൾ കഴുകുകയാണ് , എന്റെ പിന്നിൽ നടക്കുന്ന സംഭാഷണങ്ങൾ വെക്തമായ് കേൾക്കാം .....

"വീരപ്പൻ ചേട്ടൻ കഴിച്ചതുകുടാതെ 6 പ്ലാച്ചിമട കുടി ഓർഡർ (പെപ്സ്സി ) ചെയ്യ്‌തു , സാധാരണ ഗതിയിൽ ഒരെണ്ണത്തിനു 1 ദിർഹം ആണ് ഇവിടെ വില അപ്പോൾ 6 എണ്ണം 6 ദിർഹം ..... , ബില്ല് വന്നപ്പോൾ 12 ദിർഹമായ് . വീരപ്പൻ ചേട്ടനു കലി വന്നുന്നു പറഞ്ഞാൽ മതിയല്ലോ !!!!!!"


"കാഷ്യറോടായ്  ദേഷ്യത്തിൽ തന്നെ ചോദിച്ചു ഇതെന്താ 12 ദിർഹം........ ഒരെണ്ണത്തിനു 1 ദിർഹം അല്ലെ ഇവിടെ ???   അതിനു മറുപടിയായ്..... ഈ വർഷം ആദ്യം മുതൽ പ്ലാച്ചിമടക്കു വില കുട്ടുവാനുള്ള ഉത്തരവ്  ഉണ്ടെന്നും .... അതിനാൽ ഇന്നു 12 മണികഴിയുമ്പോൾ ആ നിയമം ബാധകമാണെന്നും ആയിരുന്നു മറുപടി .."


വീരപ്പൻ ചേട്ടന് ഇളകിയെന്നു പറഞ്ഞാൽ മതിയല്ലോ !!!!!!!!


"കമ്പം കാണാൻ പോയ്‌ അമിട്ടും കണ്ടു...... ഇപ്പോൾ ഇതും കുടി ആയപ്പോൾ പറയണോ ??? വിളിച്ചില്ലേ ഒരു ഗമണ്ടൻ തെറി ..... എന്റെ അത്രയും കാല  ജീവിതത്തിനിടയിൽ കേട്ടിട്ട്പോലുമില്ലാത്ത ഒരു തെറി,..... അതും എന്ത് നീളത്തിൽ ...... ആ ഹോട്ടലിലുണ്ടായിരുന്ന മുഴുവൻ പേരും നിശ്ചലരായ് ഒരു നിമിഷം ."


"ഒരു അടി ഉറപ്പിച്ചു ...... പുതുവർഷം ആദ്യം  തന്നെ കുളമായല്ലോന്നു മനസ്സിൽ വിചാരിച്ചു  കൈകഴുകുന്ന ഭാവത്തിൽ തല മാത്രം ഒന്ന് തിരിച്ചു പുറകിലോട്ട് നോക്കി ..... കാഷ്യറുടെ മുഖമിപ്പോൾ തേന്മാവിൻ കൊമ്പത്തിലെ പപ്പുവിന്റെ ഡയലോഗ്ഗ്  കേട്ട് മനസ്സിലാവാതെ നിൽക്കുന്ന മോഹൻലാലിന്റെ മുഖം ..... അയാൾക്ക് ആ തെറിയുടെ അർത്ഥം മനസ്സിലായ് വരുന്നതെയുള്ളു ... അതിനു മുന്നേ ഇവിടുന്നു രക്ഷപെടണം ..... ഞാൻ ഒന്നും കുടി തല ഉയർത്തി അവർക്ക് പിറകിലുള്ള എന്റെ കുട്ടുകാരെ നോക്കി .... അത്ഭുതം ഒറ്റൊരണ്ണത്തിനെ കാണാനില്ല."


"പണ്ട് ദൂരദർശനിൽ കണ്ടിരുന്ന മഹാഭാരതത്തിൽ നാരദ മഹർഷി നിന്ന നിൽപ്പിൽ  അപ്രത്യക്ഷമാവുന്നത് കണ്ടിട്ടുണ്ട് , എന്നാലും മഹർഷി നാരായണ നാരായണ എന്ന് പറഞ്ഞിട്ടാണ് ..... എന്നാൽ ഈ പഹയന്മാർ ഒന്നും മിണ്ടാതെ  അപ്രത്യക്ഷമായിരിക്കുന്നു."


"ഞാനും ടാപ്പ് അടച്ചു പയ്യെ ഒന്നും കേൾക്കാത്തമാതിരി പുറത്തേക്കിറങ്ങി , വീരപ്പൻ ചേട്ടനും ആ കാഷ്യറും എന്റെ കണ്‍മുന്നിൽ നിന്ന് മാറിയ നിമിഷം എന്റെ  പൂർവ്വ ശക്തിയും മെടുത്തു ഞാൻ ഓടി ആ മണലാരണ്യത്തിലുടെ .... ആ ഓട്ടത്തിൽ P T ഉഷ ആണെങ്കിൽ പോലും തോറ്റു തൊപ്പി ഇട്ടേനേ എന്റെ മുൻപ്പിൽ ..."


"ഓടി തളർന്നു വണ്ടിയുടെ മുന്നിലെത്തി.... കുനിഞ്ഞു രണ്ടു  കൈയ്യും കാൽ മുട്ടിൽ താങ്ങി പട്ടി അണക്കുന്ന പോലെ അണക്കുകയാണ് നാക്കും പുറത്തിട്ടു ..... ഏകദേശം 2 മിനിട്ട് എടുത്തു പൂർവ്വസ്ഥിതിയോടടുക്കാൻ . ശ്വാസ്സം കുറച്ചൊന്നു ശരിയായ് തല ഉയർത്തിയപ്പോൾ കണ്ടതു അവിടുന്ന് നിന്ന നിൽപ്പിൽ അപ്രത്യക്ഷമായ  ചതുർ മൂർത്തികളിൽ മൂന്നു പേർ മുൻപ്പിൽ ... ഒരെണ്ണം എവിടെയെന്നറിയില്ല"


"എങ്ങനെ എല്ലാവരുടെയും കണ്ണ് വെട്ടിച്ചു എന്നെക്കാൾ മുന്നേ ഇവിടെയെത്തിയതെന്ന് അവരോടു ചോദിക്കണമെന്നുണ്ടായിരുന്നെൻക്കിലും ശ്വാസം നേരെ ആവാത്തതിനാൽ ആ ചോദ്യം മനസ്സിൽ തന്നെ ഒതുക്കി......... നടുവിന് ഊന്നു കൊടുത്തൊന്നു നിവർന്നപ്പോൾ നാലാമൻ വണ്ടിയുടെ വളയത്തിൽ കമന്നു കിടക്കുന്നതാണ് കണ്ടത് .  വണ്ടിയാണെ ഓണാക്കിയിട്ടുമില്ല ... അപ്പഴാണ് പറയുന്നേ താക്കോൽ വീരപ്പൻ ചേട്ടന്റെ അടുത്താണെന്ന് ..."


"കഴിഞ്ഞില്ലേ കാര്യം !!!!!!! ഒരു കാര്യം പിന്നെയും ഉറപ്പിച്ചു ... ആ ഹോട്ടലുകാരുടെ തല്ലും കൊണ്ടേ ഇന്നു പോകുവാൻ പറ്റത്തോളെന്നു ...... തല്ലിയതിനും തല്ലു കൊള്ളുന്നതിനും കേസ്സുള്ള  നാട്ടിലാണേ നമ്മുടെ നില്പ്പേ ........"


"ആ നിൽപ്പ് അതികനേരം നിൽക്കേണ്ടിവന്നില്ല !!!!! ദുരെ നിന്നൊരു നാലു കാലി വരുന്നതു കണ്ടു !!!!!! അടുക്കുന്തോറും അകലം കുറയുമല്ലോ അതെ വീരപ്പൻ ചേട്ടൻ തന്നെ ..... അടുത്തൊരു മാരത്തോണിനു റെഡിയായ് ഞങ്ങൾ നിന്നു , വണ്ടിയിൽ നിന്നു ചാടി ഇറങ്ങി സജിത്തും ഞങ്ങളോടൊപ്പം കുടി..... ."


"വീരപ്പൻ ചേട്ടന്റെ പുറകിലോട്ടായിരുന്നു ഞങ്ങളുടെ നോട്ടം !!!!!! അമൽ നീരദിന്റെ സിനിമകളിലെ മണലാരണ്യത്തിൽ കുടി നായകന്മാർ സ്ലോമോഷൻ നടക്കുമ്പോൾ കാലുകൊണ്ട്‌ മണ്ണുകൾ പറത്തിക്കാറുണ്ട് ...... അതിനേക്കാൾ മനോഹരമായാണ് വീരപ്പൻ ചേട്ടന്റെ നാല്കാലിലുള്ള വരവ് ."


ഒരുപാട് അടുത്തപ്പോൾ പുറകിലാരുമില്ലെന്നു മനസ്സിലാക്കിയ ഞങ്ങൾ മാരത്തോണ്‍ ഉപേക്ഷിച്ചു അഞ്ചു പേരും അഞ്ചു വഴിക്ക് നിന്നു .


"അടിയെന്നു എഴുതി കാണിച്ചപ്പഴെ മുങ്ങിയതാണേ ....... അതുകൊണ്ടൊരു ചമ്മൽ പുള്ളിയെ നേരിടാൻ ."


"വീരപ്പൻ ചേട്ടൻ വന്നു  കൈയിലെ കവറിൽ ചെറിയ പ്ലാച്ചിമടകൾക്ക് പകരം വലിയ രണ്ടു പ്ലാച്ചിമടകൾ ........... ഞങ്ങൾ ഒന്നും ചോദിച്ചില്ല !!!!! പുള്ളി നേരെ വണ്ടിയുടെ ഡോർ തുറന്നു ചാവി സജിത്തിനെ ഏൽപ്പിച്ചു  അകത്തു കയറി ... ഞങ്ങളും കൂടെ ..."


"സജിത്ത് വണ്ടിയെടുത്തു....... നേരെ ഫ്ലാറ്റിനു മുന്നിൽ.......എല്ലാവരും ഇറങ്ങി റൂമിലെത്തി ..... ആരും പരസ്പ്പരം മിണ്ടാതെ കിടന്നുറങ്ങി ."


"ഇപ്പോൾ  നാലു കൊല്ലമായ്‌,  അന്ന് കിടന്നിട്ടും പിറ്റേന്ന് നേരം വെളുത്തു .... ഇന്നു ഇതു എഴുതി  കഴിഞ്ഞിട്ടും നേരം വെളുത്തു ,....... ഇന്നുവരെ അന്നത്തെ ആ  ചെറിയ പ്ലാച്ചിമടകൾ എങ്ങനെ വലിയ പ്ലാച്ചിമടകൾ  ആയെന്നു ഞങ്ങളോ ..... എന്നെ കളഞ്ഞിട്ടു നീയൊക്കെ ഓടി ആല്ലേടാന്നു വീരപ്പൻ ചേട്ടനോ ചോദിച്ചിട്ടില്ല ..."



പക്ഷെ വേറൊരു കാര്യം എന്തെന്നാൽ !!!!!!!!!!!!!!!!!



അന്നത്തെ സംഭവത്തിന്‌ ശേഷം വീരപ്പൻ ചേട്ടൻ ഇന്നു ഞാൻ ഇതു എഴുതുന്നതുവരെ മദ്യം  കൈകൊണ്ട് തൊട്ടിട്ടുമില്ല ..... ഞാൻ പിന്നിടുള്ള പുതുവർഷങ്ങളിൽ റുമിന് വെളിയിൽ ഇറങ്ങിയിട്ടുമില്ല...... പ്ലാച്ചിമടക്കു ഇവിടെ വില കുടിയിട്ടുമില്ല .....    ശുഭം .



മാനവൻ മയ്യനാട് .

2014 ഡിസംബർ 22, തിങ്കളാഴ്‌ച

ഈ ഓർമ്മ ദിനത്തിലെക്കിലും പറയു ലീഡറുടെ ആത്മാവിനു ശാന്തി ലഭിച്ചുവോ ??????


മരണാനന്തര ജീവിതത്തെ കുറിച്ചുള്ള പഠനങ്ങൾ തുടങ്ങിയിട്ട് അനേകം വർഷങ്ങളായ് . ഈ അടുത്ത കാലത്ത് അത് ശരി വയ്ക്കുന്ന രീതിയിൽ ഒരുകുട്ടം ശാസ്ത്രഞൻമാർ  പ്രസ്താവനകൾ ഇറക്കിയെങ്കിലും അതികം ആരും അത് വിശ്വസിച്ചിരുന്നില്ല . എന്നാൽ അതെല്ലാം സത്യമാണെന്ന് തെളിയിക്കുകയാണ് ഇന്ത്യൻ കോണ്‍ഗ്രെസ്സിന്റെ അവസ്ഥ ഇപ്പോൾ കാണുമ്പോൾ .

ഒരു നേതാവ് എന്തായിരിക്കണമെന്ന് സ്വന്തം ജീവിതം വഴി തെളിയിച്ച ഒരു  ദേശിയ നേതാവായിരുന്നു .  ശ്രീ  കെ . കരുണാകരൻ.... കേരളിയരുടെ ലീഡർ ...
 കേരള കോണ്‍ഗ്രെസ്സിലുടെ വന്നു ഒരു കാലത്ത്  ഇന്ത്യൻ പ്രധാനമന്ത്രിയെ പോലും നിർദ്ദേശിക്കാൻ കഴിവുണ്ടായിരുന്ന നേതാവ് ... എന്നാൽ അദ്ദേഹത്തിന്റെ അവസാനകാലങ്ങളിൽ സഹപ്രവർത്തകരിൽ നിന്ന് തന്നെ ഒരുപാട് മനംനൊന്തു വീർപ്പ് മുട്ടിയിരുന്നില്ലേ ലീഡർ .




വികസനത്തിന്റെ പേര് പറയാതെ വികസനം കൊണ്ട് വന്ന നേതാവായിരുന്നു ലീഡർ 
കേരളത്തിൽ ഇന്നു കാണുന്ന പലതും ലീഡറിന്റെ വാശിയിൽ ഉടലെടുത്തവയാണ് . കൊച്ചിയെ കേരളത്തിന്റെ നെടുംതുണാക്കുന്നതിൽ  വിജയിച്ച നേതാവ് , കൊച്ചി  നെടുമ്പാശേരി വിമാനത്താവളവും , കൊച്ചി സ്റ്റേഡിയവുംമെല്ലാം ലീഡറുടെ വാശിയിൽ പിറന്നവയായിരുന്നു .



എന്നാൽ അദ്ദേഹത്തിന്റെ വളർച്ചയെ തളർത്താൻ കൂടെ ഉള്ളവർ തക്കം പാർത്തിരിക്കും പോലെയായിരുന്നു അവസാനകാലങ്ങൾ പരിശോദിക്കുമ്പോൾ എനിക്കു തോന്നുന്നത് . അദ്ദേഹം  ചെയ്യാത്ത കുറ്റങ്ങൾക്ക്  ഒരുപാട് പഴി കേട്ടു ..   രാജൻ കേസ്സിലും പാമോയിൽക്കേസ്സിലും കുലുങ്ങാത്ത ലീഡർക്ക് ,,, ചാരക്കേസ്സിൽ മനസ്സു ഒരുപാട് വേദനിച്ചിട്ടുണ്ടാവണം ..   രാജ്യത്തെ ഒരുപാട് സ്നേഹിച്ചിരുന്ന വ്യക്തിയെ രാജ്യദ്രോഹിയായ് ചിത്രികരിക്കുമ്പോൾ ആർക്കാണ് വേദനിക്കാതിരിക്കുക .


ഒടുവിൽ ചാരക്കേസ് വെറും ഒരു ചാരം മാത്രമാണെന്ന് തെളിഞ്ഞിട്ടും , അത് മൂലം വിഷമിച്ചു മരിച്ച  അദ്ദേഹത്തെ  സ്മരിക്കാൻ ഒരു കോണ്‍ഗ്രെസ്സ് നേതാവ് പോലും വരാതിരുന്നത് മനസ്സിലാവുന്നില്ല .


ഇതെല്ലാം മുൻക്കുട്ടി കണ്ടു ശപിച്ചിട്ടുണ്ടാവണം ലീഡർ ...  അതായിരിക്കുണം  ഇക്കഴിഞ്ഞ  തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രെസ്സിന്റെ തിരഞ്ഞെടുപ്പ് ഫലം ....  പക്ഷെ ആ ശാപം അന്ന് കേരളത്തിന്‌ കിട്ടിയിരുന്നില്ല .... എന്തെന്നാൽ ലീഡർ തന്നെ കൊണ്ടുവന്ന ഗ്രുപ്പിസ്സം മൂലം പിടിച്ചു നിൽക്കുകയായിരുന്നു കേരളം ...  


എന്നിരുന്നാലും  കേരളത്തിൽ ഭരണം തുടങ്ങി 3 കൊല്ലത്തിനുള്ളിൽ എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടായിരിക്കുന്നത് , സോളാറിൽ തുടങ്ങി , നിൽപ്പ് സമരം  , കിടപ്പ്സമരം , കുത്തി ഇരിപ്പ്സമരം കുടിൽ കെട്ടി സമരം  എന്നുവേണ്ട ഒടുവിലിതാ മാണി സാറിന്റെ കോഴയും .........




ഈ  പ്രശ്നങ്ങളെല്ലാം  വച്ച് നോക്കുമ്പോൾ ലീഡറുടെ ആത്മാവ് കേരളത്തിൽ തന്നെ ഉണ്ടെന്നു ഞാൻ കരുതുന്നു ... അത് എനിക്കു മാത്രമല്ല കോണ്‍ഗ്രെസ്സിന്റെ പ്രദാനകക്ഷിയായ മുസ്ലിം ലീഗിനും മസ്സിലായ്ക്കാണും  അതുകൊണ്ടായിരിക്കണമല്ലോ ഗണേഷിന്റെ നിയമസഭയിലെ ആരോപണത്തോട് ഗണേഷിന്റെ ശരിരത്തിൽ ആരോ കയറി പറയുന്നതുപോലെയാണ് തോന്നിയതെന്ന് ലീഗ് നേതാവ് പറയുവാനുള്ള  കാരണവും .


ഇതു മനസ്സിലാക്കി  ഈ ഓർമ്മദിനത്തിലെക്കിലും  അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തിലഭിക്കുവാനായ് കേരളത്തിലെ കോണ്‍ഗ്രെസ് പ്രവർത്തകർ എന്തെങ്കിലും  ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു , സ്നേഹിക്കുന്നവരെ അതിര് കവിഞ്ഞു സ്നേഹിക്കുന്നയാളാണ് ലീഡർ എന്ന് കേട്ടിട്ടുണ്ട് ഒരുപക്ഷെ നിങ്ങളുടെ പ്രാർത്ഥന കേട്ടക്കിലോ ...........................

എന്ന് സ്നേഹപുർവം .............. മാനവൻ .

                                                                      ശുഭം ........

2014 ഡിസംബർ 19, വെള്ളിയാഴ്‌ച

നമ്മുടെ കായിക ദൈവം സച്ചിൻ


ലോക ജനസംഖ്യയിൽ രണ്ടാമതും , മറ്റു  രാജ്യങ്ങളെക്കാൾ കഴിവും കാര്യ പ്രാപ്തിയും ഉള്ള കായിക

താരങ്ങൾ ഭാരതത്തിൽ ഉണ്ടായിട്ടും .  ഇന്നും ക്രിക്കറ്റ്‌  അല്ലാതുളൊരു  കായിക ഇനത്തിനു  ഒന്നാം

സ്ഥാനം നിലനിർത്തുവാൻ സാധിക്കുന്നില്ല  ,

5 കൊല്ലം മുൻപുവരെ മക്കൾ ക്രിക്കറ്റ് കളിക്കാൻ പോവുമ്പോൾ രക്ഷീതാക്കൾ തിരുത്തിയിരുന്നു ...

"പഠിക്കാനുള്ള സമയത്താണ് അവന്റെ കളിയെന്നു പറഞ്ഞു "  IPL വന്നതോടുകൂടി അതിനൊരു

അയവുവന്നെങ്കിലും  ഇന്നും രക്ഷിതാക്കൾക്ക് അറിയില്ല ക്രിക്കറ്റ് പ്രിയമുള്ള മകനെ

എവിടെയാണൊന്നു പരിശീലനത്തിന് അയക്കുന്നതെന്ന് ......... ഇനി അതും കണ്ടു പിടിച്ചാലോ

.........പണമുള്ളവർക്കാണവിടെ സ്ഥാനവും ....


" കുട്ടികളുടെ കഴിവുകൾ മാതപിതാക്കളേക്കാളും  മനസ്സിലാക്കുവാൻ കഴിയുക അവരെ പഠിപ്പിക്കുന്ന

അധ്യപകർക്കായിരിക്കും ....." എന്നാൽ ലക്ഷങ്ങൾ നൽകി  അധ്യപകരാവുന്നവർ" ..   കൊടുത്ത

ലക്ഷങ്ങളുടെ പലിശ ഉണ്ടാക്കാൻ നോക്കുമോ................. കുട്ടിയുടെ കഴിവ് നോക്കുമോ ?????"


"ഇവിടെ സർക്കാരാണ് മുന്നിട്ടിറങ്ങേണ്ടത്........ എന്നാൽ അവർക്ക്  അതിനുള്ള സമയമില്ല ......

കഴിവുള്ളവൻ വന്നോട്ടെന്നല്ല ഇവിടെ .... കഴിവുള്ളവൻ  ഭാഗ്യം ഉണ്ടേൽ വന്നോട്ടെ എന്നും ...

ഭാഗ്യം കൊണ്ട് വന്നവനോ ജീവിക്കാനായ് തെണ്ടിക്കോട്ടെയെന്നുമാണ്‌ അവസ്ഥ ........"


"അതിനു തെളിവായ്‌ നമ്മുടെ മുന്നിൽ ഒരുപാട് പേരുണ്ട് !!!!!!!!!!! ഭാരതത്തിനു വേണ്ടി

കേരളത്തിൽ ജനിച്ച രണ്ടു പ്രതിഭകളാണ്.......... IM വിജയനും....... PT ഉഷയും ,,,."


"ഇതിൽ  PT ഉഷ ജീവിക്കുവാനായ് ഒരു കായിക സ്കൂൾ സ്ഥാപിച്ചു" , "അത് പൂട്ടിക്കുവാനായ്

ഇവിടുത്തെ ജനപ്രതിനിതികളും"..... ഒടുവിൽ സഹികെട്ട് മറ്റൊരു സംസ്ഥാനത്തോട്ട് കുടു മാറ്റുവാൻ

തുടങ്ങിയപ്പോൾ.......  വീണ്ടും തലപൊക്കി ഈ കുട്ടർ ...... സ്നേഹം കൊണ്ടല്ല ...  PT ഉഷയെ

സീകരിച്ച സംസ്ഥാനത്തെ  PT ഉഷയെ സ്നേഹിക്കുന്ന കേരള ജനങ്ങൾ സ്നേഹിക്കാൻ

തുടങ്ങിയാലോ എന്ന് പേടിച്ച്‌ ....."


                                        "കായിക അദ്വൊനം  കുടുതലുള്ള കളികളിൽ....... ഭാരതത്തിൽ

കേരളമാണ് മുൻപന്തി " .... "അതാണ്.......    ഓരോ ദേശിയ  ൭ഗയുമും നമ്മുക്ക് തരുന്ന സന്ദേശം ...

അപ്പോൾ ഫുട്ബോളിനും വേണ്ടത് കേരളത്തിൽ നിന്നുള്ള താരങ്ങളെയാണ് "............ "ഇതു

മനസ്സിലാക്കിയാണ് ക്രിക്കറ്റിന്റെ ദൈവം ഇപ്പോൾ ഫുട്ബോളുമായ് കേരളത്തിലെത്തിയത് "........

"അതോടെ അദ്ദേഹം  ക്രിക്കറ്റിന്റെ മാത്രമല്ല  ഭാരതത്തിന്റെ  കായിക ദൈവം ആയിരിക്കുകയാണ്"

" ലോക ഭുപടത്തിൽ ഭാരതം ഫുട്ബോളിൽ ഇപ്പോൾ 171 - മതായാണ് ഉള്ളത് ....വരുന്ന.. 7 കൊല്ലം

കൊണ്ടൊരു 100 സ്ഥാനം മെച്ചപ്പെടുത്തി 50 നു അകത്ത് എത്തിക്കുകയെന്ന ശ്രെമകരമായ

ദൈത്യം  ആണ് അദേഹത്തിന്  നിറവേറ്റുവാനുള്ളത്  ......"



"ആ ദൈത്യത്തിൽ നമ്മുക്കും പങ്കുചേരാം ..... അദേഹത്തിന്റെ പുറകിലായ് ........ നല്ലൊരു

നാളെക്കായ്‌ ....... ഭാരതത്തെ മറ്റു രാജ്യങ്ങളുടെ മുന്നിൽ ഒന്നാമതാക്കുവാനായ് നമ്മുടെ മക്കളെ

പ്രപ്തരാക്കാം ........"


"ഇതുപോലെ  ഹോക്കിയും , കബടിയും , ബോളിബോളും , ഓട്ടവും , ചാട്ടവും ,എല്ലാത്തിലും നമ്മുടെ

ഭാരതം ഒന്നാമതെത്തുവാനായ് പ്രാർത്തിക്കുകയല്ല ........ പ്രവർത്തിക്കാം ....... നമ്മുക്ക് "....

"അന്തമായ രാഷ്ട്രിയം മറന്നു നല്ലത് ചെയ്യുന്നവരെ വിജയിപ്പിക്കാം  നമ്മുക്ക് ...നല്ലൊരു

നാളേക്കായ് .....  "

എന്ന് ....

നിങ്ങളുടെ പ്രിയപ്പെട്ട  മാനവൻ മയ്യനാട്.

ശുഭം ....