2015 ഫെബ്രുവരി 12, വ്യാഴാഴ്‌ച

കണ്ടക ശനി കൊണ്ടേ പോകു


പ്രവാസ ജീവിതത്തിൽ എല്ലാ ദിവസവും വൈകിട്ടുള്ള ഫോണ്‍ വിളിയിൽ എന്റെ അമ്മക്ക് ആദ്യവും അവസാനവും പറയാനുള്ളത് എന്റെ കണ്ടക ശനിയെ കുറിച്ച് മാത്രമായിരുന്നു .... മോനെ നിനക്കിപ്പോൾ കണ്ടക ശനിയാണ് നോക്കി ജീവിക്കണം ഈശ്വരനെ പ്രാർത്ഥിക്കണം എന്നൊക്കെ ....

അമ്മയുടെ നിരന്തരമുള്ള പറച്ചിൽ മൂലം കടുത്ത വിശ്വാസിയല്ലായിരുന്നിട്ടു പോലും ഞാൻ കണ്ടക ശനിയെ കുറിച്ച് പലരോടും ചോദിച്ചു  ..... എല്ലാവരുടെയും മറുപടി ഏകദേശം ഒന്ന് തന്നെയായിരുന്നു ... കണ്ടക ശനി കൊണ്ടേ പോകു എന്നത്രേ ........

ഞാൻ ചെറുതായ് പേടിച്ചുവെങ്കിലും ... എന്റെയെല്ലാ എഴുത്തുകളുടെയും ചിന്തകളും, ആശയങ്ങളുടെയും തുടക്കം ഏതെങ്കിലും ഒരു ശനിയാഴ്ചയായിരുന്നു. ശനിയാഴ്ചകളിലെ  യാത്രകളും , പ്രവ്യത്തികളിലും എനിക്കു എഴുതുവാനുള്ള എന്തെങ്കിലും കിട്ടിയിരുന്നു . അതുകൊണ്ട് തന്നെ ശനിയാഴ്ചകളെ   ഞാൻ സ്നേഹിച്ചു ..... ഇതു ഞാൻ അമ്മയോടും പറയുകയുണ്ടായ്,

"അമ്മ പേടിക്കണ്ടാ അമ്മയുടെ മോനെ ശനിയാഴ്ചക്ക്   വലിയ ഇഷ്ട്ടമാ....അതിനാൽ   കണ്ടകശനി ഈ മോനെ ഒന്നും ചെയ്യില്ലായെന്നൊക്കെ" .... എന്നിട്ടും അമ്മക്ക് അതിനെ കുറിച്ചുള്ള വിഷമങ്ങൾ മാറിയില്ല ..

ഞാനിവിടെ എന്റെ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു , കണ്ടകശനിയുടേതായ ബുദ്ധിമുട്ടുകളൊന്നും എനിക്കുണ്ടാകാതിരുന്നതു കൊണ്ടാകണം അതിനോടുള്ള  ചെറിയ പേടിയും ഇല്ലാണ്ടായി ...

എന്നാൽ എന്റെ സന്തോഷങ്ങൾ നാട്ടിലെത്തുന്നവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ....

 വർഷങ്ങൾ  കഴിഞ്ഞു ലീവിന് നാട്ടിലെത്തി അടുത്ത് വന്ന   ശനിയാഴ്ചയിൽ എന്റെ അമ്മയുടെ തിരക്കുകൾ കണ്ടപ്പോൾ ഞാനെന്ത് സ്വാർത്ഥനാണെന്ന് തോന്നിപ്പോയി  .

അമ്മ രാവിലെ തന്നെ അമ്പലങ്ങളായ അമ്പലങ്ങളിൽ കയറി ഇറങ്ങുന്നു ,,, പോരാത്തതിനു വൈകിട്ട് അടുത്തുള്ളൊരു അയ്യപ്പൻ ക്ഷേത്രത്തിൽ ഒരു പൂജയും "നീരാഞ്ജനം" , അമ്മ എന്നെയും നിർബന്ധിച്ചു  കൂട്ടി കൊണ്ട് പോയി  ,

ഒരു മുറി തേങ്ങയിൽ എണ്ണ ഒഴിച്ച്  കിഴി ഇട്ടു  കത്തിച്ച് അതിൽ നിന്ന് കിട്ടിയ കരി എന്റെ നെറ്റിയിൽ തൊടിയിച്ചു,  അന്നേരമാണ്  പോറ്റി അമ്മയോട് ചോദിക്കുന്നതു ഞാൻ കേട്ടത്  ഇതാണ് മോൻ അല്ലേന്ന്??? അമ്മയുടെ അതേന്നുള്ള മറുപടിയിൽ എനിക്കു പലതും മനസ്സിലായി  ..

പാവമെന്റെയമ്മ വർഷങ്ങളായ്  എനിക്കു വേണ്ടി എല്ലാ ശനിയാഴ്ചകളിലും അമ്മയുടെ അനാരോഗ്യം വകവയ്ക്കാതെ  അമ്പലങ്ങളായ അമ്പലങ്ങൾ തോറും എനിക്കു വേണ്ടി  കയറി ഇറങ്ങുവായിരുന്നെന്നറിഞ്ഞപ്പോൾ  ...ഒരുപാട് സങ്കടം തോന്നി .....എന്നെ കണ്ടകശനി ബാധിക്കാതെ ഒഴിഞ്ഞു പോയത് അമ്മയുടെ പ്രാർത്ഥന കൊണ്ടാണെന്ന് മനസ്സിലാക്കിയ ഞാൻ   ന്റെ  അമ്മയെ കെട്ടിപ്പിടിച്ചു കുറേ നേരം കരഞ്ഞു പോയ്‌ ...

അമ്മയുടെ പ്രാർത്ഥനകൾ കാരണമായിരിക്കും ശനിയാഴ്ചകൾ  എന്നെ കടാക്ഷിച്ചിരുന്നത് .. വിശ്വാസമോ അവിശ്വാസമോ എന്നെനിക്കറിയില്ലാ , എന്റെ അമ്മയെ ഞാൻ സ്നേഹിക്കുന്നു ...അതു  പോലെ അമ്മ പറഞ്ഞു തന്ന വഴികളേയും ... ആ വഴികളിലുടെ എന്റെ അമ്മയുടെ സന്തോഷത്തിനായ് കുറച്ചു  സഞ്ചരിക്കുവാൻ  തീരുമാനിച്ചുകൊണ്ടു  അടുത്ത ശനിയാഴ്ച്ചയും ഇവിടെയെത്തുമെന്നു അയ്യപ്പനോട്‌ യാത്ര പറഞ്ഞു  ഞാൻ ഇറങ്ങി അമ്മയുമായ് ..


                                                                നിർത്തുന്നു ...

                                                                ഞാൻ, നിങ്ങളുടെ പ്രിയപ്പെട്ട

മാനവൻ മയ്യനാട്,

ശുഭം .

2015 ഫെബ്രുവരി 1, ഞായറാഴ്‌ച

"ശ്രീമദ് ഭഗവദ് ഗീതയിലുടെ" മാനവൻ

ഭുമിയിൽ മനുഷ്യ ജീവിതം കടൽ പോലെയാണ് , മുന്നിലുള്ളതിനെ മനസ്സിലാക്കാതെ മുകളിലുള്ളതിന്റെ പുറകെ പോകുന്നത് മനുഷ്യന്റെ ഉള്ളിൽ ഉള്ളതാണ് .

മുന്നിലുള്ള കടലിന്റെ രഹസ്യം മനസ്സിലാക്കുന്നതിനേക്കൾ വ്യഗ്രത കാട്ടുകയല്ലേ നമ്മൾ  ശുന്യാകാശത്തിന്റെ രഹസ്യം മനസ്സിലാക്കാൻ ഇറങ്ങുമ്പോൾ . എല്ലാവരുടെയും ഉള്ളിലുണ്ട് ഈ വ്യഗ്രത , ഇതെല്ലാം ഒഴിവാക്കി ഈ മനോഹര തീരത്ത് ജീവിക്കുവാനായ് മുന്നിൽ ഒരാള് വേണം അതാണ് ഭഗവാൻ" ശ്രീ കൃഷ്ണൻ" "ശ്രീമദ്  ഭഗവതദ്  ഗീതയിലുടെ" നമ്മെ നയിക്കുന്നത് .


ജീവിതത്തിൽ ആദ്യമായ്  നമ്മൾ  കടൽ കണ്ടപ്പോൾ  ഒരു ഭയം ഉറപ്പായും നമ്മളിൽ ഉണ്ടായിട്ടുണ്ട്  , ഒരു ചെറു പേടിയോടെ ദുരെ മാറി നിന്നായിരിക്കും കാണുക , തിരമാലകളുടെ ഒന്നിന് പുറകെ ഒന്നായ് ആ ഭംഗിയുള്ള വരവ് കാണുമ്പോൾ ഒന്ന് കാൽ നനക്കുവാനാഗ്രഹിക്കുന്നു  അല്ലെ???

കാലു നനക്കാൻ കടലിലിറങ്ങി കുറച്ചു കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ നേരുത്തേ നിന്ന സ്ഥലം കുറച്ചു മാറിയിട്ടുണ്ടാവില്ലേ????

 ഇതുവരെ  നോക്കിയിട്ടില്ലെങ്കിൽ ഇനിയെങ്കിലും ഒന്ന് ശ്രദ്ധിക്കു , കാല് നനക്കാൻ കടലിലിറങ്ങുന്നതിനു മുൻപ്പ് ഇറങ്ങുന്ന സ്ഥലം അടയാളപ്പെടുത്തുക ... കാല് നനച്ചു കുറച്ചു സമയം എല്ലാം മറന്നു കടൽ ആസ്വധിച്ചതിനു ശേഷം ഒന്ന് തിരിഞ്ഞു നോക്കുക ഒരുപക്ഷെ നേരുത്തെ അടയാളപ്പെടുത്തിയ സ്ഥലം ഒരുപാട് ദുരെയായ് കഴിഞ്ഞിരിക്കും .... ഇതുപോലെയാണ് ജീവിതവും .

മുന്നോട്ടുള്ള യാത്രകൾക്കുള്ള വഴികൾ !!!!!!! ആ വഴികളിലെ ചതികൾ ,,,, ഒരിക്കലും മുൻകുട്ടി അറിയുവാനാകില്ല!!!!

ആദ്യമായാണ് ഇവിടെ ഒരാൾ  കടൽ കാണുന്നത് , കടൽ എന്താണെന്ന് അറിയുകയുമില്ല , ഒറ്റക്കെയുള്ളൂ , നമ്മുക്ക്  കടലിനെ കുറിച്ച്  പറഞ്ഞു തരുവാൻ സമീപം  ആരും തന്നെയും ഇല്ലാ... ഒന്ന് ചിന്തിക്കു ആ അവസ്ഥ .....

ഈ ലോകം എന്താണെന്ന് അറിഞ്ഞുടാത്ത ഒരാൾ ചെന്ന് പെട്ടത് മുന്നിൽ തിരമാലകൾ വിളമ്പുന്ന കടലിന്റെ മുന്നിലാണ് , ജീവിതത്തിൽ ആദ്യമായ് നമ്മൾ  കടലിനെ കണ്ടപ്പോൾ പേടിച്ചിരുന്നു അല്ലെ ??? കടലിനെ നോക്കി കുറച്ചു നേരം നിന്നപ്പോൾ പേടി മാറി കാലു നനക്കാൻ തോന്നുന്നു ... ആദ്യമായ് തിരമാലകൾ കാലിലുടെ കടന്നു പോവുമ്പോളുണ്ടാകുന്ന കുളിർമയിൽ കടലിനോടുള്ള പേടി മാറി പിന്നെയും പിന്നെയും തിരമാലകൾക്കായ്‌ നമ്മൾ  ഓടുന്നു അല്ലെ ??? ആ ഓട്ടത്തിനിടയിൽ നമ്മൾ നിന്ന സ്ഥലം മറക്കുന്നു . ഇതു ഈ മണ്ണിൽ പിറന്ന ഏതൊരു ജീവജാലത്തിന്തെയും ഉള്ളിലുള്ളതാണ് ... നമ്മുടെ ഈ അവസ്ഥയിൽ  നമ്മുക്ക് നേരായ വഴി പറഞ്ഞു തരാൻ ഒരു വെക്തി ഉണ്ടായിരുന്നെൻക്കിൽ !!!!!

അതാണ് "ഭഗവാൻ ശ്രീ കൃഷ്ണൻ" ...."ഭഗവദ്  ഗീതയിലുടെ" നമ്മുക്ക് തരുന്ന സന്ദേശം


ഭഗവദ്  ഗീതയിൽ യുദ്ധം എന്നാൽ ഇതുപോലെ കടലുമായുള്ളതും ,

ജീവിത  പ്രശ്ശ്നങ്ങളെന്നാൽ കടലിലെ തിരമാലകളിൽ നിന്ന് എങ്ങനെ രക്ഷപെടുക എന്നതും ,

രക്ഷപെടുവാനായ്  നമ്മുടെ കൈയിലുള്ളതോ നാലു   കുതിരകളടങ്ങിയ തേരും ഒരു  തേരാളിയും

തേരാളി എങ്ങനെയാണോ നാലു   കുതിരകളെ കൊണ്ട് ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുന്നത് ..... അതുപോലെ ആ നാലു  കുതിരകളെ  നമ്മുടെ   ഇന്ദ്രിയങ്ങളായും,  തേരാളിയായ" ശ്രീ കൃഷ്ണൻ"  നമ്മുക്ക്  കാണുവാൻ കഴിയാത്ത നമ്മുടെ ആത്മാവാവും  , തേരിൽ സഞ്ചരിക്കുന്ന  "അർജ്ജുനൻ"  നമ്മുടെ ബുദ്ധിയായും    കണ്ടു   എങ്ങനെയാണ് ജീവിതമാകുന്ന യുദ്ധം വിജയിക്കേണ്ടതെന്നു  കാണിച്ചു തരികയാണ് ഭഗവാൻ "ശ്രീ കൃഷ്ണൻ ശ്രീമദ്  ഭഗവദ്-  ഗീതയിലൂടെ"........



ഈ വർഷത്തെ തുടക്കം എനിക്കു നല്ല  പനിയോടു കുടിയായിരുന്നു .... രണ്ടു ദിവസം ചുരുണ്ട് കുടി കിടപ്പായിരിന്നു ... ആ ദിവസങ്ങളിൽ എനിക്കു കുട്ടായ്  ഭഗവത് ഗീതയും കിട്ടി ... അതു എനിക്കു മനസ്സിലാക്കാൻ പറ്റിയതു ചെറുതായ് കുറിച്ചുന്നു മാത്രം  .... ഇങ്ങനെ ചെയ്യണമെന്നു തോന്നി ... ഇതൊക്കെ തെറ്റാണോ ശരിയാണോനൊന്നും എനിക്കറിയില്ല .... മനസ്സിൽ തോന്നിയത് എഴുതി അത്രയേയുള്ളൂ .....

നിർത്തുന്നു,

ഞാൻ നിങ്ങളുടെ പ്രിയപ്പെട്ട മാനവൻ,

ശുഭം.










2015 ജനുവരി 22, വ്യാഴാഴ്‌ച

കവിതയിലെ സാഹിത്യം


"വിശന്നെഴുതിയ വരികളിൽ -

വിശപ്പിന്റെ മണമറിഞ്ഞിട്ടുമവന്റെ -

വിശപ്പടക്കാൻ ശ്രമിക്കാത്തവർ."


"വിശന്നു മരിച്ച ജഡത്തെ നോക്കി -

വിശപ്പെന്തെന്നറിയാത്തവർ -

വിഷമത്തോടെ പാടുന്നവന്റെ-

വിശപ്പു മാറാത്ത വരികളങ്ങനെ ....."

--------------------------------------------------------------------------------------------------------------------------

അതുകേട്ടു മാനവർ പറയും 

"""ഇതാണ് വരികൾ , ഇതാണ് കവിത , ഇതാണ് സാഹിത്യം"""


 """"മരിച്ചവരുടെ ആത്മാവാണ് കവിതകളിലെ സാഹിത്യം""""   

" മാനവൻ മയ്യനാട് "

ശുഭം .

2015 ജനുവരി 8, വ്യാഴാഴ്‌ച

പനിച്ചു വിറച്ച ഞാൻ

"പനിച്ചു വിറച്ചു കിടക്കുമ്പഴും-

എണീക്കുവാനുള്ളെന്റെ ശ്രമത്തെ "

"പുതപ്പിനുള്ളിലെ ശ്വാസ്സത്തിൻ ചൂടിൽ -

സുഖം പറ്റി കിടക്കുന്ന  മനസ്സിന്-

പുതപ്പിന് വെളിയിലെ തണുപ്പിൻ ഭയത്താൽ

വിറയ്ക്കുന്നത് കണ്ടപ്പോൾ, "

"ശ്രമം  പാതി വഴിയിലുപേക്ഷിച്ച് ഞാൻ-

മനസ്സിന്റെ വഴിയെ പുതച്ചു മൂടി കിടന്നു,"

"പനിച്ചു വിറച്ച ഞാൻ.  "

2015 ജനുവരി 5, തിങ്കളാഴ്‌ച

"ഒരു ചെറിയ ചൊറി"... ..... വിഷയം.......... : "രാഷ്ട്രിയം."

"ചൊറിയില്ലാത്തവർ  -

 ചൊറിയുള്ളവനെ -

 ചൊറിയുമ്പോൾ. "


ചൊറിയൻ  മാരേ പറയുക ........

"ചൊറിയുള്ളവരെ  -

       ചൊറിയുമ്പോൾ          -

 ചൊറിയില്ലാത്തവനും -

 ചൊറിയുമെന്ന്......... "



2015 ജനുവരി 3, ശനിയാഴ്‌ച

5 വരികളിലെന്റെ ഭ്രാന്ത്....... എന്റെ കൂട്ടുകാർക്കായ്...............

കൂട്ടു കുടുവാനായ് ഞാൻ നടന്നു

കൂട്ടുകാർ  വന്നണഞ്ഞു

കൂട്ടത്തിൽ ഞാൻ അലഞ്ഞു

കൂട്ടു കുടിയവർ ഓടി മറഞ്ഞു

കൂട്ടം തെറ്റി ഞാൻ ചരിഞ്ഞു



അവധി ദിനത്തിലെങ്കിലും ഒരു  പ്രതീക്ഷ........  മിസ്സ്‌ കോളിനായ് ....

2014 ഡിസംബർ 30, ചൊവ്വാഴ്ച

വീരപ്പൻ ചേട്ടന്റെ പുതുവർഷ സമ്മാനം

എന്റെ പൊട്ടൻ ചിന്തയിലുടെ സഞ്ചരിക്കുക മാത്രമാണ് ഞാൻ  ഈ കഥയിലുടെ , ഇതിൽ ജീവിച്ചിരിക്കുന്നവരുമായ് യാതൊരു വിഥ   ബന്ധവും ഉണ്ടായിരിക്കുന്നതല്ല , അഥവാ അങ്ങനെ തോന്നിയാൽ തികച്ചും യാത്രിച്ചികം മാത്രം ...... തുടർന്ന് വായിക്കുക ....

കാട്ടു കള്ളൻ വീരപ്പനെ കുറിച്ച് എല്ലാവർക്കും അറിയാം , ഇതു നാട്ടു മീശക്കാരൻ വീരപ്പനെ കുറിച്ചാണ് കഥ . വീരപ്പൻ കാട് വാണിടും കാലം ഇങ്ങ്  തൃശൂർ മുളം കുന്നത്തു കാവ്  ഗ്രാമവാസികൾക്ക്‌  "കേശു "എന്നാൽ വീരപ്പനായിരുന്നു . വീരപ്പന്റെ അതെ മീശയായിരുന്നു കേശുവിനും, അതുകൊണ്ട് തന്നെ ഗ്രാമവാസികളിട്ട പേരാണ്  "വീരപ്പൻ കേശു".

വീരപ്പൻ ചേട്ടൻ  പ്രവാസ ജീവിതം തുടങ്ങിയിട്ട് 10 കൊല്ലത്തോളമായ്  , എന്റെ 7 കൊല്ലത്തെ പ്രവാസ ജീവിതത്തിനിടയിൽ ഒരു പുതുവൽസ്സരദിനത്തിൽ എനിക്കു  വീരപ്പൻ ചേട്ടൻ തന്നൊരു സമ്മാനത്തെ കുറിച്ചൊന്നു ഓർക്കുകയാണ് ഈ പുതുവൽസ്സര ദിനത്തിൽ ഒരു  ചെറിയ കഥയിലുടെ . 

"4  കൊല്ലം മുൻപുള്ളൊരു പുതുവൽസ്സര ദിനത്തിൽ  ദുബായിൽ വച്ച് നടന്നൊരു സംഭവം , വെക്തമായ് പറഞ്ഞാൽ ലോകത്തെ ഏറ്റവും ഉയരം കുടിയ കെട്ടിടമായ Burju Khalifa രൂപം കൊണ്ടിട്ടുള്ള ആദ്യത്തെ ന്യൂ ഇയർ,  അതുകൊണ്ടുതന്നെ ലണ്ടൻ മാതൃകയിൽ ഇവിടെ പ്രത്തേകം പരിപാടികൾ ആസൂത്രണം ചെയ്യ്‌തിരിക്കുകയാണ്  അതുകൊണ്ടുതന്നെ ജോലി കഴിഞ്ഞുവന്നിട്ട് ഞങ്ങളെല്ലാവരും പുതുവർഷം  Burju Khalifa ക്ക് സമീപം ആഘോഷിക്കുവാൻ തീരുമാനിച്ചു" . 

തീരുമാനം എടുത്തത് വീരപ്പൻ ചേട്ടനാണ്,  ഞങ്ങൾ കുട്ടുകാർക്കിടയിൽ 10 ഓണം കുടുതൽ ഉണ്ടിട്ടുണ്ട്  മൂപ്പർ , അത് എടക്കെടക്ക് ഓർമിപ്പിക്കാൻ മറക്കാറും ഇല്ല  കക്ഷി .

"കൃത്യം 12 മണിക്ക് തന്നെ അവിടെ  തുടങ്ങുമെന്ന് അറിയിപ്പുണ്ടായിരുന്നു , നാട്ടിൽ തൃശൂർ പുരത്തിനു ഒരാഴ്ച്ച  മുന്നേ പായും തലയണയും എടുത്തു പോകാറുള്ള വീരപ്പൻ ചേട്ടൻ നല്ല ആവേശത്തിലായിരുന്നു കാണപ്പെട്ടത് , കുടാത്തതിനു പുതുവർഷത്തലേന്നുണ്ടാവാറുള്ള ആഘോഷത്തിന്റെ ഭാഗമായ് ഒരു ബോട്ടിലും വാങ്ങിയിട്ടുണ്ട് മൂപ്പർ"

രണ്ടെണ്ണം വിടാതെ ഇതൊന്നും കണ്ടാൽ സുഖം കിട്ടില്ലെന്നാണ് വാദം 

"എന്നാൽ രണ്ടെണ്ണം വിട്ടാൽ മൂപ്പർക്കൊന്നും ആവില്ല , കാട്ടുകള്ളൻ വീരപ്പനെ പോലെയല്ല ഞങ്ങളുടെ മീശ വീരപ്പൻ .... നല്ല തടിയും .... തൃശൂർക്കാർക്ക്  പുലികളിക്കുവാൻ പറ്റിയ ഇനം .....കണ്ടിട്ടില്ലേ ഓണത്തിന് ചതയം ദിനത്തിലെ പുലികളി അതാണ് സാധനം.... ആ പുള്ളിക്ക് രണ്ടു പെഗ്ഗ് എവിടെ പറ്റാനാണ് ഒരു ബോട്ടിൽ തന്നെ വേണം".

"ഞങ്ങളുടെ റൂമിൽ നിന്നും അര മണിക്കൂർ യാത്രയെയുള്ളു   Burju Khalifa ക്ക്  അതുകൊണ്ടുതന്നെ നാട്ടിലെ  ന്യൂ ഇയർ കഴിഞ്ഞു റൂമിൽ നിന്നിറങ്ങിയാൽ മതിയെന്ന് വീരപ്പൻ ചേട്ടൻ ഉത്തരവിറക്കി" .

  നാട്ടിൽ 12 മണിയാവുമ്പോൾ ഇവിടെ 10.30 ആവുകയെയുള്ളൂ .... 1.30 മണിക്കൂർ വ്യത്യാസം

"അങ്ങനെ നാട്ടിൽ ന്യൂ ഇയർ ആയ് എല്ലാവരെയും വിളിച്ചു വിഷ് പറഞ്ഞു...... സമയം പതിനൊന്നു മണി കഴിഞ്ഞതറിഞ്ഞില്ല,.....  ഉടനെ തന്നെ വീരപ്പേട്ടന്റെ അടുത്ത ഉത്തരവ് ഇറങ്ങി , ആ ഉത്തരവ് നിറവേറ്റാനായ്  ഞങ്ങളെല്ലാം പെട്ടന്ന് വണ്ടിയിൽ കയറി .... അപ്പോഴേക്കും ബോട്ടിൽ കാലിയായിരുന്നു."

സമയം 11.30 , മുപ്പതു മിനിറ്റ്  കൊണ്ട്  Burju Khalifa അതാണ് ലക്ഷ്യം, .... ഡ്രൈവർ സജിത്ത് , കൂടെ ഉള്ളവർ... വീരപ്പൻ (നേതാവ് ) പിന്നെ വിനോദ് , ഫിറോസ് , ആഷിഖ്, ഞാനും മൊത്തം 6 പേർ...... വാഹനം Mitsubhishiyude ഉള്ളതിൽ വച്ച് ഏറ്റവും വലിയ വണ്ടി ... മിഷൻ സ്റ്റാർട്ട്‌ .........

എന്നാൽ നേതാവിന്റെ തീരുമാനങ്ങൾ ചീറ്റുന്നതാണ് പിന്നെ കണ്ടത് .........


"ഞങ്ങളുടെ മിഷൻ പൂർത്തിയാക്കണമെങ്കിൽ 30 മിനിറ്റല്ലാ ...... 2 മണിക്കൂർ എടുത്താലും തീരാത്ത തിരക്കായിരുന്നു റോഡിൽ,... ഉടൻ തന്നെ റോഡ്‌ മാറ്റി പിടിക്കാനുള്ള തീരുമാനം വന്നെങ്കിലും ഒരു രക്ഷയില്ല കുടുങ്ങിയെന്നു പറയാം .... വണ്ടി അനങ്ങുന്നില്ല , കാറ്റ് അടിക്കുമ്പോൾ ഒന്നോ രണ്ടോ തുള്ളി എന്ന് പറഞ്ഞപോലെ ഒന്ന് അനങ്ങിയാൽ അനങ്ങി" ...

സമയം 11.50 ....

"ഇനി നീങ്ങിയിട്ടും വലിയ കാര്യമൊന്നുമില്ലെന്ന് മനസ്സിലായ് ...... ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായതുകൊണ്ട് ഇപ്പം നിൽക്കുന്നിടത്ത് നിന്ന് മറ്റു കെട്ടിടങ്ങളുടെ മറവിൽ കുടി ആ ടവറിന്റെ മുകൾ ഭാഗം കാണാൻ കഴിയും .... അതുകൊണ്ട് തന്നെ വണ്ടി നിർത്തി വെളിയിലിറങ്ങി . വീരപ്പൻ ചേട്ടൻ നല്ല ദേഷ്യത്തിലാണ് , എന്തൊക്കയോ പിറു പിറുക്കുന്നുണ്ട് , അങ്ങ് എത്താൻ പറ്റാത്തതിന്റെ സങ്കടമാണ് പാവത്തിന് "

സമയം 11 .59 ....

ഏതു നിമിഷവും തുടങ്ങും..... മറ്റു വണ്ടിക്കാരും റോഡിൽ തന്നെ വണ്ടി നിർത്തി വെളിയിലിറങ്ങി ....


" Burju Khalifa യിലോട്ട് പുറപ്പെട്ട പകുതി പേരും അവിടെ എത്തിയിട്ടില്ല ,അത്രക്കു 
തിരക്ക് തന്നെ "

സമയം 12 മണി,                             തുടങ്ങി .............................................




സമയം 12.04 .....                            തീർന്നു ............................



"സത്യം പറഞ്ഞാൽ നമ്മുടെ കമ്പത്തിനിടയിൽ കുട അമിട്ടുണ്ട് .. അതായതു ഒരു അമിട്ടുതന്നെ ഒന്നിന് മുകളിൽ അങ്ങനെ പൊട്ടും ... ആ പൊട്ടുന്നതിനിടയിൽ കുടയും വരും .... അതുപോലെ എന്തോ കണ്ടു .... ദുരെ കെട്ടിടങ്ങളുടെ മറവിൽ നിന്ന്, എന്ത് കാണാനാണ് ... കുറെ വെട്ടം അല്ലാതെ... ?"



"ഒരു പത്തു മിനിറ്റും കുടി അവിടെനിന്നു , വേറെ വല്ല പരിപാടിയും കുടി ഉണ്ടെങ്കിലോ ???  ഒന്നും ഉണ്ടായില്ല .... നിരാശ്ശ  തന്നെ ഫലം , ആ നിരാശ്ശ  വീരപ്പൻ ചേട്ടന്റെ മീശയിലും ഉണ്ടായിരുന്നു ,  "വിടർന്നു നിന്ന തൊട്ടാവാടിയുടെ ഇലയിൽ തൊട്ടു താഴ്ത്തിയാൽ എങ്ങനെയിരിക്കും" അത് പോലെയായിരുന്നു പാവം വീരപ്പൻ ചേട്ടന്റെ മീശയും ..."


ഞങ്ങളോട്  ഒന്നും മിണ്ടാതെ വീരപ്പൻ ചേട്ടൻ നേരെ വണ്ടിയിൽ കയറി , അതുകണ്ട് കൂടെ ഞങ്ങളും....


ഒടുക്കത്തെ തിരക്കുതന്നെ സമയം ഇപ്പോൾ 12.45 ആയിരിക്കുന്നു , വണ്ടിയാണെ നീങ്ങുന്നുമില്ല , കുത്തി കയറ്റി കുത്തി കയറ്റി സജിത്ത് പരമാവതി ശ്രമിക്കുന്നുണ്ട് ... കൂടെ നല്ല വിശപ്പും ...


"ഈ സമയത്ത് ഇനി എവിടെയാണ് ഒരു ഹോട്ടൽ ... അങ്ങനെ വിശന്നു വിഷമിച്ചിരിക്കുമ്പഴാണ് വിനോദ് പറയുന്നേ   " ഗഫുർക്കാ തട്ടുകട "  ശരിയാ....... അത് സാധാരണ ഗതിയിൽ  2 മണിവരെ തുറന്നിരിക്കാറുണ്ട് ....അപ്പോൾ അങ്ങോട്ട്‌ തന്നെ വിടാം .... ഞാനും പറഞ്ഞു ..."

അപ്പഴും വീരപ്പൻ ചേട്ടൻ ഒന്നും മിണ്ടിയിരുന്നില്ല ........


"ഗഫുർക്കാ തട്ടുകടയിലെത്തി .. തുറന്നിരിക്കുവാണ് .... പതിവിലും നല്ല തിരക്കുണ്ട്‌ ....തിരക്ക് കാരണം വണ്ടി ഒരുപാട് ദുരെ പാർക്ക് ചെയ്യ്‌ത് നടന്നുള്ള വരവാണ് ഞങ്ങളുടേത് .... അല്ലേലും ഇവിടുത്തെ വിഭവങ്ങളുടെ സ്വാദ് ആസ്വദിക്കാൻ ഒരുപാട് ദുരെ നിന്നും ആൾക്കാർ വരുക പതിവാണ്..."


"ഞാനും, ആഷിക്കും , ഫിറോസും, ചപ്പാത്തി സെറ്റും . വിനോദും സജിത്തും തട്ടു ദോശയും , വീരപ്പൻ ചേട്ടനാണെങ്കിൽ  സിംഗിൾ പൊറോട്ട മാത്രവും .. അതിൽ നിന്നുതന്നെ മനസ്സിലായ് വീരപ്പൻ ചേട്ടൻ നല്ല വിഷമത്തിലാണെന്ന് ...... അല്ലെങ്കിൽ ആ കട മൊത്തം ഓർഡർ ചെയ്യുന്ന വ്യക്തിയാണ് ഇപ്പോൾ ഒരു പൊറോട്ടയിൽ ഒതുക്കിയിരിക്കുന്നെ ..."


"വിശപ്പുകൊണ്ട് ഞാൻ പെട്ടന്ന് കഴിച്ചു കൂടെ വീരപ്പൻ ചേട്ടനും ... ബില്ല് വെയ്റ്റർ കൊണ്ടുവന്നപ്പോൾ അതും വാങ്ങി വീരപ്പൻ ചേട്ടൻ എണീറ്റു കൂടെ ഞാനും ... പുള്ളി കൈ കഴുകി കാശ് കൊടുക്കുവാൻ നിന്നു ...."

ഇനിയാണ്  ൭൭ക്ലയ്മാക്സ് ....


ഞാൻ ടാപ്പ് തുറന്നു കൈകൾ കഴുകുകയാണ് , എന്റെ പിന്നിൽ നടക്കുന്ന സംഭാഷണങ്ങൾ വെക്തമായ് കേൾക്കാം .....

"വീരപ്പൻ ചേട്ടൻ കഴിച്ചതുകുടാതെ 6 പ്ലാച്ചിമട കുടി ഓർഡർ (പെപ്സ്സി ) ചെയ്യ്‌തു , സാധാരണ ഗതിയിൽ ഒരെണ്ണത്തിനു 1 ദിർഹം ആണ് ഇവിടെ വില അപ്പോൾ 6 എണ്ണം 6 ദിർഹം ..... , ബില്ല് വന്നപ്പോൾ 12 ദിർഹമായ് . വീരപ്പൻ ചേട്ടനു കലി വന്നുന്നു പറഞ്ഞാൽ മതിയല്ലോ !!!!!!"


"കാഷ്യറോടായ്  ദേഷ്യത്തിൽ തന്നെ ചോദിച്ചു ഇതെന്താ 12 ദിർഹം........ ഒരെണ്ണത്തിനു 1 ദിർഹം അല്ലെ ഇവിടെ ???   അതിനു മറുപടിയായ്..... ഈ വർഷം ആദ്യം മുതൽ പ്ലാച്ചിമടക്കു വില കുട്ടുവാനുള്ള ഉത്തരവ്  ഉണ്ടെന്നും .... അതിനാൽ ഇന്നു 12 മണികഴിയുമ്പോൾ ആ നിയമം ബാധകമാണെന്നും ആയിരുന്നു മറുപടി .."


വീരപ്പൻ ചേട്ടന് ഇളകിയെന്നു പറഞ്ഞാൽ മതിയല്ലോ !!!!!!!!


"കമ്പം കാണാൻ പോയ്‌ അമിട്ടും കണ്ടു...... ഇപ്പോൾ ഇതും കുടി ആയപ്പോൾ പറയണോ ??? വിളിച്ചില്ലേ ഒരു ഗമണ്ടൻ തെറി ..... എന്റെ അത്രയും കാല  ജീവിതത്തിനിടയിൽ കേട്ടിട്ട്പോലുമില്ലാത്ത ഒരു തെറി,..... അതും എന്ത് നീളത്തിൽ ...... ആ ഹോട്ടലിലുണ്ടായിരുന്ന മുഴുവൻ പേരും നിശ്ചലരായ് ഒരു നിമിഷം ."


"ഒരു അടി ഉറപ്പിച്ചു ...... പുതുവർഷം ആദ്യം  തന്നെ കുളമായല്ലോന്നു മനസ്സിൽ വിചാരിച്ചു  കൈകഴുകുന്ന ഭാവത്തിൽ തല മാത്രം ഒന്ന് തിരിച്ചു പുറകിലോട്ട് നോക്കി ..... കാഷ്യറുടെ മുഖമിപ്പോൾ തേന്മാവിൻ കൊമ്പത്തിലെ പപ്പുവിന്റെ ഡയലോഗ്ഗ്  കേട്ട് മനസ്സിലാവാതെ നിൽക്കുന്ന മോഹൻലാലിന്റെ മുഖം ..... അയാൾക്ക് ആ തെറിയുടെ അർത്ഥം മനസ്സിലായ് വരുന്നതെയുള്ളു ... അതിനു മുന്നേ ഇവിടുന്നു രക്ഷപെടണം ..... ഞാൻ ഒന്നും കുടി തല ഉയർത്തി അവർക്ക് പിറകിലുള്ള എന്റെ കുട്ടുകാരെ നോക്കി .... അത്ഭുതം ഒറ്റൊരണ്ണത്തിനെ കാണാനില്ല."


"പണ്ട് ദൂരദർശനിൽ കണ്ടിരുന്ന മഹാഭാരതത്തിൽ നാരദ മഹർഷി നിന്ന നിൽപ്പിൽ  അപ്രത്യക്ഷമാവുന്നത് കണ്ടിട്ടുണ്ട് , എന്നാലും മഹർഷി നാരായണ നാരായണ എന്ന് പറഞ്ഞിട്ടാണ് ..... എന്നാൽ ഈ പഹയന്മാർ ഒന്നും മിണ്ടാതെ  അപ്രത്യക്ഷമായിരിക്കുന്നു."


"ഞാനും ടാപ്പ് അടച്ചു പയ്യെ ഒന്നും കേൾക്കാത്തമാതിരി പുറത്തേക്കിറങ്ങി , വീരപ്പൻ ചേട്ടനും ആ കാഷ്യറും എന്റെ കണ്‍മുന്നിൽ നിന്ന് മാറിയ നിമിഷം എന്റെ  പൂർവ്വ ശക്തിയും മെടുത്തു ഞാൻ ഓടി ആ മണലാരണ്യത്തിലുടെ .... ആ ഓട്ടത്തിൽ P T ഉഷ ആണെങ്കിൽ പോലും തോറ്റു തൊപ്പി ഇട്ടേനേ എന്റെ മുൻപ്പിൽ ..."


"ഓടി തളർന്നു വണ്ടിയുടെ മുന്നിലെത്തി.... കുനിഞ്ഞു രണ്ടു  കൈയ്യും കാൽ മുട്ടിൽ താങ്ങി പട്ടി അണക്കുന്ന പോലെ അണക്കുകയാണ് നാക്കും പുറത്തിട്ടു ..... ഏകദേശം 2 മിനിട്ട് എടുത്തു പൂർവ്വസ്ഥിതിയോടടുക്കാൻ . ശ്വാസ്സം കുറച്ചൊന്നു ശരിയായ് തല ഉയർത്തിയപ്പോൾ കണ്ടതു അവിടുന്ന് നിന്ന നിൽപ്പിൽ അപ്രത്യക്ഷമായ  ചതുർ മൂർത്തികളിൽ മൂന്നു പേർ മുൻപ്പിൽ ... ഒരെണ്ണം എവിടെയെന്നറിയില്ല"


"എങ്ങനെ എല്ലാവരുടെയും കണ്ണ് വെട്ടിച്ചു എന്നെക്കാൾ മുന്നേ ഇവിടെയെത്തിയതെന്ന് അവരോടു ചോദിക്കണമെന്നുണ്ടായിരുന്നെൻക്കിലും ശ്വാസം നേരെ ആവാത്തതിനാൽ ആ ചോദ്യം മനസ്സിൽ തന്നെ ഒതുക്കി......... നടുവിന് ഊന്നു കൊടുത്തൊന്നു നിവർന്നപ്പോൾ നാലാമൻ വണ്ടിയുടെ വളയത്തിൽ കമന്നു കിടക്കുന്നതാണ് കണ്ടത് .  വണ്ടിയാണെ ഓണാക്കിയിട്ടുമില്ല ... അപ്പഴാണ് പറയുന്നേ താക്കോൽ വീരപ്പൻ ചേട്ടന്റെ അടുത്താണെന്ന് ..."


"കഴിഞ്ഞില്ലേ കാര്യം !!!!!!! ഒരു കാര്യം പിന്നെയും ഉറപ്പിച്ചു ... ആ ഹോട്ടലുകാരുടെ തല്ലും കൊണ്ടേ ഇന്നു പോകുവാൻ പറ്റത്തോളെന്നു ...... തല്ലിയതിനും തല്ലു കൊള്ളുന്നതിനും കേസ്സുള്ള  നാട്ടിലാണേ നമ്മുടെ നില്പ്പേ ........"


"ആ നിൽപ്പ് അതികനേരം നിൽക്കേണ്ടിവന്നില്ല !!!!! ദുരെ നിന്നൊരു നാലു കാലി വരുന്നതു കണ്ടു !!!!!! അടുക്കുന്തോറും അകലം കുറയുമല്ലോ അതെ വീരപ്പൻ ചേട്ടൻ തന്നെ ..... അടുത്തൊരു മാരത്തോണിനു റെഡിയായ് ഞങ്ങൾ നിന്നു , വണ്ടിയിൽ നിന്നു ചാടി ഇറങ്ങി സജിത്തും ഞങ്ങളോടൊപ്പം കുടി..... ."


"വീരപ്പൻ ചേട്ടന്റെ പുറകിലോട്ടായിരുന്നു ഞങ്ങളുടെ നോട്ടം !!!!!! അമൽ നീരദിന്റെ സിനിമകളിലെ മണലാരണ്യത്തിൽ കുടി നായകന്മാർ സ്ലോമോഷൻ നടക്കുമ്പോൾ കാലുകൊണ്ട്‌ മണ്ണുകൾ പറത്തിക്കാറുണ്ട് ...... അതിനേക്കാൾ മനോഹരമായാണ് വീരപ്പൻ ചേട്ടന്റെ നാല്കാലിലുള്ള വരവ് ."


ഒരുപാട് അടുത്തപ്പോൾ പുറകിലാരുമില്ലെന്നു മനസ്സിലാക്കിയ ഞങ്ങൾ മാരത്തോണ്‍ ഉപേക്ഷിച്ചു അഞ്ചു പേരും അഞ്ചു വഴിക്ക് നിന്നു .


"അടിയെന്നു എഴുതി കാണിച്ചപ്പഴെ മുങ്ങിയതാണേ ....... അതുകൊണ്ടൊരു ചമ്മൽ പുള്ളിയെ നേരിടാൻ ."


"വീരപ്പൻ ചേട്ടൻ വന്നു  കൈയിലെ കവറിൽ ചെറിയ പ്ലാച്ചിമടകൾക്ക് പകരം വലിയ രണ്ടു പ്ലാച്ചിമടകൾ ........... ഞങ്ങൾ ഒന്നും ചോദിച്ചില്ല !!!!! പുള്ളി നേരെ വണ്ടിയുടെ ഡോർ തുറന്നു ചാവി സജിത്തിനെ ഏൽപ്പിച്ചു  അകത്തു കയറി ... ഞങ്ങളും കൂടെ ..."


"സജിത്ത് വണ്ടിയെടുത്തു....... നേരെ ഫ്ലാറ്റിനു മുന്നിൽ.......എല്ലാവരും ഇറങ്ങി റൂമിലെത്തി ..... ആരും പരസ്പ്പരം മിണ്ടാതെ കിടന്നുറങ്ങി ."


"ഇപ്പോൾ  നാലു കൊല്ലമായ്‌,  അന്ന് കിടന്നിട്ടും പിറ്റേന്ന് നേരം വെളുത്തു .... ഇന്നു ഇതു എഴുതി  കഴിഞ്ഞിട്ടും നേരം വെളുത്തു ,....... ഇന്നുവരെ അന്നത്തെ ആ  ചെറിയ പ്ലാച്ചിമടകൾ എങ്ങനെ വലിയ പ്ലാച്ചിമടകൾ  ആയെന്നു ഞങ്ങളോ ..... എന്നെ കളഞ്ഞിട്ടു നീയൊക്കെ ഓടി ആല്ലേടാന്നു വീരപ്പൻ ചേട്ടനോ ചോദിച്ചിട്ടില്ല ..."



പക്ഷെ വേറൊരു കാര്യം എന്തെന്നാൽ !!!!!!!!!!!!!!!!!



അന്നത്തെ സംഭവത്തിന്‌ ശേഷം വീരപ്പൻ ചേട്ടൻ ഇന്നു ഞാൻ ഇതു എഴുതുന്നതുവരെ മദ്യം  കൈകൊണ്ട് തൊട്ടിട്ടുമില്ല ..... ഞാൻ പിന്നിടുള്ള പുതുവർഷങ്ങളിൽ റുമിന് വെളിയിൽ ഇറങ്ങിയിട്ടുമില്ല...... പ്ലാച്ചിമടക്കു ഇവിടെ വില കുടിയിട്ടുമില്ല .....    ശുഭം .



മാനവൻ മയ്യനാട് .