2015 മാർച്ച് 31, ചൊവ്വാഴ്ച

കുട്ടന്റെ അണ്ടി

പതിവ് ജോലികഴിഞ്ഞ് ക്ഷീണിച്ചുള്ള വരവാണ് ,സമയം രാത്രി 11.30, പെട്ടന്ന് കുളിച്ചു കഴിച്ചാലേ 12.30 നെങ്കിലും ഉറങ്ങാൻ സാധിക്കു, പുലർച്ചെ 6 മണിക്ക് പോവുകയും വേണം ,ഇതും മനസ്സിലിട്ടു റൂമിന്റെ വാതിൽ തുറക്കുമ്പഴാണ്  പതിവിനു വിപരീതമായ് ഉറങ്ങാതെ ഇരിക്കുന്ന  സുഹൃത്തിനെ കണ്ടത് , സാധാരണ 10 ഉറക്കം ഉറങ്ങേണ്ട സമയം കഴിഞ്ഞിരിക്കുന്നു അവൻ , ഇന്നെന്തു പറ്റിയെന്നറിയില്ല !!!ഞാനൊന്നും ചോദിക്കാനും നിന്നില്ലാ !!! നേരെ റൂമിലെത്തി ഡ്രസൊക്കെ മാറ്റി കുളിക്കാൻ കയറി , കുളികഴിഞ്ഞു വന്നപ്പഴും മൂപ്പരു കിടന്നിട്ടില്ലാ , TV യുടെ മുന്നിലാണ് .

കഴിക്കാനായ്‌ അടുക്കളയിലോട്ടു കയറുന്നതിനു മുന്നേ അത്താഴം കഴിച്ചോന്നവനോട് തിരക്കിയ ഞാൻ ഞെട്ടി ,,,,

കഴിച്ചിട്ടില്ലത്രേ .......

ഡ്യൂട്ടി കഴിഞ്ഞു 6 മണിക്കെത്തിയാൽ 9 മണിക്ക് മുന്നേ 3 നേരം കഴിച്ചുറങ്ങാറുള്ള ആൾ ഇന്നു കഴിച്ചിട്ടില്ലത്രേ ....

ആരായാലും ഞെട്ടാതിരിക്കുമോ ,,,

ഇനി നാട്ടില് വല്ല പ്രശ്നവും ഉണ്ടാവുമോ ???

ഞാൻ അടുക്കളകേറ്റമുപേക്ഷിച്ചു അവന്റെ അടുക്കലെത്തി മടിച്ചിട്ടാണെക്കിലും  തിരക്കി ..

"ഡാ... നാട്ടിലെന്തെങ്കിലും...."

 എന്തേ നാട്ടിലെന്തേ ??? എന്നോടായ് അവന്റെ ചോദ്യം ...

"അല്ലാ നീ പിന്നെ കഴിക്കാതിരിക്കുന്നത്"

ഓ .... അതോ ....നാട്ടിൽ നിന്നൊരു സുഹൃത്ത് വരുന്നുണ്ട് , കുറച്ചു മുന്നേ വിളിച്ചിരുന്നു 10 മിന്നിറ്റിനുള്ളിൽ അവനിങ്ങെത്തും അപ്പോൾ അവനും കു‌ടി വന്നിട്ട് കഴിക്കാമെന്ന് കരുതി .

ഹൊ ....സമാധാനമായ് സ്വൽപ്പമൊന്നു വിഷമിച്ചാ ചോദിച്ചതെങ്കിലും പ്രശ്നങ്ങളൊന്നുമില്ലാന്നറിഞ്ഞപ്പോൾ ആശ്വസ്സമായ് .


ആ  കിട്ടിയ ആശ്വസ്സവുമായ് അടുക്കളയിലെത്തി കഴിക്കുവാനുള്ള പാത്രവും കഴുകി തിരിയുമ്പഴതേ അവൻ മുൻമ്പിൽ .

എന്താടാ കഴിക്കുന്നോ....??? പാത്രം കഴുകട്ടേ....??? ഞാൻ അവനോടായ് ചോദിച്ചു !!!!

" വേണ്ടടാ ഞാൻ അവൻ വന്നിട്ട് കഴിച്ചോളാം "

" ഡാ പിന്നെ നിനക്ക് കുറച്ചു കഴിഞ്ഞു കഴിച്ചാൽ പോരെ ? "

എന്താടാ ???

" അല്ലടാ അവനെ നാട്ടിന്നു കുട്ടന്റെ അണ്ടി കൊണ്ട് വരുന്നുണ്ട് "

ഞാൻ കുറച്ചു നേരം ആലോചിച്ചു .........മാങ്ങയുടെ അണ്ടി , പറിങ്ങ മാങ്ങയുടെ അണ്ടിയൊക്കെ  കേട്ടിട്ടുണ്ട് .... കുട്ടന്റണ്ടി ആദ്യമായാണ്‌ കേൾക്കുന്നത് . എനിക്കാകെ അറിയാവുന്ന കുട്ടന്റണ്ടി നാട്ടിലെ വീട്ടിനു അയലത്തുള്ളണ്ണന്റെ  3  വയസ്സ് മാത്രം  പ്രായമുള്ള മോൻ കുട്ടന്റെ അണ്ടിയാ .

ശ്ശേ.... ഞാനെന്ത് വൃത്തികെട്ടവനാ...എന്തൊക്കെ വൃത്തികേടുകളാ   ആലോചിക്കുന്നെ  !!!!

ഞാൻ അവനോടു തന്നെ തിരക്കി  ...

ഡാ ...ഈ കുട്ടന്റണ്ടി ഏതു മരത്തിലാ ഉണ്ടാവുന്നെ ???

" മരമോ കഴുതേ ?

 കുട്ടനെന്നാൽ കാള കുട്ടൻ ,

 കാള കുട്ടന്റെ അണ്ടിയാ ...

 നല്ല ആലുവാ കഷണം പോലിരിക്കും ,

 അടിപൊളി രുചിയാണ് ,

 നീ കഴിച്ചിട്ടില്ലല്ലോ .... ഇന്നു കഴിക്കാം ... അവനിങ്ങു വരട്ടെ "


ഇതൊക്കെ പറയുമ്പോളവന്റെ വായിൽ  കൊതിയിലൂടുണ്ടായ നീരുറവയിലെ ജലാശയം തൊട്ടടുത്ത്‌ നിന്നെന്റെ മുഖം തിരിച്ചറിയുന്നുണ്ടായിരുന്നു , കാള കുട്ടനേക്കാൾ മനോഹരമായൊരണ്ടി എനിക്കുണ്ടെന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും ഉറങ്ങുമ്പോളതും  പോയാലോന്ന്  പേടിച്ചു  ഞാനത് പറഞ്ഞില്ലാ ,

മുൻപൊരിക്കൽ ബോട്ടിയെന്ന പേരിൽ പോത്തിന്റെ മലാഷയം തീറ്റിക്കാൻ നോക്കിയതാണ് അന്നെന്തോ രക്ഷപെട്ടു , ഇന്നു ഇനി അലുവാക്കഷ്ണം ... ക്ഷമിക്കണം.... അണ്ടിക്കഷ്ണം.

അത് വരുന്നതിനുമുന്നെ രക്ഷപെടുക തന്നെ ... കഴിച്ചു പെട്ടന്ന് കിടക്കുവാനായ് കറി പാത്രം തുറന്നു , നല്ല സാമ്പാറു കറി... കുറച്ചു പാത്രത്തിലിട്ട് കുബുസ്സും എടുത്തു നടന്നു , നടക്കുന്നതിനിടയിൽ കൈയിലിരുന്ന തവി താഴേ വീണത്‌ കാരണവന്മാർ പണ്ട്  പറഞ്ഞു വച്ചതോർത്തു അവനു  മുന്നിൽ കുനിഞ്ഞെടുക്കുവാൻ ഞാൻ  നിന്നില്ലാ .... തവി അവനോടു തന്നെയെടുത്ത്  വെക്കുവാൻ പറഞ്ഞു നടന്നു .


അവൻ തവിയെടുത്ത് വരുന്നതിനു മുന്നായ് കഴിച്ചു കഴിഞ്ഞെണീറ്റ ഞാൻ കുടുതലവിടെ നില്ക്കാതെ കൈയും വായും കഴുകി ശുഭരാത്രിയും പറഞ്ഞു ഉറങ്ങുവാനായ് റൂമിൽ കയറി വാതിലടച്ചു .


നിർത്തുന്നു,

ഞാൻ,  നിങ്ങളുടെ പ്രിയപ്പെട്ട,

മാനവൻ മയ്യനാട്,

ശുഭം .

2015 ഫെബ്രുവരി 12, വ്യാഴാഴ്‌ച

കണ്ടക ശനി കൊണ്ടേ പോകു


പ്രവാസ ജീവിതത്തിൽ എല്ലാ ദിവസവും വൈകിട്ടുള്ള ഫോണ്‍ വിളിയിൽ എന്റെ അമ്മക്ക് ആദ്യവും അവസാനവും പറയാനുള്ളത് എന്റെ കണ്ടക ശനിയെ കുറിച്ച് മാത്രമായിരുന്നു .... മോനെ നിനക്കിപ്പോൾ കണ്ടക ശനിയാണ് നോക്കി ജീവിക്കണം ഈശ്വരനെ പ്രാർത്ഥിക്കണം എന്നൊക്കെ ....

അമ്മയുടെ നിരന്തരമുള്ള പറച്ചിൽ മൂലം കടുത്ത വിശ്വാസിയല്ലായിരുന്നിട്ടു പോലും ഞാൻ കണ്ടക ശനിയെ കുറിച്ച് പലരോടും ചോദിച്ചു  ..... എല്ലാവരുടെയും മറുപടി ഏകദേശം ഒന്ന് തന്നെയായിരുന്നു ... കണ്ടക ശനി കൊണ്ടേ പോകു എന്നത്രേ ........

ഞാൻ ചെറുതായ് പേടിച്ചുവെങ്കിലും ... എന്റെയെല്ലാ എഴുത്തുകളുടെയും ചിന്തകളും, ആശയങ്ങളുടെയും തുടക്കം ഏതെങ്കിലും ഒരു ശനിയാഴ്ചയായിരുന്നു. ശനിയാഴ്ചകളിലെ  യാത്രകളും , പ്രവ്യത്തികളിലും എനിക്കു എഴുതുവാനുള്ള എന്തെങ്കിലും കിട്ടിയിരുന്നു . അതുകൊണ്ട് തന്നെ ശനിയാഴ്ചകളെ   ഞാൻ സ്നേഹിച്ചു ..... ഇതു ഞാൻ അമ്മയോടും പറയുകയുണ്ടായ്,

"അമ്മ പേടിക്കണ്ടാ അമ്മയുടെ മോനെ ശനിയാഴ്ചക്ക്   വലിയ ഇഷ്ട്ടമാ....അതിനാൽ   കണ്ടകശനി ഈ മോനെ ഒന്നും ചെയ്യില്ലായെന്നൊക്കെ" .... എന്നിട്ടും അമ്മക്ക് അതിനെ കുറിച്ചുള്ള വിഷമങ്ങൾ മാറിയില്ല ..

ഞാനിവിടെ എന്റെ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു , കണ്ടകശനിയുടേതായ ബുദ്ധിമുട്ടുകളൊന്നും എനിക്കുണ്ടാകാതിരുന്നതു കൊണ്ടാകണം അതിനോടുള്ള  ചെറിയ പേടിയും ഇല്ലാണ്ടായി ...

എന്നാൽ എന്റെ സന്തോഷങ്ങൾ നാട്ടിലെത്തുന്നവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ....

 വർഷങ്ങൾ  കഴിഞ്ഞു ലീവിന് നാട്ടിലെത്തി അടുത്ത് വന്ന   ശനിയാഴ്ചയിൽ എന്റെ അമ്മയുടെ തിരക്കുകൾ കണ്ടപ്പോൾ ഞാനെന്ത് സ്വാർത്ഥനാണെന്ന് തോന്നിപ്പോയി  .

അമ്മ രാവിലെ തന്നെ അമ്പലങ്ങളായ അമ്പലങ്ങളിൽ കയറി ഇറങ്ങുന്നു ,,, പോരാത്തതിനു വൈകിട്ട് അടുത്തുള്ളൊരു അയ്യപ്പൻ ക്ഷേത്രത്തിൽ ഒരു പൂജയും "നീരാഞ്ജനം" , അമ്മ എന്നെയും നിർബന്ധിച്ചു  കൂട്ടി കൊണ്ട് പോയി  ,

ഒരു മുറി തേങ്ങയിൽ എണ്ണ ഒഴിച്ച്  കിഴി ഇട്ടു  കത്തിച്ച് അതിൽ നിന്ന് കിട്ടിയ കരി എന്റെ നെറ്റിയിൽ തൊടിയിച്ചു,  അന്നേരമാണ്  പോറ്റി അമ്മയോട് ചോദിക്കുന്നതു ഞാൻ കേട്ടത്  ഇതാണ് മോൻ അല്ലേന്ന്??? അമ്മയുടെ അതേന്നുള്ള മറുപടിയിൽ എനിക്കു പലതും മനസ്സിലായി  ..

പാവമെന്റെയമ്മ വർഷങ്ങളായ്  എനിക്കു വേണ്ടി എല്ലാ ശനിയാഴ്ചകളിലും അമ്മയുടെ അനാരോഗ്യം വകവയ്ക്കാതെ  അമ്പലങ്ങളായ അമ്പലങ്ങൾ തോറും എനിക്കു വേണ്ടി  കയറി ഇറങ്ങുവായിരുന്നെന്നറിഞ്ഞപ്പോൾ  ...ഒരുപാട് സങ്കടം തോന്നി .....എന്നെ കണ്ടകശനി ബാധിക്കാതെ ഒഴിഞ്ഞു പോയത് അമ്മയുടെ പ്രാർത്ഥന കൊണ്ടാണെന്ന് മനസ്സിലാക്കിയ ഞാൻ   ന്റെ  അമ്മയെ കെട്ടിപ്പിടിച്ചു കുറേ നേരം കരഞ്ഞു പോയ്‌ ...

അമ്മയുടെ പ്രാർത്ഥനകൾ കാരണമായിരിക്കും ശനിയാഴ്ചകൾ  എന്നെ കടാക്ഷിച്ചിരുന്നത് .. വിശ്വാസമോ അവിശ്വാസമോ എന്നെനിക്കറിയില്ലാ , എന്റെ അമ്മയെ ഞാൻ സ്നേഹിക്കുന്നു ...അതു  പോലെ അമ്മ പറഞ്ഞു തന്ന വഴികളേയും ... ആ വഴികളിലുടെ എന്റെ അമ്മയുടെ സന്തോഷത്തിനായ് കുറച്ചു  സഞ്ചരിക്കുവാൻ  തീരുമാനിച്ചുകൊണ്ടു  അടുത്ത ശനിയാഴ്ച്ചയും ഇവിടെയെത്തുമെന്നു അയ്യപ്പനോട്‌ യാത്ര പറഞ്ഞു  ഞാൻ ഇറങ്ങി അമ്മയുമായ് ..


                                                                നിർത്തുന്നു ...

                                                                ഞാൻ, നിങ്ങളുടെ പ്രിയപ്പെട്ട

മാനവൻ മയ്യനാട്,

ശുഭം .

2015 ഫെബ്രുവരി 1, ഞായറാഴ്‌ച

"ശ്രീമദ് ഭഗവദ് ഗീതയിലുടെ" മാനവൻ

ഭുമിയിൽ മനുഷ്യ ജീവിതം കടൽ പോലെയാണ് , മുന്നിലുള്ളതിനെ മനസ്സിലാക്കാതെ മുകളിലുള്ളതിന്റെ പുറകെ പോകുന്നത് മനുഷ്യന്റെ ഉള്ളിൽ ഉള്ളതാണ് .

മുന്നിലുള്ള കടലിന്റെ രഹസ്യം മനസ്സിലാക്കുന്നതിനേക്കൾ വ്യഗ്രത കാട്ടുകയല്ലേ നമ്മൾ  ശുന്യാകാശത്തിന്റെ രഹസ്യം മനസ്സിലാക്കാൻ ഇറങ്ങുമ്പോൾ . എല്ലാവരുടെയും ഉള്ളിലുണ്ട് ഈ വ്യഗ്രത , ഇതെല്ലാം ഒഴിവാക്കി ഈ മനോഹര തീരത്ത് ജീവിക്കുവാനായ് മുന്നിൽ ഒരാള് വേണം അതാണ് ഭഗവാൻ" ശ്രീ കൃഷ്ണൻ" "ശ്രീമദ്  ഭഗവതദ്  ഗീതയിലുടെ" നമ്മെ നയിക്കുന്നത് .


ജീവിതത്തിൽ ആദ്യമായ്  നമ്മൾ  കടൽ കണ്ടപ്പോൾ  ഒരു ഭയം ഉറപ്പായും നമ്മളിൽ ഉണ്ടായിട്ടുണ്ട്  , ഒരു ചെറു പേടിയോടെ ദുരെ മാറി നിന്നായിരിക്കും കാണുക , തിരമാലകളുടെ ഒന്നിന് പുറകെ ഒന്നായ് ആ ഭംഗിയുള്ള വരവ് കാണുമ്പോൾ ഒന്ന് കാൽ നനക്കുവാനാഗ്രഹിക്കുന്നു  അല്ലെ???

കാലു നനക്കാൻ കടലിലിറങ്ങി കുറച്ചു കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ നേരുത്തേ നിന്ന സ്ഥലം കുറച്ചു മാറിയിട്ടുണ്ടാവില്ലേ????

 ഇതുവരെ  നോക്കിയിട്ടില്ലെങ്കിൽ ഇനിയെങ്കിലും ഒന്ന് ശ്രദ്ധിക്കു , കാല് നനക്കാൻ കടലിലിറങ്ങുന്നതിനു മുൻപ്പ് ഇറങ്ങുന്ന സ്ഥലം അടയാളപ്പെടുത്തുക ... കാല് നനച്ചു കുറച്ചു സമയം എല്ലാം മറന്നു കടൽ ആസ്വധിച്ചതിനു ശേഷം ഒന്ന് തിരിഞ്ഞു നോക്കുക ഒരുപക്ഷെ നേരുത്തെ അടയാളപ്പെടുത്തിയ സ്ഥലം ഒരുപാട് ദുരെയായ് കഴിഞ്ഞിരിക്കും .... ഇതുപോലെയാണ് ജീവിതവും .

മുന്നോട്ടുള്ള യാത്രകൾക്കുള്ള വഴികൾ !!!!!!! ആ വഴികളിലെ ചതികൾ ,,,, ഒരിക്കലും മുൻകുട്ടി അറിയുവാനാകില്ല!!!!

ആദ്യമായാണ് ഇവിടെ ഒരാൾ  കടൽ കാണുന്നത് , കടൽ എന്താണെന്ന് അറിയുകയുമില്ല , ഒറ്റക്കെയുള്ളൂ , നമ്മുക്ക്  കടലിനെ കുറിച്ച്  പറഞ്ഞു തരുവാൻ സമീപം  ആരും തന്നെയും ഇല്ലാ... ഒന്ന് ചിന്തിക്കു ആ അവസ്ഥ .....

ഈ ലോകം എന്താണെന്ന് അറിഞ്ഞുടാത്ത ഒരാൾ ചെന്ന് പെട്ടത് മുന്നിൽ തിരമാലകൾ വിളമ്പുന്ന കടലിന്റെ മുന്നിലാണ് , ജീവിതത്തിൽ ആദ്യമായ് നമ്മൾ  കടലിനെ കണ്ടപ്പോൾ പേടിച്ചിരുന്നു അല്ലെ ??? കടലിനെ നോക്കി കുറച്ചു നേരം നിന്നപ്പോൾ പേടി മാറി കാലു നനക്കാൻ തോന്നുന്നു ... ആദ്യമായ് തിരമാലകൾ കാലിലുടെ കടന്നു പോവുമ്പോളുണ്ടാകുന്ന കുളിർമയിൽ കടലിനോടുള്ള പേടി മാറി പിന്നെയും പിന്നെയും തിരമാലകൾക്കായ്‌ നമ്മൾ  ഓടുന്നു അല്ലെ ??? ആ ഓട്ടത്തിനിടയിൽ നമ്മൾ നിന്ന സ്ഥലം മറക്കുന്നു . ഇതു ഈ മണ്ണിൽ പിറന്ന ഏതൊരു ജീവജാലത്തിന്തെയും ഉള്ളിലുള്ളതാണ് ... നമ്മുടെ ഈ അവസ്ഥയിൽ  നമ്മുക്ക് നേരായ വഴി പറഞ്ഞു തരാൻ ഒരു വെക്തി ഉണ്ടായിരുന്നെൻക്കിൽ !!!!!

അതാണ് "ഭഗവാൻ ശ്രീ കൃഷ്ണൻ" ...."ഭഗവദ്  ഗീതയിലുടെ" നമ്മുക്ക് തരുന്ന സന്ദേശം


ഭഗവദ്  ഗീതയിൽ യുദ്ധം എന്നാൽ ഇതുപോലെ കടലുമായുള്ളതും ,

ജീവിത  പ്രശ്ശ്നങ്ങളെന്നാൽ കടലിലെ തിരമാലകളിൽ നിന്ന് എങ്ങനെ രക്ഷപെടുക എന്നതും ,

രക്ഷപെടുവാനായ്  നമ്മുടെ കൈയിലുള്ളതോ നാലു   കുതിരകളടങ്ങിയ തേരും ഒരു  തേരാളിയും

തേരാളി എങ്ങനെയാണോ നാലു   കുതിരകളെ കൊണ്ട് ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുന്നത് ..... അതുപോലെ ആ നാലു  കുതിരകളെ  നമ്മുടെ   ഇന്ദ്രിയങ്ങളായും,  തേരാളിയായ" ശ്രീ കൃഷ്ണൻ"  നമ്മുക്ക്  കാണുവാൻ കഴിയാത്ത നമ്മുടെ ആത്മാവാവും  , തേരിൽ സഞ്ചരിക്കുന്ന  "അർജ്ജുനൻ"  നമ്മുടെ ബുദ്ധിയായും    കണ്ടു   എങ്ങനെയാണ് ജീവിതമാകുന്ന യുദ്ധം വിജയിക്കേണ്ടതെന്നു  കാണിച്ചു തരികയാണ് ഭഗവാൻ "ശ്രീ കൃഷ്ണൻ ശ്രീമദ്  ഭഗവദ്-  ഗീതയിലൂടെ"........



ഈ വർഷത്തെ തുടക്കം എനിക്കു നല്ല  പനിയോടു കുടിയായിരുന്നു .... രണ്ടു ദിവസം ചുരുണ്ട് കുടി കിടപ്പായിരിന്നു ... ആ ദിവസങ്ങളിൽ എനിക്കു കുട്ടായ്  ഭഗവത് ഗീതയും കിട്ടി ... അതു എനിക്കു മനസ്സിലാക്കാൻ പറ്റിയതു ചെറുതായ് കുറിച്ചുന്നു മാത്രം  .... ഇങ്ങനെ ചെയ്യണമെന്നു തോന്നി ... ഇതൊക്കെ തെറ്റാണോ ശരിയാണോനൊന്നും എനിക്കറിയില്ല .... മനസ്സിൽ തോന്നിയത് എഴുതി അത്രയേയുള്ളൂ .....

നിർത്തുന്നു,

ഞാൻ നിങ്ങളുടെ പ്രിയപ്പെട്ട മാനവൻ,

ശുഭം.










2015 ജനുവരി 22, വ്യാഴാഴ്‌ച

കവിതയിലെ സാഹിത്യം


"വിശന്നെഴുതിയ വരികളിൽ -

വിശപ്പിന്റെ മണമറിഞ്ഞിട്ടുമവന്റെ -

വിശപ്പടക്കാൻ ശ്രമിക്കാത്തവർ."


"വിശന്നു മരിച്ച ജഡത്തെ നോക്കി -

വിശപ്പെന്തെന്നറിയാത്തവർ -

വിഷമത്തോടെ പാടുന്നവന്റെ-

വിശപ്പു മാറാത്ത വരികളങ്ങനെ ....."

--------------------------------------------------------------------------------------------------------------------------

അതുകേട്ടു മാനവർ പറയും 

"""ഇതാണ് വരികൾ , ഇതാണ് കവിത , ഇതാണ് സാഹിത്യം"""


 """"മരിച്ചവരുടെ ആത്മാവാണ് കവിതകളിലെ സാഹിത്യം""""   

" മാനവൻ മയ്യനാട് "

ശുഭം .

2015 ജനുവരി 8, വ്യാഴാഴ്‌ച

പനിച്ചു വിറച്ച ഞാൻ

"പനിച്ചു വിറച്ചു കിടക്കുമ്പഴും-

എണീക്കുവാനുള്ളെന്റെ ശ്രമത്തെ "

"പുതപ്പിനുള്ളിലെ ശ്വാസ്സത്തിൻ ചൂടിൽ -

സുഖം പറ്റി കിടക്കുന്ന  മനസ്സിന്-

പുതപ്പിന് വെളിയിലെ തണുപ്പിൻ ഭയത്താൽ

വിറയ്ക്കുന്നത് കണ്ടപ്പോൾ, "

"ശ്രമം  പാതി വഴിയിലുപേക്ഷിച്ച് ഞാൻ-

മനസ്സിന്റെ വഴിയെ പുതച്ചു മൂടി കിടന്നു,"

"പനിച്ചു വിറച്ച ഞാൻ.  "

2015 ജനുവരി 5, തിങ്കളാഴ്‌ച

"ഒരു ചെറിയ ചൊറി"... ..... വിഷയം.......... : "രാഷ്ട്രിയം."

"ചൊറിയില്ലാത്തവർ  -

 ചൊറിയുള്ളവനെ -

 ചൊറിയുമ്പോൾ. "


ചൊറിയൻ  മാരേ പറയുക ........

"ചൊറിയുള്ളവരെ  -

       ചൊറിയുമ്പോൾ          -

 ചൊറിയില്ലാത്തവനും -

 ചൊറിയുമെന്ന്......... "



2015 ജനുവരി 3, ശനിയാഴ്‌ച

5 വരികളിലെന്റെ ഭ്രാന്ത്....... എന്റെ കൂട്ടുകാർക്കായ്...............

കൂട്ടു കുടുവാനായ് ഞാൻ നടന്നു

കൂട്ടുകാർ  വന്നണഞ്ഞു

കൂട്ടത്തിൽ ഞാൻ അലഞ്ഞു

കൂട്ടു കുടിയവർ ഓടി മറഞ്ഞു

കൂട്ടം തെറ്റി ഞാൻ ചരിഞ്ഞു



അവധി ദിനത്തിലെങ്കിലും ഒരു  പ്രതീക്ഷ........  മിസ്സ്‌ കോളിനായ് ....