2015, ജനുവരി 22, വ്യാഴാഴ്‌ച

കവിതയിലെ സാഹിത്യം


"വിശന്നെഴുതിയ വരികളിൽ -

വിശപ്പിന്റെ മണമറിഞ്ഞിട്ടുമവന്റെ -

വിശപ്പടക്കാൻ ശ്രമിക്കാത്തവർ."


"വിശന്നു മരിച്ച ജഡത്തെ നോക്കി -

വിശപ്പെന്തെന്നറിയാത്തവർ -

വിഷമത്തോടെ പാടുന്നവന്റെ-

വിശപ്പു മാറാത്ത വരികളങ്ങനെ ....."

--------------------------------------------------------------------------------------------------------------------------

അതുകേട്ടു മാനവർ പറയും 

"""ഇതാണ് വരികൾ , ഇതാണ് കവിത , ഇതാണ് സാഹിത്യം"""


 """"മരിച്ചവരുടെ ആത്മാവാണ് കവിതകളിലെ സാഹിത്യം""""   

" മാനവൻ മയ്യനാട് "

ശുഭം .

2015, ജനുവരി 8, വ്യാഴാഴ്‌ച

പനിച്ചു വിറച്ച ഞാൻ

"പനിച്ചു വിറച്ചു കിടക്കുമ്പഴും-

എണീക്കുവാനുള്ളെന്റെ ശ്രമത്തെ "

"പുതപ്പിനുള്ളിലെ ശ്വാസ്സത്തിൻ ചൂടിൽ -

സുഖം പറ്റി കിടക്കുന്ന  മനസ്സിന്-

പുതപ്പിന് വെളിയിലെ തണുപ്പിൻ ഭയത്താൽ

വിറയ്ക്കുന്നത് കണ്ടപ്പോൾ, "

"ശ്രമം  പാതി വഴിയിലുപേക്ഷിച്ച് ഞാൻ-

മനസ്സിന്റെ വഴിയെ പുതച്ചു മൂടി കിടന്നു,"

"പനിച്ചു വിറച്ച ഞാൻ.  "

2015, ജനുവരി 5, തിങ്കളാഴ്‌ച

"ഒരു ചെറിയ ചൊറി"... ..... വിഷയം.......... : "രാഷ്ട്രിയം."

"ചൊറിയില്ലാത്തവർ  -

 ചൊറിയുള്ളവനെ -

 ചൊറിയുമ്പോൾ. "


ചൊറിയൻ  മാരേ പറയുക ........

"ചൊറിയുള്ളവരെ  -

       ചൊറിയുമ്പോൾ          -

 ചൊറിയില്ലാത്തവനും -

 ചൊറിയുമെന്ന്......... "



2015, ജനുവരി 3, ശനിയാഴ്‌ച

5 വരികളിലെന്റെ ഭ്രാന്ത്....... എന്റെ കൂട്ടുകാർക്കായ്...............

കൂട്ടു കുടുവാനായ് ഞാൻ നടന്നു

കൂട്ടുകാർ  വന്നണഞ്ഞു

കൂട്ടത്തിൽ ഞാൻ അലഞ്ഞു

കൂട്ടു കുടിയവർ ഓടി മറഞ്ഞു

കൂട്ടം തെറ്റി ഞാൻ ചരിഞ്ഞു



അവധി ദിനത്തിലെങ്കിലും ഒരു  പ്രതീക്ഷ........  മിസ്സ്‌ കോളിനായ് ....