2015, ഒക്‌ടോബർ 6, ചൊവ്വാഴ്ച

ആ അവൻ ഞാനല്ല

വർഷങ്ങൾക്കു മുൻപ്പ് ഏഴാം  ക്ലാസ്സിൽ പഠിക്കുമ്പോഴാണ്‌ അവനിൽ നിന്നും ആ ആഗ്രഹം ഞാൻ  കേൾക്കുന്നത് . വലുതാവുമ്പോൾ ആരാവാനാണ് ആഗ്രഹമെന്നു എല്ലാവരോടും ചോതിക്കുന്നതിനിടയിൽ ക്ലാസ് ടീച്ചർ അവനോടും തിരക്കി,  അതിനു അന്ന്  അവന്റെ മറുപടി ഇങ്ങനെയായിരുന്നു  '' പഠിച്ചു വലുതാവുമ്പോൾ എനിക്കു ഈ സ്കൂളിൽ തന്നെ ജോലിക്ക് കയറണം ടീച്ചർ ''.

അന്നവന്റെ ആഗ്രഹം കേട്ട ടീച്ചർക്ക് പോലും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. കാരണം ഏഴാം ക്ലാസ്സിൽ മൂന്നാം കൊല്ലവും തോറ്റിരിക്കുന്നവന്റെ ആഗ്രഹമാണെന്നതാണ്  . എല്ലാവരും മതി മറന്നു ചിരിച്ചു . ചിരി കഴിഞ്ഞു മുഴുവൻ കുട്ടികളുടെയും ആഗ്രഹങ്ങൾ കേട്ടുകഴിഞ്ഞപ്പോൾ അവനൊഴിച്ചു ബാക്കി ഉള്ളവരെല്ലാം ഡോക്ട്ടറും , എൻജിനിയരും , കലക്ട്ടരും , വക്കീലും , ക്കെ ആയ് കഴിഞ്ഞിരുന്നു.

അങ്ങനെ ആ വർഷത്തെ വല്ല്യ  പരീക്ഷ  കഴിഞ്ഞു റിസ്സൾട്ട് വന്നു . അവൻ തോറ്റു,  ബാക്കി എല്ലാവരും ജയിച്ചു . പിന്നിടുണ്ടായ മാറ്റം എന്താണെന്ന് പറഞ്ഞാൽ അവൻ പഠിത്തവും  നിർത്തി  ഞങ്ങൾ പഠിച്ചു നേരുത്തേ  പറഞ്ഞ ആഗ്രഹങ്ങൾ നിറവേറ്റുവാനും  പോയ്‌.


വർഷങ്ങൾ കഴിഞ്ഞു .

ഡിഗ്രി പഞ്ചവൽസ്സര പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടും തീരാത്ത വിഷമത്തിൽ ഞങ്ങൾ കുറച്ചു കൂട്ടുകാർ  നാട്ടിലെ അമ്പലത്തിനു സമീപമുള്ള ആൽത്തറയിൽ പതിവായ് ഒത്തുകൂടുവാൻ തുടങ്ങി .

കൈയിൽ ഒരു സിഗരറ്റ് വാങ്ങുവാൻ പോലും തെണ്ടേണ്ട അവസ്ഥ. വീട്ടുകാരുടെയും നാട്ടുകാരുടെയും ആക്കലുകൾ  വേറേയും. ഇതെല്ലാം ആലോചിച്ചിരുന്നു  ഒരു സിഗരറ്റ് അഞ്ചു പേർ വലിച്ചിരിക്കുമ്പോഴാണ്‌ എരി തീയിൽ എണ്ണ ഒഴിക്കുവാനായ് അവന്റെ വരവ് .

ആ ഇടക്കിറങ്ങിയ ബജാജിന്റെ പുതിയ മോഡൽ ബൈക്കിലാണ് വരവ് , വന്നപാടെ ബൈക്ക് സെൻട്രൽ സ്റ്റാൻഡിലിട്ടിട്ടു അതിൽ തന്നെ ഇരുന്നു നേരെ  പോക്കറ്റിൽ നിന്ന് വിൽസിന്റെ പൊട്ടിക്കാത്തൊരു പ്യാക്കറ്റെടുത്ത് നമ്മുടെ മുന്നിൽ വച്ച് തന്നെ  പൊട്ടിച്ചു അതിൽ നിന്നൊരണമെടുത്തു ചുണ്ടേൽ വച്ച് അതി മനോഹരമായ് കത്തിച്ചു വായിലുള്ള പുക പുറത്തേക്കു ഊതി കൊണ്ട് ഞങ്ങളെയൊന്നു നോക്കി .

അപ്പോഴും  ഞാനുൾപ്പടെ  ഞങ്ങളിൽ പലരും അവന്റെ കൈയുലുള്ള പ്യാക്കറ്റിലേക്കായിരുന്നു ശ്രദ്ധ. അതു മനസ്സിലാക്കിയ അവൻ  സിഗരറ്റ് പ്യാക്കറ്റ്നീട്ടി കൊണ്ട് പറഞ്ഞു

 ''വലിക്കളിയാ വലിക്ക് ഇന്നെനിക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷമുള്ള ദിവസമാണ്'' .

ഞങ്ങൾ പെട്ടന്ന് തന്നെ അവൻ തന്ന പ്യാക്കറ്റ് തുറന്നു സിഗരറ്റുകൾ ചുണ്ടിൽ വച്ച് കത്തിച്ചു അവന്റെ സന്തോഷത്തിൽ പങ്കുകൊണ്ടുവെന്നു വരുത്തി അവനോട് തിരക്കി .

എന്താടാ ഇത്ര സന്തോഷം ?

'' ഞാനും നിങ്ങളും സ്കൂളിൽ നിന്ന് പിരിഞ്ഞ ശേഷം നിങ്ങൾക്ക് കുറെ കൂട്ടുകാരും അനുഭവങ്ങളും ക്കെ  ഉണ്ടായിരിക്കാം . പക്ഷെ എന്റെ മനസ്സിലിന്നും ആ എട്ടാം ക്ലാസും അവുടുത്തെ സംഭവങ്ങളും മാത്രമാണേ '' .

അതിനു ?   അകത്തേക്കെടുത്ത പുക പുറത്തേക്കുതിക്കൊണ്ടായ് ഞാൻ ചോദിച്ചു.

''  ഒരു ദിവസം ക്ലാസ് ടീച്ചർ നമ്മളോടെല്ലാം ഭാവിയിൽ എന്താവണമെന്ന് ചോദിച്ചതോർമ്മയുണ്ടോ നിങ്ങൾക്ക് ?

ഹാ ഓർമയുണ്ട്. ''ഞാൻ മറുപടി പറഞ്ഞു''

''അന്നു നിങ്ങളൊക്കെ എന്തൊക്കയാ പറഞ്ഞേ'' ?

അതൊന്നും ഓർക്കുന്നില്ല  എന്തോ ഒന്ന് പറഞ്ഞു അന്ന്  ഡോക്ട്ടറോ  ഇൻജിനിയറോ അങ്ങനെയേതാണ്ട്.

'' എന്തോ ഒന്നല്ല നീ പറഞ്ഞു ഡോക്ട്ടർ ലവൻ പറഞ്ഞു ഇൻജിനിയർ .... എന്നിട്ടോ വല്ലതും ആയോ'' ?

അതൊക്കെ ആന്നു ചുമ്മാ പറയുന്നതല്ലേ ... ആട്ടെ നീ എന്തിനാ അതൊക്കെ ഇപ്പോൾ പറയുന്നേ ?

''ചുമ്മാതൊ ? .....എന്നിട്ടാണോ ഞാനന്ന് പഠിച്ചു അവിടെ തന്നെ ജോലിമേടിക്കുമെന്നു പറഞ്ഞപ്പോൾ നീയൊക്കെ ചിരിച്ചത്'' ?

അതോ .... അതു പിന്നെ നീ മൂന്നു തവണ പൊട്ടി ഇരിക്കുമ്പോൾ അങ്ങനെയൊക്കെ പറഞ്ഞാൽ ആരാ ചിരിക്കാത്തെ ....

'' ചിരിച്ച നീയൊക്കെ ആന്നു പറഞ്ഞതുവല്ലതും ആയോടാ '' ? പറ പറയടാ ....

ഇല്ലാ .

''എന്നാൽ കേട്ടോ ഞാൻ അന്നു പറഞ്ഞത് സത്യമാവാൻ പോകുന്നു''

എന്ത് .

''പഠിച്ച സ്കൂളിൽ തന്നെ ജോലി ''

എന്തായിട്ട് ?

''അതൊക്കെ നിങ്ങൾ വഴിയെ അറിഞ്ഞോ... '' ഇതും പറഞ്ഞു എന്റെ കൈയിലിരുന്ന അവൻ തന്ന  സിഗരറ്റു പ്യാക്കും വാങ്ങി ബൈക്ക് സ്റ്റാർട്ട് അവൻ പോയ്‌ .

ഞങ്ങൾ പരസ്പ്പരം നോക്കി ...എന്തു ജോലിയായിരിക്കും എന്നാലും  അവനവിടെ കിട്ടിയത് .

അന്ന് സ്കുളിൽ നിന്ന് പോയതിനു ശേഷം എന്തായാലും അവൻ പഠിക്കാൻ പോയിട്ടില്ല .

അപ്പോൾ പിന്നെ ....  പ്യുണ്‍ ആയിട്ടായിരിക്കുമോ


ഹേ  പ്യുണ്‍ ആകണമെങ്കിലും വേണം കുറച്ചു വിവരം

കഞ്ഞിവയ്പ്പ് ആയിരിക്കുമോ ???

ഹാ... അതാവാൻ ചാൻസ്സുണ്ടെന്നു ഞാനും  .

അങ്ങനെ മൂന്നാലു ദിവസ്സങ്ങൾ കഴിഞ്ഞു,

അവനു സ്കുളിൽ  ജോലി കിട്ടിയെന്ന് വീട്ടിലറിഞ്ഞാൽ പിന്നെ കിളക്കാൻ പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിരിക്കുവായിരുന്നു ഞങ്ങൾ, അന്നേരമാണ് കൂട്ടത്തിലൊരുവന്റെ   സൈക്കിളിൽ പാഞ്ഞുള്ള  വരുവ് .

അവൻ വന്നപാടെ തന്നെ ഞങ്ങളോടായ്‌ ചോദിച്ചു .

ഡാ അവന്റെ സ്കുളിലെ  ജോലിയെന്താണെന്നറിഞ്ഞാ  ?

ഇല്ലാ ... എന്താണ് ... നീ കണ്ടാ.....

കണ്ടളിയാ കണ്ടു ..... കൊച്ചുപെങ്ങളെ കൊണ്ടാക്കാൻ സ്കുളിലോട്ടു പോയതാ .

ഞങ്ങളെല്ലാം ചെവികൂർപ്പിച്ച്  ഒരേ സ്വരത്തിൽ അവനോടായ് ചോദിച്ചു എന്തുവാ അളിയാ  അവനു കിട്ടിയ  ജോലി ?

'' പെയിന്റടി അളിയാ പെയിന്റടി രണ്ടാഴ്ച്ചത്തെ അടങ്കല്ലിനു സ്കുളിലെ പണി അവനെടുത്തിരിക്കുവാന്നു അതാണളിയാ പഠിച്ച സ്കുളിൽ തന്നെ അവനു കിട്ടിയ ജോലി   ''

പിന്നെ ആ പഴയ ഏഴാം ക്ലാസിലെ ചിരി  തന്നെയായിരുന്നു അവിടെ .


എല്ലാ ജോലിക്കും അതിന്റേതായ മാന്യത ഉണ്ടെങ്കിലും  ഇതിനു വേണ്ടിയാണോ മൂന്നാലു ദിവസം അവൻ ഞങ്ങളുടെ ഉറക്കം കളയിപ്പിച്ചതെന്നോർക്കുമ്പോൾ ചിരിക്കാതെന്തുചെയ്യാനാ .

എന്തായാലും ആ സംഭവത്തിനു ശേഷം ഞങ്ങളെല്ലാവരും ജോലിക്കായ് മൽസ്സരിക്കുവാൻ തുടങ്ങിയെന്നതാണ് സത്യം.



******************************************************

















എന്ന്
ഞാൻ
മാനവൻ മയ്യനാട് .                      ശുഭം .


2015, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

ഒറ്റപ്പെടൽ


ബന്ധങ്ങളാണ്‌  ജീവിതത്തിലെ   ബന്ധനമെന്നു സന്യാസിനി  സമൂഹം പറയുമ്പോൾ

ബന്ധനത്തിന്റെ   സുഖമറിയുകയാണ്  ജീവിത ലക്ഷ്യമെന്നും  ചിലർ


ഇനിയും അനുഭവിക്കാത്ത സുഖങ്ങൾ തേടിയുള്ള യാത്രയിൽ തുടരുന്നവർ അറിയുക....


എല്ലാ സുഖങ്ങളും ഒടുവിലത്തെ  മാവിൻ ചൂടിൽ വേവുമ്പോഴുണ്ടാകുന്ന സുഖമറിയുന്നവരെ മാത്രം  . ആ വല്യ സുഖത്തിലേക്കുള്ള യാത്രയിൽ ബന്ധവും ബന്ധങ്ങളും സുഹൃത്തുക്കളും എല്ലാമൊരു സുഖം . എന്നോ എവിടയോ വച്ച് മറക്കേണ്ട സുഖങ്ങൾ . ആ മറവിക്ക് മുന്നുള്ള കുറച്ചു നിമിഷങ്ങൾ മാത്രമാണി  ജീവിതം .
                                *********************************************************************************

                                                  *മാനവൻ മയ്യനാട്*

2015, ജൂലൈ 7, ചൊവ്വാഴ്ച

കളിസുഖം

പ്രവാസിക്ക് വെള്ളിയാഴ്ച്ചയെന്നാൽ സിനിമാ മേഖലയിലുള്ളവരേക്കാൾ ഇഷ്ട്ടമാണ് . ഓരോ വെള്ളിയാഴ്ച്ചകളിലും ഇറങ്ങുന്ന  സിനിമകളുടെ ജയപരാജയങ്ങളാണ് ഓരോ സിനിമ പ്രവർത്തകരുടെയും ആ മേഖലയിലെ  ആയുസ്സ് നിശ്ചയിക്കുന്നതെങ്കിൽ ഇവിടെ പ്രവാസിയുടെ വെള്ളിയാഴ്ച്ചയിലെ ജീവിതാനുഭവങ്ങളെന്നാൽ  ഒരായിസ്സു മുഴുവൻ സിനിമയെടുക്കുവാനുള്ള ആശയങ്ങളായിരിക്കും .

അങ്ങനെയുള്ളൊരു വെള്ളിയാഴ്ച്ച ,

സമയം രാവിലെ പത്ത്  കഴിഞ്ഞു , ആരും ഉണർന്നിട്ടില്ല, ഇന്നലത്തെ ആഘോഷം കഴിഞ്ഞപ്പോൾ തന്നെ രാത്രി ഒരു മണിയായ്‌ . സാധാരണ വെള്ളിയാഴ്ച്ചകളിൽ രാവിലെ ഏഴ് മണിക്ക് ഞാൻ എണീക്കുന്നതാണ് ഞാൻ ഉണരുന്നതല്ല ഒരു സുലൈമാനി എന്നെവന്നു ഉണർത്തുന്നതാണ്. ആ ഉണർത്തു സുലൈമാനി ഇന്ന് എന്നെവന്നു ഉണർത്തിയില്ല . എങ്ങനെ ഉണർത്തും ആ സുലൈമാനി മേക്കർ ഇന്നലത്തെ ആഘോഷത്തിന്റെ ഭാഗമായ് നാലുകാലിൽ കൂർക്കം വലിച്ചുറങ്ങുകയാണ് .

ഞാൻ കട്ടിലിൽ നിന്ന് തിരിഞ്ഞു മൊബൈൽ തിരഞ്ഞു എവിടുന്നോ തപ്പി തടഞ്ഞു ഒരുവിധം കിട്ടി. തള്ള വിരലുകൊണ്ട് ബട്ടണ്‍ അമർത്തിയപ്പോൾ സമയം തെളിഞ്ഞു 10 : 17, അതിനു മുകളിലായ് 37 ഡിഗ്രി സെൽഷ്യസ്സും . പുറത്തു പുലർച്ചെ തന്നെ ചൂട് ശക്ത്തമായിരിക്കുന്നു ഞാൻ നേരെ റൂമിലുള്ള AC യിലോട്ട് നോക്കി 19 ഡിഗ്രി . ഹാ... കാണുമ്പോൾ സന്തോഷം പക്ഷെ ആ തണുപ്പ് പുറത്തുവരുന്നില്ലെന്ന് മാത്രം .

സമയം പത്ത് കഴിഞ്ഞിട്ടും വെളിയിൽ സൂര്യൻ കത്തി ജ്വലിച്ച് 37 ഡിഗ്രി എത്തിയിട്ടും റൂമിലോട്ടുള്ള
മൂപ്പരുടെ വരവിനെ കറുത്ത കോട്ടിട്ട ജനാലകൾ അതിമനോഹരമായ് തടയുന്നുണ്ട്‌ . അതുകൊണ്ട് തന്നെ റുമു നല്ല ഇരുട്ടിലുമാണ് . ഞാൻ കണ്‍പോളകൾ രണ്ടു മൂന്നു തവണ അതി ശക്തമായ് അടയ്ക്കുകയും തുറക്കുകയും ചെയ്യ്‌ത് റുമു മുഴുവനായ്  കണ്ണോടിച്ചു .

നമ്മുടെ സുലൈമാനി മേക്കർ അധാ നാലുകാലിൽ, ഞാൻ ഒന്നുംകുടി സുക്ഷിച്ചു നോക്കി , ങാ ... നാലുകാലിൽ രണ്ടു കാൽ അവന്റെ അനിയന്റെതാണ് . അവന്റെ അനിയൻ ഇന്നലെ വന്നതാണ് ചേട്ടനെ കാണാൻ. രണ്ടും കെട്ടിപ്പിടിച്ചു നല്ല ഉറക്കത്തിലാണ് . ഇന്നലെ രണ്ടും തമ്മിൽ കണ്ടപ്പോൾ എന്തൊക്കയോ തമ്മിൽ പറഞ്ഞു കലഹിച്ചതാണ് , എന്നിട്ട് ഇന്നിപ്പോ ദാ ഒന്നും അറിയാത്ത പോലെ കെട്ടിപ്പിടിച്ചുള്ള ഉറക്കവും ഇതിനെയാണ് ചോര ശാസ്ത്രമെന്നും കൂടപ്പിറപ്പ് ശാസ്ത്രവുമെന്നൊക്കെ  പറയുന്നത് .

ഉറങ്ങുന്നവരെ ഉണർത്താതെ ഞാൻ സാവധാനം എണീറ്റു നിന്നപ്പോഴാണ് എന്റെ പുറകിലായ് കിടന്നിരുന്ന ദേവരാമനെ കണ്ടത് . നാട്ടിൽ പോയ്‌ കല്യാണം കഴിഞ്ഞു ഇന്നലെ വന്നതേയുള്ളൂ . കല്യാണം കഴിഞ്ഞു ഒൻപതു ദിവസമേ പാവത്തിന്  നാട്ടിൽ നില്ക്കാൻ കഴിഞ്ഞുള്ളൂ . ലീവ് ഇല്ലാത്തതിന്റെ സങ്കടവും പറഞ്ഞു പതിനഞ്ചു ദിവസം മുന്നേ ഇവിടുന്നു പോയതാണ് . പോയ്‌ ആറാം നാൾ കല്യാണം ഒൻപതു ദിവസം പെണ്ണിന്റെ കു‌ടെ പത്താം നാൾ പിന്നെയും ദാ ഇവിടെ ഞങ്ങളുടെ കു‌ടെ .

എന്തൊക്കെ ത്യജിച്ചാണ് ഓരോ മനുഷ്യനും പ്രവാസിയുടെ കുപ്പായം അണിയുന്നത് , അമ്മ, അച്ഛൻ, സഹോദരങ്ങൾ , ഭാര്യ ,മക്കൾ , നല്ല ഭക്ഷണം , ഓണം , ക്രിസ്മസ്സ് , പെരുന്നാൾ , ഈ വിഷമങ്ങളൊക്കെ  നമ്മുടെ ബന്തുക്കളോടൊ സുഹൃത്തുക്കളോടൊ പറഞ്ഞാലോ ഉടനെ മറുപടിയെത്തും  "അതിനെന്താ നീ ഗൾഫിലല്ലേ"  ഈ പറയുന്നവരെയെല്ലാം  ഇവിടെ കൊണ്ടുവരണം എന്നാലെ ഇവരൊക്കെ പഠിക്കു .

ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റു നാല് കാലിയെ മറികടന്നു ദേവരാമനടുത്തെത്തി ഞാനടുത്തെത്തിയത് അവനരിഞ്ഞിട്ടില്ല . ഇന്നലത്തെ ബഹളത്തിനിടയിൽ അവനോടൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല .  എന്തോ കാര്യമായ് ഫോണിൽ ചെയ്യുകയാണവൻ , പെണ്ണുമായ്‌ ചാറ്റ് ചെയ്യുവായിരിക്കും പാവം കണ്ടു കൊതി തീർന്നിട്ടുണ്ടാവില്ല ആർക്കായാലും ഉണ്ടാവും വിഷമം. പക്ഷെ ആ വിഷമം ഒന്നുംതന്നെ അവൻ മുഖത്ത് പ്രകടിപ്പിച്ചിട്ടുമില്ല . മൊബൈലിൽ നിന്നുള്ള വെട്ടം അത് വ്യക്തതമാക്കുന്നുണ്ട് . "അല്ലേലും പക്വത ഉള്ളവർ അങ്ങനെയാണ് മനസ്സിന്റെ വിഷമം മുഖം അറിയില്ലാ".

ഞാൻ കൈകൊണ്ട്  തട്ടുമ്പോഴാണ് അവനെന്നെ കാണുന്നത് . അപ്പോൾ തന്നെ മൊബൈൽ വഴിയുള്ള ബന്ധം അവനുപേക്ഷിച്ചിട്ടു  എന്നോട് തിരക്കി ,

എന്തൊക്കെയുണ്ട് മാനവാ ഇവിടുത്തെ വിശേഷം .

"ഇവിടെയെന്താ ദേവാ വിശേഷം . വിശേഷം നിനക്കല്ലേ , ഇന്നലെ നല്ല തിരക്കല്ലായിരുന്നോ അതാ ഞാൻ നാട്ടിലെ കാര്യങ്ങളൊന്നും തിരക്കാഞ്ഞെ "

നാട്ടിലെന്താ വിശേഷം മാനവ അങ്ങനെ പോണു അവൻ ശബ്ദം താഴ്ത്തി പറഞ്ഞു

"മനസ്സിലാവും ദേവാ എനിക്ക്  കല്യാണം കഴിഞ്ഞു പെണ്ണിനേയും വീട്ടിൽ നിർത്തി പത്തിന്റന്നു  നീ ഇവിടെ നിൽക്കുമ്പോഴുള്ള വിഷമം ഞാൻ പറഞ്ഞു  "

ഓ അങ്ങനെയൊന്നും ഇല്ല മാനവ ആറു മാസം കഴിയുമ്പോൾ ഞാൻ പോയ്‌ അവളേയും കൊണ്ടിങ്ങു വരത്തില്ലേ അത് വരെ ചെറിയൊരു വിഷമം അത്രയേയുള്ളൂന്നു അവനും  .

ഞാൻ കുറച്ചു നേരം അങ്ങനെ നിന്നുപോയ് . തിരിഞ്ഞു സുലൈമാനി ഇടാനായ് കിച്ചണിലോട്ട് പോകുന്നതിനു മുന്നെയായ് അവന്റെ പെണ്ണിനെ കുറിച്ചും തിരക്കാൻ ഞാൻ മറന്നില്ല

"ദേവാ എങ്ങനെയുണ്ടടാ പെണ്ണ് "

എന്താ പറയാനാ മാനവ ഒരു കളിസുഖം തരാത്തൊരു പെണ്ണ് . ഈ പത്തു ദിവസ്സത്തിനിടയിൽ ഞാൻ എത്രയോ തവണ പറഞ്ഞു നോക്കി ഒരുരക്ഷയുമില്ല .

വൃത്തികെട്ടവൻ ഞാൻ എന്റെ മനസ്സിൽ തന്നെ  പറഞ്ഞു . രാവിലെ അവന്റെ വായിലിരിക്കുന്നത് കേൾക്കാൻ ചെന്നതിനു  എന്നെത്തന്നെ പറഞ്ഞാൽ മതിയല്ലോ  പിന്നെ അവിടെ നിന്നില്ല നേരെ കിച്ചണിൽ വന്നു സുലൈമാനിക്ക് വെള്ളം വച്ചു . വെള്ളം തിളക്കുമ്പഴും തേയില ഇട്ടു ഗ്യാസ്  ഓഫ് ചെയ്യ്‌ത് പഞ്ചസ്സാര ഇടുമ്പോഴും എന്റെ ചിന്ത അവന്റെ കളിസുഖം തന്നെയായിരുന്നു .എന്നാലും സ്വന്തം പെണ്ണിനെക്കുറിച്ച് അവനു ഇങ്ങനെയൊക്കെ പറയാൻ കഴിഞ്ഞല്ലോ . ആ ചിന്തയൊന്നും മുഖത്ത് പ്രകടിപ്പിക്കാതെ  ഒരു ഗ്ലാസ്‌ സുലൈമാനി അവനും  കൊടുത്തു ഞാൻ ഹാളിൽ വന്നിരുന്നു .

ദിവസങ്ങൾ കഴിഞ്ഞു അരുവിക്കരയിൽ തിരഞ്ഞെടുപ്പിന് ഇനി രണ്ടുനാൾ TV യും പത്രവും തുറന്നാൽ അരുവിക്കര നിറഞ്ഞു കവിയും അത്രമാത്രം ഒഴുക്കാണ്  അരുവിക്കരയിൽ . നീന്താൻ അറിഞ്ഞുടാത്തവരുപോലും അരുവിയിൽ  ചാടുന്നുണ്ട്  ഈ ഒഴുക്കിനെ അതിജീവിച്ചു ആരു ജയിക്കും എന്നതാണ് ചർച്ച . ഇവിടെ സോളാറും ജോപ്പനും മാണിയും തലകുത്തി മറിഞ്ഞിട്ടും വീഴാത്ത വൻമതിലിനോടാണ് മറ്റുള്ളവരുടെ  മൽസ്സരം . ആര് ജയിച്ചാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെയാണ് ഇതു പത്തറുപതു കൊല്ലമായിട്ടും കാലഹരണപെടാത്തൊരു  പഴഞൊല്ലാണ് .

 അങ്ങനെ വോട്ടെടുപ്പ് കഴിഞ്ഞു റിസ്സൾട്ട് വരുന്ന ദിവസ്സമായ് .

വീട്ടിൽ അരിമേടിക്കാൻ കാഷില്ലെങ്കിലും TV ക്ക് മുന്നിലിരുന്നു തിരഞ്ഞെടുപ്പ് കാണുന്ന ശരാശരി മലയാളിയപ്പോലെയാവനായ് ഞാനും തീരുമാനിച്ചു . രാവിലെ ഏഴ് മണിക്ക് തന്നെ എണീക്കാനായ് അലാറം വച്ച് കിടന്നു . അലാറം അടിച്ചു ചെറിയ മടിയോടെ തിരിഞ്ഞപ്പോൾ നമ്മുടെ ദേവൻ അന്നത്തെ അതെ പൊസ്സിഷനിൽ മൊബൈലും കൈയിൽ പിടിച്ചു ഇരിക്കുന്നുണ്ട്‌ . അതുകൊണ്ട് തന്നെ ഞാൻ  അവനോടായ് പറഞ്ഞു

 ദേവാ  ഒരു സുലൈമാനി ഇട്ടോണ്ട് വാടാ .

എന്നാൽ ഞാൻ പറഞ്ഞത് കേൾക്കാത്ത മട്ടിൽ ഇരിക്കുന്ന അവനെകണ്ടപ്പോൾ വയസ്സിന്റെ മൂപ്പിന്റെ സ്വാതന്ത്ര്യം മുഴുവനായെടുത്തു വീണ്ടും ഉച്ചത്തിൽ തന്നെ പറഞ്ഞു .

ദേവാ നിന്നോട പറഞ്ഞെ   ഒരു സുലൈമാനി ഇട്ടോണ്ട് വരാൻ .

ഞാൻ പറഞ്ഞത് ഒട്ടും ഇഷ്ട്ടപ്പെട്ടില്ലാന്നു മനസ്സിലാക്കും വിധം മൊബൈല് കട്ടിലിൽ  വലിച്ചെറിഞ്ഞിട്ടവൻ  ചാടി എണീറ്റിട്ട് എന്നോടായ് പറഞ്ഞു .

"നിങ്ങളും എന്റെ പെണ്ണിനെ പോലെതന്നയാണ് ഒരു കളിസുഖവും തരില്ലാ , ഇതു പറഞ്ഞവൻ സുലൈമാനി ഇടുവാനായ് കിച്ചണിലോട്ട് പോയ്‌" .

എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല അവന്റെ പെണ്ണും ഞാനും കുടി എങ്ങനയാ അവന്റെ കളിസുഖം ഇല്ലാണ്ടാക്കിയതെന്ന്. ഉറക്കം തെളിഞ്ഞ ഞാൻ നേരെ അവൻ വലിച്ചെറിഞ്ഞ ഫോണെടുത്ത്  നോക്കിയപ്പോഴാണ് അവന്റെ കളിസുഖം എന്നത് മൊബൈലിൽ കളിക്കുന്ന ക്യാന്റി ക്രാഷ് ഗയിം  ആണെന്ന്  കണ്ടെത്തി  . അതും നോക്കി ഇരിക്കുമ്പോൾ തന്നെ സുലൈമാനിയുമായ് ആളു വന്നു . അതും വാങ്ങി അവന്റെ കളിപ്പാട്ടം അവനെയും ഏൽപ്പിച്ച് ഞാൻ ഹാളിലെത്തി.

ഹാളിൽ കസേരയിലിരുന്നു സുലൈമാനി കുറച്ചു അകത്താക്കി ചാരി ഇരുന്നപ്പോഴാണ് ചിന്തയിൽ വന്നത് . ഇതു പോലെയാണല്ലോ നമ്മുടെ ദൃശ്യമാധ്യമങ്ങളെല്ലാമെന്നത്  അവരുടെ തലക്കെട്ടും ഫോട്ടോയും  കണ്ടു വായിക്കുന്ന  നുറുശതമാനം സാക്ഷരത കൈവരിച്ച മലയാളിക്ക് എല്ലാം വായിക്കാനും മനസ്സിലാക്കാനും  അറിയാം എന്നാൽ ആ കഴിവ് വച്ച്  വായിക്കുന്ന പത്രത്തിന്റെ ചായ്‌വ് മനസ്സിലാക്കണമെന്നില്ലല്ലൊ, ഇതും മനസ്സിൽ ആലോചിച്ചു ഞാൻ TV ഓണ്‍ ചെയ്യ്‌തു.

ശുഭം .




*********************************************************************************


2015, മാർച്ച് 31, ചൊവ്വാഴ്ച

കുട്ടന്റെ അണ്ടി

പതിവ് ജോലികഴിഞ്ഞ് ക്ഷീണിച്ചുള്ള വരവാണ് ,സമയം രാത്രി 11.30, പെട്ടന്ന് കുളിച്ചു കഴിച്ചാലേ 12.30 നെങ്കിലും ഉറങ്ങാൻ സാധിക്കു, പുലർച്ചെ 6 മണിക്ക് പോവുകയും വേണം ,ഇതും മനസ്സിലിട്ടു റൂമിന്റെ വാതിൽ തുറക്കുമ്പഴാണ്  പതിവിനു വിപരീതമായ് ഉറങ്ങാതെ ഇരിക്കുന്ന  സുഹൃത്തിനെ കണ്ടത് , സാധാരണ 10 ഉറക്കം ഉറങ്ങേണ്ട സമയം കഴിഞ്ഞിരിക്കുന്നു അവൻ , ഇന്നെന്തു പറ്റിയെന്നറിയില്ല !!!ഞാനൊന്നും ചോദിക്കാനും നിന്നില്ലാ !!! നേരെ റൂമിലെത്തി ഡ്രസൊക്കെ മാറ്റി കുളിക്കാൻ കയറി , കുളികഴിഞ്ഞു വന്നപ്പഴും മൂപ്പരു കിടന്നിട്ടില്ലാ , TV യുടെ മുന്നിലാണ് .

കഴിക്കാനായ്‌ അടുക്കളയിലോട്ടു കയറുന്നതിനു മുന്നേ അത്താഴം കഴിച്ചോന്നവനോട് തിരക്കിയ ഞാൻ ഞെട്ടി ,,,,

കഴിച്ചിട്ടില്ലത്രേ .......

ഡ്യൂട്ടി കഴിഞ്ഞു 6 മണിക്കെത്തിയാൽ 9 മണിക്ക് മുന്നേ 3 നേരം കഴിച്ചുറങ്ങാറുള്ള ആൾ ഇന്നു കഴിച്ചിട്ടില്ലത്രേ ....

ആരായാലും ഞെട്ടാതിരിക്കുമോ ,,,

ഇനി നാട്ടില് വല്ല പ്രശ്നവും ഉണ്ടാവുമോ ???

ഞാൻ അടുക്കളകേറ്റമുപേക്ഷിച്ചു അവന്റെ അടുക്കലെത്തി മടിച്ചിട്ടാണെക്കിലും  തിരക്കി ..

"ഡാ... നാട്ടിലെന്തെങ്കിലും...."

 എന്തേ നാട്ടിലെന്തേ ??? എന്നോടായ് അവന്റെ ചോദ്യം ...

"അല്ലാ നീ പിന്നെ കഴിക്കാതിരിക്കുന്നത്"

ഓ .... അതോ ....നാട്ടിൽ നിന്നൊരു സുഹൃത്ത് വരുന്നുണ്ട് , കുറച്ചു മുന്നേ വിളിച്ചിരുന്നു 10 മിന്നിറ്റിനുള്ളിൽ അവനിങ്ങെത്തും അപ്പോൾ അവനും കു‌ടി വന്നിട്ട് കഴിക്കാമെന്ന് കരുതി .

ഹൊ ....സമാധാനമായ് സ്വൽപ്പമൊന്നു വിഷമിച്ചാ ചോദിച്ചതെങ്കിലും പ്രശ്നങ്ങളൊന്നുമില്ലാന്നറിഞ്ഞപ്പോൾ ആശ്വസ്സമായ് .


ആ  കിട്ടിയ ആശ്വസ്സവുമായ് അടുക്കളയിലെത്തി കഴിക്കുവാനുള്ള പാത്രവും കഴുകി തിരിയുമ്പഴതേ അവൻ മുൻമ്പിൽ .

എന്താടാ കഴിക്കുന്നോ....??? പാത്രം കഴുകട്ടേ....??? ഞാൻ അവനോടായ് ചോദിച്ചു !!!!

" വേണ്ടടാ ഞാൻ അവൻ വന്നിട്ട് കഴിച്ചോളാം "

" ഡാ പിന്നെ നിനക്ക് കുറച്ചു കഴിഞ്ഞു കഴിച്ചാൽ പോരെ ? "

എന്താടാ ???

" അല്ലടാ അവനെ നാട്ടിന്നു കുട്ടന്റെ അണ്ടി കൊണ്ട് വരുന്നുണ്ട് "

ഞാൻ കുറച്ചു നേരം ആലോചിച്ചു .........മാങ്ങയുടെ അണ്ടി , പറിങ്ങ മാങ്ങയുടെ അണ്ടിയൊക്കെ  കേട്ടിട്ടുണ്ട് .... കുട്ടന്റണ്ടി ആദ്യമായാണ്‌ കേൾക്കുന്നത് . എനിക്കാകെ അറിയാവുന്ന കുട്ടന്റണ്ടി നാട്ടിലെ വീട്ടിനു അയലത്തുള്ളണ്ണന്റെ  3  വയസ്സ് മാത്രം  പ്രായമുള്ള മോൻ കുട്ടന്റെ അണ്ടിയാ .

ശ്ശേ.... ഞാനെന്ത് വൃത്തികെട്ടവനാ...എന്തൊക്കെ വൃത്തികേടുകളാ   ആലോചിക്കുന്നെ  !!!!

ഞാൻ അവനോടു തന്നെ തിരക്കി  ...

ഡാ ...ഈ കുട്ടന്റണ്ടി ഏതു മരത്തിലാ ഉണ്ടാവുന്നെ ???

" മരമോ കഴുതേ ?

 കുട്ടനെന്നാൽ കാള കുട്ടൻ ,

 കാള കുട്ടന്റെ അണ്ടിയാ ...

 നല്ല ആലുവാ കഷണം പോലിരിക്കും ,

 അടിപൊളി രുചിയാണ് ,

 നീ കഴിച്ചിട്ടില്ലല്ലോ .... ഇന്നു കഴിക്കാം ... അവനിങ്ങു വരട്ടെ "


ഇതൊക്കെ പറയുമ്പോളവന്റെ വായിൽ  കൊതിയിലൂടുണ്ടായ നീരുറവയിലെ ജലാശയം തൊട്ടടുത്ത്‌ നിന്നെന്റെ മുഖം തിരിച്ചറിയുന്നുണ്ടായിരുന്നു , കാള കുട്ടനേക്കാൾ മനോഹരമായൊരണ്ടി എനിക്കുണ്ടെന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും ഉറങ്ങുമ്പോളതും  പോയാലോന്ന്  പേടിച്ചു  ഞാനത് പറഞ്ഞില്ലാ ,

മുൻപൊരിക്കൽ ബോട്ടിയെന്ന പേരിൽ പോത്തിന്റെ മലാഷയം തീറ്റിക്കാൻ നോക്കിയതാണ് അന്നെന്തോ രക്ഷപെട്ടു , ഇന്നു ഇനി അലുവാക്കഷ്ണം ... ക്ഷമിക്കണം.... അണ്ടിക്കഷ്ണം.

അത് വരുന്നതിനുമുന്നെ രക്ഷപെടുക തന്നെ ... കഴിച്ചു പെട്ടന്ന് കിടക്കുവാനായ് കറി പാത്രം തുറന്നു , നല്ല സാമ്പാറു കറി... കുറച്ചു പാത്രത്തിലിട്ട് കുബുസ്സും എടുത്തു നടന്നു , നടക്കുന്നതിനിടയിൽ കൈയിലിരുന്ന തവി താഴേ വീണത്‌ കാരണവന്മാർ പണ്ട്  പറഞ്ഞു വച്ചതോർത്തു അവനു  മുന്നിൽ കുനിഞ്ഞെടുക്കുവാൻ ഞാൻ  നിന്നില്ലാ .... തവി അവനോടു തന്നെയെടുത്ത്  വെക്കുവാൻ പറഞ്ഞു നടന്നു .


അവൻ തവിയെടുത്ത് വരുന്നതിനു മുന്നായ് കഴിച്ചു കഴിഞ്ഞെണീറ്റ ഞാൻ കുടുതലവിടെ നില്ക്കാതെ കൈയും വായും കഴുകി ശുഭരാത്രിയും പറഞ്ഞു ഉറങ്ങുവാനായ് റൂമിൽ കയറി വാതിലടച്ചു .


നിർത്തുന്നു,

ഞാൻ,  നിങ്ങളുടെ പ്രിയപ്പെട്ട,

മാനവൻ മയ്യനാട്,

ശുഭം .

2015, ഫെബ്രുവരി 12, വ്യാഴാഴ്‌ച

കണ്ടക ശനി കൊണ്ടേ പോകു


പ്രവാസ ജീവിതത്തിൽ എല്ലാ ദിവസവും വൈകിട്ടുള്ള ഫോണ്‍ വിളിയിൽ എന്റെ അമ്മക്ക് ആദ്യവും അവസാനവും പറയാനുള്ളത് എന്റെ കണ്ടക ശനിയെ കുറിച്ച് മാത്രമായിരുന്നു .... മോനെ നിനക്കിപ്പോൾ കണ്ടക ശനിയാണ് നോക്കി ജീവിക്കണം ഈശ്വരനെ പ്രാർത്ഥിക്കണം എന്നൊക്കെ ....

അമ്മയുടെ നിരന്തരമുള്ള പറച്ചിൽ മൂലം കടുത്ത വിശ്വാസിയല്ലായിരുന്നിട്ടു പോലും ഞാൻ കണ്ടക ശനിയെ കുറിച്ച് പലരോടും ചോദിച്ചു  ..... എല്ലാവരുടെയും മറുപടി ഏകദേശം ഒന്ന് തന്നെയായിരുന്നു ... കണ്ടക ശനി കൊണ്ടേ പോകു എന്നത്രേ ........

ഞാൻ ചെറുതായ് പേടിച്ചുവെങ്കിലും ... എന്റെയെല്ലാ എഴുത്തുകളുടെയും ചിന്തകളും, ആശയങ്ങളുടെയും തുടക്കം ഏതെങ്കിലും ഒരു ശനിയാഴ്ചയായിരുന്നു. ശനിയാഴ്ചകളിലെ  യാത്രകളും , പ്രവ്യത്തികളിലും എനിക്കു എഴുതുവാനുള്ള എന്തെങ്കിലും കിട്ടിയിരുന്നു . അതുകൊണ്ട് തന്നെ ശനിയാഴ്ചകളെ   ഞാൻ സ്നേഹിച്ചു ..... ഇതു ഞാൻ അമ്മയോടും പറയുകയുണ്ടായ്,

"അമ്മ പേടിക്കണ്ടാ അമ്മയുടെ മോനെ ശനിയാഴ്ചക്ക്   വലിയ ഇഷ്ട്ടമാ....അതിനാൽ   കണ്ടകശനി ഈ മോനെ ഒന്നും ചെയ്യില്ലായെന്നൊക്കെ" .... എന്നിട്ടും അമ്മക്ക് അതിനെ കുറിച്ചുള്ള വിഷമങ്ങൾ മാറിയില്ല ..

ഞാനിവിടെ എന്റെ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു , കണ്ടകശനിയുടേതായ ബുദ്ധിമുട്ടുകളൊന്നും എനിക്കുണ്ടാകാതിരുന്നതു കൊണ്ടാകണം അതിനോടുള്ള  ചെറിയ പേടിയും ഇല്ലാണ്ടായി ...

എന്നാൽ എന്റെ സന്തോഷങ്ങൾ നാട്ടിലെത്തുന്നവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ....

 വർഷങ്ങൾ  കഴിഞ്ഞു ലീവിന് നാട്ടിലെത്തി അടുത്ത് വന്ന   ശനിയാഴ്ചയിൽ എന്റെ അമ്മയുടെ തിരക്കുകൾ കണ്ടപ്പോൾ ഞാനെന്ത് സ്വാർത്ഥനാണെന്ന് തോന്നിപ്പോയി  .

അമ്മ രാവിലെ തന്നെ അമ്പലങ്ങളായ അമ്പലങ്ങളിൽ കയറി ഇറങ്ങുന്നു ,,, പോരാത്തതിനു വൈകിട്ട് അടുത്തുള്ളൊരു അയ്യപ്പൻ ക്ഷേത്രത്തിൽ ഒരു പൂജയും "നീരാഞ്ജനം" , അമ്മ എന്നെയും നിർബന്ധിച്ചു  കൂട്ടി കൊണ്ട് പോയി  ,

ഒരു മുറി തേങ്ങയിൽ എണ്ണ ഒഴിച്ച്  കിഴി ഇട്ടു  കത്തിച്ച് അതിൽ നിന്ന് കിട്ടിയ കരി എന്റെ നെറ്റിയിൽ തൊടിയിച്ചു,  അന്നേരമാണ്  പോറ്റി അമ്മയോട് ചോദിക്കുന്നതു ഞാൻ കേട്ടത്  ഇതാണ് മോൻ അല്ലേന്ന്??? അമ്മയുടെ അതേന്നുള്ള മറുപടിയിൽ എനിക്കു പലതും മനസ്സിലായി  ..

പാവമെന്റെയമ്മ വർഷങ്ങളായ്  എനിക്കു വേണ്ടി എല്ലാ ശനിയാഴ്ചകളിലും അമ്മയുടെ അനാരോഗ്യം വകവയ്ക്കാതെ  അമ്പലങ്ങളായ അമ്പലങ്ങൾ തോറും എനിക്കു വേണ്ടി  കയറി ഇറങ്ങുവായിരുന്നെന്നറിഞ്ഞപ്പോൾ  ...ഒരുപാട് സങ്കടം തോന്നി .....എന്നെ കണ്ടകശനി ബാധിക്കാതെ ഒഴിഞ്ഞു പോയത് അമ്മയുടെ പ്രാർത്ഥന കൊണ്ടാണെന്ന് മനസ്സിലാക്കിയ ഞാൻ   ന്റെ  അമ്മയെ കെട്ടിപ്പിടിച്ചു കുറേ നേരം കരഞ്ഞു പോയ്‌ ...

അമ്മയുടെ പ്രാർത്ഥനകൾ കാരണമായിരിക്കും ശനിയാഴ്ചകൾ  എന്നെ കടാക്ഷിച്ചിരുന്നത് .. വിശ്വാസമോ അവിശ്വാസമോ എന്നെനിക്കറിയില്ലാ , എന്റെ അമ്മയെ ഞാൻ സ്നേഹിക്കുന്നു ...അതു  പോലെ അമ്മ പറഞ്ഞു തന്ന വഴികളേയും ... ആ വഴികളിലുടെ എന്റെ അമ്മയുടെ സന്തോഷത്തിനായ് കുറച്ചു  സഞ്ചരിക്കുവാൻ  തീരുമാനിച്ചുകൊണ്ടു  അടുത്ത ശനിയാഴ്ച്ചയും ഇവിടെയെത്തുമെന്നു അയ്യപ്പനോട്‌ യാത്ര പറഞ്ഞു  ഞാൻ ഇറങ്ങി അമ്മയുമായ് ..


                                                                നിർത്തുന്നു ...

                                                                ഞാൻ, നിങ്ങളുടെ പ്രിയപ്പെട്ട

മാനവൻ മയ്യനാട്,

ശുഭം .

2015, ഫെബ്രുവരി 1, ഞായറാഴ്‌ച

"ശ്രീമദ് ഭഗവദ് ഗീതയിലുടെ" മാനവൻ

ഭുമിയിൽ മനുഷ്യ ജീവിതം കടൽ പോലെയാണ് , മുന്നിലുള്ളതിനെ മനസ്സിലാക്കാതെ മുകളിലുള്ളതിന്റെ പുറകെ പോകുന്നത് മനുഷ്യന്റെ ഉള്ളിൽ ഉള്ളതാണ് .

മുന്നിലുള്ള കടലിന്റെ രഹസ്യം മനസ്സിലാക്കുന്നതിനേക്കൾ വ്യഗ്രത കാട്ടുകയല്ലേ നമ്മൾ  ശുന്യാകാശത്തിന്റെ രഹസ്യം മനസ്സിലാക്കാൻ ഇറങ്ങുമ്പോൾ . എല്ലാവരുടെയും ഉള്ളിലുണ്ട് ഈ വ്യഗ്രത , ഇതെല്ലാം ഒഴിവാക്കി ഈ മനോഹര തീരത്ത് ജീവിക്കുവാനായ് മുന്നിൽ ഒരാള് വേണം അതാണ് ഭഗവാൻ" ശ്രീ കൃഷ്ണൻ" "ശ്രീമദ്  ഭഗവതദ്  ഗീതയിലുടെ" നമ്മെ നയിക്കുന്നത് .


ജീവിതത്തിൽ ആദ്യമായ്  നമ്മൾ  കടൽ കണ്ടപ്പോൾ  ഒരു ഭയം ഉറപ്പായും നമ്മളിൽ ഉണ്ടായിട്ടുണ്ട്  , ഒരു ചെറു പേടിയോടെ ദുരെ മാറി നിന്നായിരിക്കും കാണുക , തിരമാലകളുടെ ഒന്നിന് പുറകെ ഒന്നായ് ആ ഭംഗിയുള്ള വരവ് കാണുമ്പോൾ ഒന്ന് കാൽ നനക്കുവാനാഗ്രഹിക്കുന്നു  അല്ലെ???

കാലു നനക്കാൻ കടലിലിറങ്ങി കുറച്ചു കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ നേരുത്തേ നിന്ന സ്ഥലം കുറച്ചു മാറിയിട്ടുണ്ടാവില്ലേ????

 ഇതുവരെ  നോക്കിയിട്ടില്ലെങ്കിൽ ഇനിയെങ്കിലും ഒന്ന് ശ്രദ്ധിക്കു , കാല് നനക്കാൻ കടലിലിറങ്ങുന്നതിനു മുൻപ്പ് ഇറങ്ങുന്ന സ്ഥലം അടയാളപ്പെടുത്തുക ... കാല് നനച്ചു കുറച്ചു സമയം എല്ലാം മറന്നു കടൽ ആസ്വധിച്ചതിനു ശേഷം ഒന്ന് തിരിഞ്ഞു നോക്കുക ഒരുപക്ഷെ നേരുത്തെ അടയാളപ്പെടുത്തിയ സ്ഥലം ഒരുപാട് ദുരെയായ് കഴിഞ്ഞിരിക്കും .... ഇതുപോലെയാണ് ജീവിതവും .

മുന്നോട്ടുള്ള യാത്രകൾക്കുള്ള വഴികൾ !!!!!!! ആ വഴികളിലെ ചതികൾ ,,,, ഒരിക്കലും മുൻകുട്ടി അറിയുവാനാകില്ല!!!!

ആദ്യമായാണ് ഇവിടെ ഒരാൾ  കടൽ കാണുന്നത് , കടൽ എന്താണെന്ന് അറിയുകയുമില്ല , ഒറ്റക്കെയുള്ളൂ , നമ്മുക്ക്  കടലിനെ കുറിച്ച്  പറഞ്ഞു തരുവാൻ സമീപം  ആരും തന്നെയും ഇല്ലാ... ഒന്ന് ചിന്തിക്കു ആ അവസ്ഥ .....

ഈ ലോകം എന്താണെന്ന് അറിഞ്ഞുടാത്ത ഒരാൾ ചെന്ന് പെട്ടത് മുന്നിൽ തിരമാലകൾ വിളമ്പുന്ന കടലിന്റെ മുന്നിലാണ് , ജീവിതത്തിൽ ആദ്യമായ് നമ്മൾ  കടലിനെ കണ്ടപ്പോൾ പേടിച്ചിരുന്നു അല്ലെ ??? കടലിനെ നോക്കി കുറച്ചു നേരം നിന്നപ്പോൾ പേടി മാറി കാലു നനക്കാൻ തോന്നുന്നു ... ആദ്യമായ് തിരമാലകൾ കാലിലുടെ കടന്നു പോവുമ്പോളുണ്ടാകുന്ന കുളിർമയിൽ കടലിനോടുള്ള പേടി മാറി പിന്നെയും പിന്നെയും തിരമാലകൾക്കായ്‌ നമ്മൾ  ഓടുന്നു അല്ലെ ??? ആ ഓട്ടത്തിനിടയിൽ നമ്മൾ നിന്ന സ്ഥലം മറക്കുന്നു . ഇതു ഈ മണ്ണിൽ പിറന്ന ഏതൊരു ജീവജാലത്തിന്തെയും ഉള്ളിലുള്ളതാണ് ... നമ്മുടെ ഈ അവസ്ഥയിൽ  നമ്മുക്ക് നേരായ വഴി പറഞ്ഞു തരാൻ ഒരു വെക്തി ഉണ്ടായിരുന്നെൻക്കിൽ !!!!!

അതാണ് "ഭഗവാൻ ശ്രീ കൃഷ്ണൻ" ...."ഭഗവദ്  ഗീതയിലുടെ" നമ്മുക്ക് തരുന്ന സന്ദേശം


ഭഗവദ്  ഗീതയിൽ യുദ്ധം എന്നാൽ ഇതുപോലെ കടലുമായുള്ളതും ,

ജീവിത  പ്രശ്ശ്നങ്ങളെന്നാൽ കടലിലെ തിരമാലകളിൽ നിന്ന് എങ്ങനെ രക്ഷപെടുക എന്നതും ,

രക്ഷപെടുവാനായ്  നമ്മുടെ കൈയിലുള്ളതോ നാലു   കുതിരകളടങ്ങിയ തേരും ഒരു  തേരാളിയും

തേരാളി എങ്ങനെയാണോ നാലു   കുതിരകളെ കൊണ്ട് ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുന്നത് ..... അതുപോലെ ആ നാലു  കുതിരകളെ  നമ്മുടെ   ഇന്ദ്രിയങ്ങളായും,  തേരാളിയായ" ശ്രീ കൃഷ്ണൻ"  നമ്മുക്ക്  കാണുവാൻ കഴിയാത്ത നമ്മുടെ ആത്മാവാവും  , തേരിൽ സഞ്ചരിക്കുന്ന  "അർജ്ജുനൻ"  നമ്മുടെ ബുദ്ധിയായും    കണ്ടു   എങ്ങനെയാണ് ജീവിതമാകുന്ന യുദ്ധം വിജയിക്കേണ്ടതെന്നു  കാണിച്ചു തരികയാണ് ഭഗവാൻ "ശ്രീ കൃഷ്ണൻ ശ്രീമദ്  ഭഗവദ്-  ഗീതയിലൂടെ"........



ഈ വർഷത്തെ തുടക്കം എനിക്കു നല്ല  പനിയോടു കുടിയായിരുന്നു .... രണ്ടു ദിവസം ചുരുണ്ട് കുടി കിടപ്പായിരിന്നു ... ആ ദിവസങ്ങളിൽ എനിക്കു കുട്ടായ്  ഭഗവത് ഗീതയും കിട്ടി ... അതു എനിക്കു മനസ്സിലാക്കാൻ പറ്റിയതു ചെറുതായ് കുറിച്ചുന്നു മാത്രം  .... ഇങ്ങനെ ചെയ്യണമെന്നു തോന്നി ... ഇതൊക്കെ തെറ്റാണോ ശരിയാണോനൊന്നും എനിക്കറിയില്ല .... മനസ്സിൽ തോന്നിയത് എഴുതി അത്രയേയുള്ളൂ .....

നിർത്തുന്നു,

ഞാൻ നിങ്ങളുടെ പ്രിയപ്പെട്ട മാനവൻ,

ശുഭം.










2015, ജനുവരി 22, വ്യാഴാഴ്‌ച

കവിതയിലെ സാഹിത്യം


"വിശന്നെഴുതിയ വരികളിൽ -

വിശപ്പിന്റെ മണമറിഞ്ഞിട്ടുമവന്റെ -

വിശപ്പടക്കാൻ ശ്രമിക്കാത്തവർ."


"വിശന്നു മരിച്ച ജഡത്തെ നോക്കി -

വിശപ്പെന്തെന്നറിയാത്തവർ -

വിഷമത്തോടെ പാടുന്നവന്റെ-

വിശപ്പു മാറാത്ത വരികളങ്ങനെ ....."

--------------------------------------------------------------------------------------------------------------------------

അതുകേട്ടു മാനവർ പറയും 

"""ഇതാണ് വരികൾ , ഇതാണ് കവിത , ഇതാണ് സാഹിത്യം"""


 """"മരിച്ചവരുടെ ആത്മാവാണ് കവിതകളിലെ സാഹിത്യം""""   

" മാനവൻ മയ്യനാട് "

ശുഭം .

2015, ജനുവരി 8, വ്യാഴാഴ്‌ച

പനിച്ചു വിറച്ച ഞാൻ

"പനിച്ചു വിറച്ചു കിടക്കുമ്പഴും-

എണീക്കുവാനുള്ളെന്റെ ശ്രമത്തെ "

"പുതപ്പിനുള്ളിലെ ശ്വാസ്സത്തിൻ ചൂടിൽ -

സുഖം പറ്റി കിടക്കുന്ന  മനസ്സിന്-

പുതപ്പിന് വെളിയിലെ തണുപ്പിൻ ഭയത്താൽ

വിറയ്ക്കുന്നത് കണ്ടപ്പോൾ, "

"ശ്രമം  പാതി വഴിയിലുപേക്ഷിച്ച് ഞാൻ-

മനസ്സിന്റെ വഴിയെ പുതച്ചു മൂടി കിടന്നു,"

"പനിച്ചു വിറച്ച ഞാൻ.  "

2015, ജനുവരി 5, തിങ്കളാഴ്‌ച

"ഒരു ചെറിയ ചൊറി"... ..... വിഷയം.......... : "രാഷ്ട്രിയം."

"ചൊറിയില്ലാത്തവർ  -

 ചൊറിയുള്ളവനെ -

 ചൊറിയുമ്പോൾ. "


ചൊറിയൻ  മാരേ പറയുക ........

"ചൊറിയുള്ളവരെ  -

       ചൊറിയുമ്പോൾ          -

 ചൊറിയില്ലാത്തവനും -

 ചൊറിയുമെന്ന്......... "



2015, ജനുവരി 3, ശനിയാഴ്‌ച

5 വരികളിലെന്റെ ഭ്രാന്ത്....... എന്റെ കൂട്ടുകാർക്കായ്...............

കൂട്ടു കുടുവാനായ് ഞാൻ നടന്നു

കൂട്ടുകാർ  വന്നണഞ്ഞു

കൂട്ടത്തിൽ ഞാൻ അലഞ്ഞു

കൂട്ടു കുടിയവർ ഓടി മറഞ്ഞു

കൂട്ടം തെറ്റി ഞാൻ ചരിഞ്ഞു



അവധി ദിനത്തിലെങ്കിലും ഒരു  പ്രതീക്ഷ........  മിസ്സ്‌ കോളിനായ് ....