2015, ഒക്‌ടോബർ 6, ചൊവ്വാഴ്ച

ആ അവൻ ഞാനല്ല

വർഷങ്ങൾക്കു മുൻപ്പ് ഏഴാം  ക്ലാസ്സിൽ പഠിക്കുമ്പോഴാണ്‌ അവനിൽ നിന്നും ആ ആഗ്രഹം ഞാൻ  കേൾക്കുന്നത് . വലുതാവുമ്പോൾ ആരാവാനാണ് ആഗ്രഹമെന്നു എല്ലാവരോടും ചോതിക്കുന്നതിനിടയിൽ ക്ലാസ് ടീച്ചർ അവനോടും തിരക്കി,  അതിനു അന്ന്  അവന്റെ മറുപടി ഇങ്ങനെയായിരുന്നു  '' പഠിച്ചു വലുതാവുമ്പോൾ എനിക്കു ഈ സ്കൂളിൽ തന്നെ ജോലിക്ക് കയറണം ടീച്ചർ ''.

അന്നവന്റെ ആഗ്രഹം കേട്ട ടീച്ചർക്ക് പോലും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. കാരണം ഏഴാം ക്ലാസ്സിൽ മൂന്നാം കൊല്ലവും തോറ്റിരിക്കുന്നവന്റെ ആഗ്രഹമാണെന്നതാണ്  . എല്ലാവരും മതി മറന്നു ചിരിച്ചു . ചിരി കഴിഞ്ഞു മുഴുവൻ കുട്ടികളുടെയും ആഗ്രഹങ്ങൾ കേട്ടുകഴിഞ്ഞപ്പോൾ അവനൊഴിച്ചു ബാക്കി ഉള്ളവരെല്ലാം ഡോക്ട്ടറും , എൻജിനിയരും , കലക്ട്ടരും , വക്കീലും , ക്കെ ആയ് കഴിഞ്ഞിരുന്നു.

അങ്ങനെ ആ വർഷത്തെ വല്ല്യ  പരീക്ഷ  കഴിഞ്ഞു റിസ്സൾട്ട് വന്നു . അവൻ തോറ്റു,  ബാക്കി എല്ലാവരും ജയിച്ചു . പിന്നിടുണ്ടായ മാറ്റം എന്താണെന്ന് പറഞ്ഞാൽ അവൻ പഠിത്തവും  നിർത്തി  ഞങ്ങൾ പഠിച്ചു നേരുത്തേ  പറഞ്ഞ ആഗ്രഹങ്ങൾ നിറവേറ്റുവാനും  പോയ്‌.


വർഷങ്ങൾ കഴിഞ്ഞു .

ഡിഗ്രി പഞ്ചവൽസ്സര പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടും തീരാത്ത വിഷമത്തിൽ ഞങ്ങൾ കുറച്ചു കൂട്ടുകാർ  നാട്ടിലെ അമ്പലത്തിനു സമീപമുള്ള ആൽത്തറയിൽ പതിവായ് ഒത്തുകൂടുവാൻ തുടങ്ങി .

കൈയിൽ ഒരു സിഗരറ്റ് വാങ്ങുവാൻ പോലും തെണ്ടേണ്ട അവസ്ഥ. വീട്ടുകാരുടെയും നാട്ടുകാരുടെയും ആക്കലുകൾ  വേറേയും. ഇതെല്ലാം ആലോചിച്ചിരുന്നു  ഒരു സിഗരറ്റ് അഞ്ചു പേർ വലിച്ചിരിക്കുമ്പോഴാണ്‌ എരി തീയിൽ എണ്ണ ഒഴിക്കുവാനായ് അവന്റെ വരവ് .

ആ ഇടക്കിറങ്ങിയ ബജാജിന്റെ പുതിയ മോഡൽ ബൈക്കിലാണ് വരവ് , വന്നപാടെ ബൈക്ക് സെൻട്രൽ സ്റ്റാൻഡിലിട്ടിട്ടു അതിൽ തന്നെ ഇരുന്നു നേരെ  പോക്കറ്റിൽ നിന്ന് വിൽസിന്റെ പൊട്ടിക്കാത്തൊരു പ്യാക്കറ്റെടുത്ത് നമ്മുടെ മുന്നിൽ വച്ച് തന്നെ  പൊട്ടിച്ചു അതിൽ നിന്നൊരണമെടുത്തു ചുണ്ടേൽ വച്ച് അതി മനോഹരമായ് കത്തിച്ചു വായിലുള്ള പുക പുറത്തേക്കു ഊതി കൊണ്ട് ഞങ്ങളെയൊന്നു നോക്കി .

അപ്പോഴും  ഞാനുൾപ്പടെ  ഞങ്ങളിൽ പലരും അവന്റെ കൈയുലുള്ള പ്യാക്കറ്റിലേക്കായിരുന്നു ശ്രദ്ധ. അതു മനസ്സിലാക്കിയ അവൻ  സിഗരറ്റ് പ്യാക്കറ്റ്നീട്ടി കൊണ്ട് പറഞ്ഞു

 ''വലിക്കളിയാ വലിക്ക് ഇന്നെനിക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷമുള്ള ദിവസമാണ്'' .

ഞങ്ങൾ പെട്ടന്ന് തന്നെ അവൻ തന്ന പ്യാക്കറ്റ് തുറന്നു സിഗരറ്റുകൾ ചുണ്ടിൽ വച്ച് കത്തിച്ചു അവന്റെ സന്തോഷത്തിൽ പങ്കുകൊണ്ടുവെന്നു വരുത്തി അവനോട് തിരക്കി .

എന്താടാ ഇത്ര സന്തോഷം ?

'' ഞാനും നിങ്ങളും സ്കൂളിൽ നിന്ന് പിരിഞ്ഞ ശേഷം നിങ്ങൾക്ക് കുറെ കൂട്ടുകാരും അനുഭവങ്ങളും ക്കെ  ഉണ്ടായിരിക്കാം . പക്ഷെ എന്റെ മനസ്സിലിന്നും ആ എട്ടാം ക്ലാസും അവുടുത്തെ സംഭവങ്ങളും മാത്രമാണേ '' .

അതിനു ?   അകത്തേക്കെടുത്ത പുക പുറത്തേക്കുതിക്കൊണ്ടായ് ഞാൻ ചോദിച്ചു.

''  ഒരു ദിവസം ക്ലാസ് ടീച്ചർ നമ്മളോടെല്ലാം ഭാവിയിൽ എന്താവണമെന്ന് ചോദിച്ചതോർമ്മയുണ്ടോ നിങ്ങൾക്ക് ?

ഹാ ഓർമയുണ്ട്. ''ഞാൻ മറുപടി പറഞ്ഞു''

''അന്നു നിങ്ങളൊക്കെ എന്തൊക്കയാ പറഞ്ഞേ'' ?

അതൊന്നും ഓർക്കുന്നില്ല  എന്തോ ഒന്ന് പറഞ്ഞു അന്ന്  ഡോക്ട്ടറോ  ഇൻജിനിയറോ അങ്ങനെയേതാണ്ട്.

'' എന്തോ ഒന്നല്ല നീ പറഞ്ഞു ഡോക്ട്ടർ ലവൻ പറഞ്ഞു ഇൻജിനിയർ .... എന്നിട്ടോ വല്ലതും ആയോ'' ?

അതൊക്കെ ആന്നു ചുമ്മാ പറയുന്നതല്ലേ ... ആട്ടെ നീ എന്തിനാ അതൊക്കെ ഇപ്പോൾ പറയുന്നേ ?

''ചുമ്മാതൊ ? .....എന്നിട്ടാണോ ഞാനന്ന് പഠിച്ചു അവിടെ തന്നെ ജോലിമേടിക്കുമെന്നു പറഞ്ഞപ്പോൾ നീയൊക്കെ ചിരിച്ചത്'' ?

അതോ .... അതു പിന്നെ നീ മൂന്നു തവണ പൊട്ടി ഇരിക്കുമ്പോൾ അങ്ങനെയൊക്കെ പറഞ്ഞാൽ ആരാ ചിരിക്കാത്തെ ....

'' ചിരിച്ച നീയൊക്കെ ആന്നു പറഞ്ഞതുവല്ലതും ആയോടാ '' ? പറ പറയടാ ....

ഇല്ലാ .

''എന്നാൽ കേട്ടോ ഞാൻ അന്നു പറഞ്ഞത് സത്യമാവാൻ പോകുന്നു''

എന്ത് .

''പഠിച്ച സ്കൂളിൽ തന്നെ ജോലി ''

എന്തായിട്ട് ?

''അതൊക്കെ നിങ്ങൾ വഴിയെ അറിഞ്ഞോ... '' ഇതും പറഞ്ഞു എന്റെ കൈയിലിരുന്ന അവൻ തന്ന  സിഗരറ്റു പ്യാക്കും വാങ്ങി ബൈക്ക് സ്റ്റാർട്ട് അവൻ പോയ്‌ .

ഞങ്ങൾ പരസ്പ്പരം നോക്കി ...എന്തു ജോലിയായിരിക്കും എന്നാലും  അവനവിടെ കിട്ടിയത് .

അന്ന് സ്കുളിൽ നിന്ന് പോയതിനു ശേഷം എന്തായാലും അവൻ പഠിക്കാൻ പോയിട്ടില്ല .

അപ്പോൾ പിന്നെ ....  പ്യുണ്‍ ആയിട്ടായിരിക്കുമോ


ഹേ  പ്യുണ്‍ ആകണമെങ്കിലും വേണം കുറച്ചു വിവരം

കഞ്ഞിവയ്പ്പ് ആയിരിക്കുമോ ???

ഹാ... അതാവാൻ ചാൻസ്സുണ്ടെന്നു ഞാനും  .

അങ്ങനെ മൂന്നാലു ദിവസ്സങ്ങൾ കഴിഞ്ഞു,

അവനു സ്കുളിൽ  ജോലി കിട്ടിയെന്ന് വീട്ടിലറിഞ്ഞാൽ പിന്നെ കിളക്കാൻ പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിരിക്കുവായിരുന്നു ഞങ്ങൾ, അന്നേരമാണ് കൂട്ടത്തിലൊരുവന്റെ   സൈക്കിളിൽ പാഞ്ഞുള്ള  വരുവ് .

അവൻ വന്നപാടെ തന്നെ ഞങ്ങളോടായ്‌ ചോദിച്ചു .

ഡാ അവന്റെ സ്കുളിലെ  ജോലിയെന്താണെന്നറിഞ്ഞാ  ?

ഇല്ലാ ... എന്താണ് ... നീ കണ്ടാ.....

കണ്ടളിയാ കണ്ടു ..... കൊച്ചുപെങ്ങളെ കൊണ്ടാക്കാൻ സ്കുളിലോട്ടു പോയതാ .

ഞങ്ങളെല്ലാം ചെവികൂർപ്പിച്ച്  ഒരേ സ്വരത്തിൽ അവനോടായ് ചോദിച്ചു എന്തുവാ അളിയാ  അവനു കിട്ടിയ  ജോലി ?

'' പെയിന്റടി അളിയാ പെയിന്റടി രണ്ടാഴ്ച്ചത്തെ അടങ്കല്ലിനു സ്കുളിലെ പണി അവനെടുത്തിരിക്കുവാന്നു അതാണളിയാ പഠിച്ച സ്കുളിൽ തന്നെ അവനു കിട്ടിയ ജോലി   ''

പിന്നെ ആ പഴയ ഏഴാം ക്ലാസിലെ ചിരി  തന്നെയായിരുന്നു അവിടെ .


എല്ലാ ജോലിക്കും അതിന്റേതായ മാന്യത ഉണ്ടെങ്കിലും  ഇതിനു വേണ്ടിയാണോ മൂന്നാലു ദിവസം അവൻ ഞങ്ങളുടെ ഉറക്കം കളയിപ്പിച്ചതെന്നോർക്കുമ്പോൾ ചിരിക്കാതെന്തുചെയ്യാനാ .

എന്തായാലും ആ സംഭവത്തിനു ശേഷം ഞങ്ങളെല്ലാവരും ജോലിക്കായ് മൽസ്സരിക്കുവാൻ തുടങ്ങിയെന്നതാണ് സത്യം.



******************************************************

















എന്ന്
ഞാൻ
മാനവൻ മയ്യനാട് .                      ശുഭം .